Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇന്ത്യന്‍ കായികരംഗത്ത് ഇനി ഉഷക്കാലം

കായിക രംഗത്തുനിന്നുള്ള പലരും ഇതിനു മുന്‍പും സംഘടനാ തലപ്പത്തു വന്നിട്ടുണ്ട്. എംപിമാരായിട്ടുമുണ്ട്. ഉഷയെ അവരില്‍ നിന്നൊക്കെ വ്യത്യസ്തയാക്കുന്നത്, ട്രാക്കിലെ പോരാട്ടങ്ങളുടെ അതേ വീറോടും വാശിയോടും കൂടി കായിക രംഗത്തെ പ്രശ്‌നങ്ങള്‍ക്കു വേണ്ടിയും പോരാടിക്കൊണ്ടിരിക്കുന്ന ചരിത്രമാണ്. ഐഒഎ തെരഞ്ഞെടുപ്പില്‍ ഉഷ മത്സര രംഗത്തു വരുന്നു എന്ന് അറിഞ്ഞതോടെ എതിരാളികള്‍ ഇല്ലാതായത് ഉഷയ്‌ക്കുള്ള അംഗീകാരം മാത്രമല്ല, സംഘടനാ തലത്തില്‍ ദേശീയ കായിക രംഗത്തെ കാത്തിരിക്കുന്ന ശുഭസൂചനകൂടിയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 12, 2022, 05:35 am IST
in Editorial

ദേശീയ കായിക രംഗത്ത് ഇത് ഉണര്‍വിന്റെ കാലമാണ്. കഴിഞ്ഞ വര്‍ഷത്തെ ഒളിപിക്‌സിലെ പോരാട്ട മികവിലൂടെ നമ്മുടെ കായിക താരങ്ങള്‍ തുടക്കമിട്ട ആ ഉയിര്‍ത്തെഴുനേല്‍പ്, രാജ്യത്തിന്റെ ഭരണതലത്തില്‍ കളികള്‍ക്കും കളിക്കാര്‍ക്കും അടുത്തകാലത്തു കിട്ടുന്ന അംഗീകാരവും പരിഗണനയും പ്രോത്സാഹനവും വ്യക്തമാക്കുന്നതായിരുന്നു. അതിന്റെ അനുരണനങ്ങള്‍ ദേശീയ കായിക രംഗത്ത് ആകെ ഉത്തേജകമായി പടരുകയും ചെയ്തു. ആ ഉണര്‍വിനു പുതിയ ഊര്‍ജം പകരുന്നതാണ് ദേശീയ കായിക സംഘാടക രംഗത്തേയ്‌ക്ക് പി.ടി.ഉഷയുടെ വരവ്.

ഇന്ത്യന്‍ ഒളിംപിക് അസ്സോസിയേഷന്റെ(ഐഒഎ)തലപ്പത്ത് ഒരു ഒളിംപ്യന്‍ എത്തി എന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത. അത് പി.ടി.ഉഷയാണ് എന്നതാണ്. ഒളിംപ്യന്‍ അത്‌ലിറ്റ് ആകുന്നതിനൊപ്പംതന്നെ ഉഷ പരിചയ സമ്പന്നയായ പരിശീലകയാണ്. സംഘാടകയാണ്. കായിക വിദ്യാലയത്തിന്റെ ഉടമയാണ്. എംപിയാണ്. പോയകാലത്തെ നേട്ടങ്ങളുടെ ചരിത്രം മാത്രമല്ല ഉഷയുടെ നേട്ടം. അന്നുമുതല്‍ ഇന്നോളം കായിക രംഗത്തോടൊപ്പം സഞ്ചരിക്കുകയും കായിക രംഗത്തെ ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. പരിചയ സമ്പത്തിന്റെ കാര്യത്തില്‍ മറുവാക്ക് ഇല്ല. രാഷ്‌ട്രീയ, പ്രാദേശിക വ്യത്യാസമില്ലാതെ രാഷ്‌ട്രം ആദരിക്കുന്ന വ്യക്തിത്വം. കളികള്‍ക്കും കളിക്കാര്‍ക്കും വേണ്ടത് എന്തെന്നും പോരായ്‌മ എന്തെന്നും എങ്ങനെ പരിഹരിക്കാമെന്നും സര്‍ക്കാര്‍ തലത്തിലും സംഘടനാ തലത്തിലും എന്തൊക്കെ ചെയ്യാനാവുമെന്നും വ്യക്തമായ ധാരണയുണ്ട്. എംപി എന്ന നിലയില്‍ അതൊക്കെ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിയും.

കായിക രംഗത്തുനിന്നുള്ള പലരും ഇതിനു മുന്‍പും സംഘടനാ തലപ്പത്തു വന്നിട്ടുണ്ട്. എംപിമാരായിട്ടുമുണ്ട്. ഉഷയെ അവരില്‍ നിന്നൊക്കെ വ്യത്യസ്തയാക്കുന്നത്, ട്രാക്കിലെ പോരാട്ടങ്ങളുടെ അതേ വീറോടും വാശിയോടും കൂടി കായിക രംഗത്തെ പ്രശ്‌നങ്ങള്‍ക്കു വേണ്ടിയും പോരാടിക്കൊണ്ടിരിക്കുന്ന ചരിത്രമാണ്. ഐഒഎ തെരഞ്ഞെടുപ്പില്‍ ഉഷ മത്സര രംഗത്തു വരുന്നു എന്ന് അറിഞ്ഞതോടെ എതിരാളികള്‍ ഇല്ലാതായത് ഉഷയ്‌ക്കുള്ള അംഗീകാരം മാത്രമല്ല, സംഘടനാ തലത്തില്‍ ദേശീയ കായിക രംഗത്തെ കാത്തിരിക്കുന്ന ശുഭസൂചനകൂടിയാണ്.

