Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാകിസ്ഥാന്റെ അധിക്ഷേപം ഒറ്റപ്പെടലിന്റെ അമര്‍ഷം

പാക് മന്ത്രിയുടെ അധിക്ഷേപത്തോട് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മൗനം പാലിക്കുന്നത് ഇക്കൂട്ടരുടെ രാജ്യവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് 'ഗ്രാമീണ സ്ത്രീ' എന്നു വിളിച്ചു അധിക്ഷേപിച്ചപ്പോള്‍ അതിനെ ശക്തമായി അപലപിച്ച് രംഗത്തുവന്നത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയാണ്. രാജ്യതാല്‍പ്പര്യത്തിന്റെ കാര്യം വരുമ്പോള്‍ അന്തസ്സ് എന്താണെന്ന് ഇക്കൂട്ടര്‍ മോദിയില്‍നിന്ന് പഠിക്കേണ്ടിയിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 19, 2022, 05:19 am IST
in Editorial

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നത് സ്വാഭാവികം. നുണപ്രചാരണവും ഭീകരപ്രവര്‍ത്തനവുമൊക്കെ നയതന്ത്രത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇതിനു മുന്‍പും ഈ രാജ്യത്തെ ഭരണാധികാരികളില്‍നിന്ന് ഇന്ത്യയ്‌ക്കും ഇന്ത്യയുടെ ഭരണാധികാരികള്‍ക്കുമെതിരെ മോശമായ പരാമര്‍ശങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുള്ളതാണ്. ഇപ്പോഴത്തെ ഊഴം ബിലാവല്‍ ഭൂട്ടോയുടെതാണെന്നു മാത്രം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഐക്യരാഷ്‌ട്രസഭയില്‍ പാകിസ്ഥാനെതിരെ നടത്തിയ കടന്നാക്രമണമാണ് ബിലാവലിനെ പ്രകോപ്പിച്ചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരനായ അല്‍ഖ്വയ്ദ ഭീകരത്തലവന്‍ ഒസാമ ബിന്‍ലാദനെ അമേരിക്ക എല്ലായിടവും അന്വേഷിച്ചു നടക്കുമ്പോള്‍ ലാദന്‍ പാകിസ്ഥാനില്‍ സുഖമായി ഒളിച്ചു താമസിക്കുകയായിരുന്നു എന്നാണ് ജയശങ്കര്‍ ചൂണ്ടിക്കാട്ടിയത്. 2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേര്‍ക്കു നടന്നതുള്‍പ്പെടെ പല ഭീകരാക്രമണങ്ങളെയും സഹായിച്ച പാകിസ്ഥാന്‍, ലാദനെ അതിഥിയായി സംരക്ഷിക്കുകയായിരുന്നുവെന്നും യുഎന്‍ രക്ഷാ സമിതിയില്‍ നടത്തിയ പ്രസംഗത്തില്‍ ജയശങ്കര്‍ വിമര്‍ശിക്കുകയുണ്ടായി. ലോകത്തിന് അസ്വീകാര്യമായതിനെയൊക്കെ പാകിസ്ഥാന്‍ ന്യായീകരിക്കുകയാണെന്നും ജയശങ്കര്‍ പറഞ്ഞത് പാക് ഭരണാധികാരികള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിലാവല്‍ ഭൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി വ്യക്തിപരമായി അധിക്ഷേപിച്ച് അമര്‍ഷം തീര്‍ത്തത്.