നാനാ രംഗത്തും ഇന്നത്തെ ദേശീയ രാഷ്‌ട്രീയ-ഭരണ നേതൃത്വം നടപ്പില്‍ വരുത്തിവരുന്ന വികസനത്തിന്റെയും ഉണര്‍വിന്റേയും ഉത്തേജനത്തിന്റെയും തുടര്‍ച്ചയായി ഉഷയുടെ വരവിനെ കാണാം. വികസനത്തിന് അടിസ്ഥാനമായി വേണ്ടത് വ്യക്തമായ കാഴ്ചപ്പാടും ദീര്‍ഘ വീക്ഷണവുമാണ്. പിന്നെ അവ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ആത്മാര്‍ഥതയും. ആശയപരമായ ദാരിദ്ര്യമായിരുന്നു ഇന്ത്യന്‍ കായിക രംഗത്തിന്റെ പ്രധാന ന്യൂനത. ലോക കായികരംഗം സഞ്ചരിക്കുന്ന ദിശ നിരീക്ഷിച്ച് ആ വഴിയില്‍ നീങ്ങാന്‍ മാത്രമതല്ല മുന്നേറാന്‍ തന്നെ നമ്മള്‍ സജ്ജരായിരിക്കണം. അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ ഇന്ത്യന്‍ കായിക സംഘാടക രംഗം ഒരിക്കലും അതിനു താത്പര്യം കാണിക്കുന്നതായി തോന്നാറില്ല. ശാരീരകവും സാങ്കേതികവുമായി നമ്മുടെ താരങ്ങള്‍ മറ്റുള്ളവരോട് ഒപ്പം നില്‍ക്കുമ്പോഴും മാനസികമായി തളര്‍ന്നു പോകുന്നത് ഇന്ത്യന്‍ കായിക രംഗത്തിന്റെ എക്കാലത്തേയും ശാപമായിരുന്നു. അതിനു പ്രധാന കാരണം രാജ്യാന്തര മത്സര രംഗത്തെത്തുന്ന ഇന്ത്യക്കാര്‍ക്കുണ്ടാകുന്ന അപകര്‍ഷതാ ബോധമായിരുന്നു. ലോക നിലവാരത്തില്‍ പോരാടി മത്സര പരിചയവും മനക്കരുത്തും ആര്‍ജിക്കാനുള്ള അവസരം നമ്മുടെ കുട്ടികള്‍ക്കു കൈവന്നു തുടങ്ങിയിട്ട് അധികമായില്ല. ഇത്തരം അവസരങ്ങള്‍ക്കു വേണ്ടി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ഉഷ പലപ്പോഴും അന്നത്തെ സംഘടനാ ഭാരവാഹികളുടെ കണ്ണിലെ കരടായിരുന്നുതാനും. ഉഷക്കു തന്നെയുണ്ടായ ഒളിംപിക് മെഡല്‍ നഷ്ടം പോലും അത്തരം മത്സരപരിചയക്കുറവിന്റെ ഫലമാണെന്നാണു വിലയിരുത്തപ്പെട്ടിരുന്നത്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോക നിലവാരത്തിലാക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് ലോകനിലവാരത്തിലുള്ള മത്സര പരിചയവും.  

മാറ്റങ്ങള്‍ ലോക നിയമമാണ്. അതിനൊപ്പം നമ്മളും മാറുക എന്നതേ പരിഹാരമായുള്ളു. മാറ്റങ്ങളിലൂടെ കുതിച്ചുപായുന്ന സാങ്കേതിക രംഗം കായിക രംഗത്തേയും മാറ്റിമറിക്കും. കളിക്കളത്തിലേപ്പോലെ തന്നെ അതിനൊപ്പം കുതിക്കണം. താരങ്ങളെ അതിനു പ്രാപ്തരാക്കേണ്ടത് കായിക സംവിധാനമാണ്. ലക്ഷ്യബോധത്തോടെ അതിനെ നയിക്കുക എന്നതാണ് സംഘടനകളുടേയും അവയെ നയിക്കുന്നവരുടേയും കടമ. കായിക സംഘടനകളും സംഘാടകരും ഭരണക്കാരല്ല. ചുമതലക്കാരാണ്. അതു മനസ്സിലാക്കാന്‍ കായിക രംഗത്തെ അറിയുന്ന മനസ്സു വേണം.  പി.ടി.ഉഷയുടെ വരവ് ഇന്ത്യന്‍ ഒളിംപിക് അസ്സോസിയേഷന് ആ ദിശയിലുള്ള മാറ്റം വരുത്തുമെന്നു തന്നെയാണ് രാഷ്‌ട്രത്തിന്റെ പ്രതീക്ഷ.

Tags: അധ്യക്ഷന്‍indianഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

India

സംഘർഷം പുകയുന്ന സുഡാനിൽ ഇന്ത്യക്കാരനെ വിമതർ തട്ടിക്കൊണ്ടുപോയി: ചോദിച്ചത് ഷാരൂഖ് ഖാനെ അറിയുമോ എന്ന്, മോചന ശ്രമം തുടർന്ന് അധികൃതർ

India

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

World

ഒരു വർഷത്തിനുള്ളിൽ ഇന്ത്യ വീണ്ടും ആക്രമണം നടത്തും : ഇന്ത്യയോടുള്ള ഭയം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്ഥാൻ നേതാവ് ഒമർ അയൂബ് ഖാൻ

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.