ഇന്ത്യയോടുള്ള പാകിസ്ഥാന്റെ വിരോധം ചരിത്രപരമാണ്. നിലവില്‍ വന്ന് ഏഴ് പതിറ്റാണ്ടുകാലമായിട്ടും ഒരു രംഗത്തും വിജയിക്കാന്‍ കഴിയാത്ത ആ രാജ്യം ഇപ്പോള്‍ ശിഥിലീകരണത്തിന്റെ വക്കിലാണ്. രാഷ്‌ട്രീയ അസ്ഥിരതയാണ് പതിറ്റാണ്ടുകളായി പാകിസ്ഥാന്റെ മുഖമുദ്ര. ഭരണാധികാരികള്‍ തമ്മിലടിക്കുക മാത്രമല്ല പരസ്പരം ആക്രമിക്കുകയും കൊലപ്പെടുത്തുക പോലും ചെയ്യുന്നു. പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമൊക്കെ മാറിമാറി വരുമ്പോഴും ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സൈന്യമാണ്. സൈന്യത്തിന്റെ അനിഷ്ടത്തിനിരയായ ഒരു ഭരണാധികാരിക്കും അധികാരത്തില്‍ തുടരാന്‍ കഴിയില്ല. ഇമ്രാന്‍ഖാന് പുറത്തുപോകേണ്ടി വന്നത് ഒടുവിലത്തെ ഉദാഹരണം. അലങ്കോലമായ സമ്പദ്‌വ്യവസ്ഥ കാരണം അമേരിക്കയുടെയും ചൈനയുടെയുമൊക്കെ പിന്നാലെ ഭിക്ഷാപാത്രവുമായി നടന്നാണ് പാകിസ്ഥാന്‍ അതിജീവിച്ചുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി വര്‍ധിക്കുന്നതല്ലാതെ ഇതൊന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. എല്ലാ മേഖലയിലും മുന്നേറുന്ന ഇന്ത്യയുടെ നേതൃത്വം ഇപ്പോള്‍ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നത് പാകിസ്ഥാനെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. ഭീകരവാദത്തെ ഉപയോഗിച്ച് ഇന്ത്യയെ ശല്യം ചെയ്യുന്ന രീതിക്കും കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കു മുതല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുവരെ പാകിസ്ഥാന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ഇതൊക്കെ ലോകത്തിനു മുന്നില്‍ ഈ രാജ്യത്തെ പരിഹാസപാത്രമാക്കുകയും ചെയ്തു. കശ്മീരിന്റെ പേരിലുള്ള അവകാശവാദങ്ങള്‍ വിഴുങ്ങുകയോ കയ്യൊഴിയേണ്ടിവരികയോ ചെയ്തിരിക്കുകയാണ്. ഇതിനൊക്കെ ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന ധാരണയാണ് പാക് ഭരണാധികാരികള്‍ക്കുള്ളത്. ഭീകരവാദത്തെ എല്ലാവിധത്തിലും പിന്തുണച്ചുകൊണ്ടുതന്നെ തങ്ങള്‍ ഭീകരവാദത്തിന്റെ ഇരകളാണെന്നു കള്ളപ്രചാരണം നടത്തുകയാണ് കുറെക്കാലമായി പാകിസ്ഥാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.  

അധികാരം നഷ്ടപ്പെടുകയും ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ലെഫ്റ്റ്-ലിബറലുകള്‍ നരേന്ദ്ര മോദിക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് ബിലാവല്‍ ഭൂട്ടോയും കടമെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാവ് രാഹുലും ബിലാവലും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. ഒരാള്‍ ഇന്ത്യന്‍ പപ്പുവാണെങ്കില്‍ മറ്റെയാള്‍ പാകിസ്ഥാന്‍ പപ്പുവാണെന്ന വ്യത്യാസമേയുള്ളൂ. ഇസ്ലാമിക തീവ്രവാദികള്‍ രാമഭക്തരെ ഗോധ്രയില്‍ കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്ന് ഗുജറാത്തിലുണ്ടായ കലാപങ്ങളില്‍ നരേന്ദ്ര മോദി ഒരുതരത്തിലും കുറ്റക്കാരനല്ലെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഏതെങ്കിലുമൊരു കേസില്‍ മോദിയെ പ്രതിയാക്കാനുള്ള ശ്രമവും കോടതി തടയുകയുണ്ടായി. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ലോകത്തിനു തന്നെയും ഇതൊക്കെ നന്നായറിയാം. ഗുജറാത്തില്‍ ഏറ്റവുമൊടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയും മോദിയും നേടിയ ചരിത്ര വിജയം  ഇതിനു തെളിവാണ്. എന്നിട്ടും ചിലര്‍ അധികാര നഷ്ടത്തില്‍ കോപാകുലരായി മോദിക്കെതിരെ കുപ്രചാരണം നടത്തുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ മോശക്കാരനാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. പാക് മന്ത്രിയുടെ അധിക്ഷേപത്തോട് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മൗനം പാലിക്കുന്നത് ഇക്കൂട്ടരുടെ രാജ്യവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണ്. ‘കോണ്‍ഗ്രസ് കെ ഹാത് പാകിസ്ഥാന്‍ കെ സാഥ്’ എന്ന വിമര്‍ശനത്തെ ഇത് അരക്കിട്ടുറപ്പിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ‘ഗ്രാമീണ സ്ത്രീ’  എന്നു വിളിച്ചു അധിക്ഷേപിച്ചപ്പോള്‍ അതിനെ ശക്തമായി അപലപിച്ച് രംഗത്തുവന്നത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയാണ്. രാജ്യതാല്‍പ്പര്യത്തിന്റെ കാര്യം വരുമ്പോള്‍ അന്തസ്സ് എന്താണെന്ന് ഇക്കൂട്ടര്‍ മോദിയില്‍നിന്ന് പഠിക്കേണ്ടിയിരിക്കുന്നു.

Tags: indiapakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

World

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

India

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

സുധീര്‍ മിശ്ര (വലത്ത്)
India

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.