Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കണവാടികള്‍ക്ക് സര്‍ക്കാര്‍ പൂട്ടിടുന്നു; പുതിയ അങ്കണവാടികൾ വേണ്ടെന്ന് തീരുമാനം, കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 203 അങ്കണവാടികള്‍ ഉപേക്ഷിച്ചു

രണ്ടായിരം പേര്‍ക്ക് ഒരു അങ്കണവാടി എന്നതാണ് നിലവിലെ മാര്‍ഗരേഖ. എന്നാല്‍ വനവാസി, പിന്നാക്ക മേഖലകളില്‍ ഇത് പാലിക്കപ്പെടുന്നില്ല. സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്ന് ആവശ്യമുയര്‍ന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ 203 അങ്കണവാടികള്‍ക്ക് അനുമതി നല്കിയത്.

അനൂപ് ജി. by അനൂപ് ജി.
Dec 7, 2022, 10:20 am IST
in Kerala

തിരുവല്ല: സമൂഹത്തില്‍ ഏറ്റവും പരിഗണന വേണ്ട സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്ന അങ്കണവാടി സംവിധാനത്തെ സംസ്ഥാന സര്‍ക്കാര്‍ തകര്‍ക്കുന്നു. പുതിയ അങ്കണവാടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ പൂട്ടുന്നതു പരിഗണനയിലാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് അങ്കണവാടികള്‍ വേണ്ടെന്നുവയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായി വനവാസി മേഖലകളിലേക്ക് അടക്കം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 203 അങ്കണവാടികള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു.  

പുതിയ വാഹനങ്ങള്‍ വാങ്ങാനും മന്ത്രി മന്ദിരങ്ങള്‍ മോടിയാക്കാനും കോടികള്‍ ചെലവഴിക്കുമ്പോഴാണ് പോഷകാഹാരക്കുറവില്‍ നിന്നും പട്ടിണിയില്‍ നിന്നും കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുന്ന അങ്കണവാടി സംവിധാനത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.  

രണ്ടായിരം പേര്‍ക്ക് ഒരു അങ്കണവാടി എന്നതാണ് നിലവിലെ മാര്‍ഗരേഖ. എന്നാല്‍ വനവാസി, പിന്നാക്ക മേഖലകളില്‍ ഇത് പാലിക്കപ്പെടുന്നില്ല. സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്ന് ആവശ്യമുയര്‍ന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ 203 അങ്കണവാടികള്‍ക്ക് അനുമതി നല്കിയത്. പുതിയ അങ്കണവാടികള്‍ വേണ്ടെന്നുവച്ചത് സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ പോഷണ്‍ അഭിയാന്റെ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും. നവജാത ശിശുക്കള്‍, ഗര്‍ഭിണികള്‍, അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ പോഷകാഹാരക്കുറവു പരിഹരിക്കാന്‍ പദ്ധതി വലിയ ഇടപെടലാണു നടത്തിയത്.  

സംസ്ഥാനത്ത് നിലവില്‍ 33,000 അങ്കണവാടികളുണ്ട്. ഇതില്‍ 6400 അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടമില്ല. അടച്ചുറപ്പില്ലാത്ത വാടകക്കെട്ടിടത്തിലുള്ള അങ്കണവാടികള്‍  പൂട്ടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. പൂട്ടുന്ന അങ്കണവാടിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന സേവനങ്ങള്‍ തൊട്ടടുത്ത അങ്കണവാടികളില്‍ നിന്നു ലഭ്യമാക്കാനാണ് നീക്കം. എന്നാല്‍ ഇതു ജീവനക്കാര്‍ക്ക് അധികഭാരമുണ്ടാക്കും. ഇപ്പോള്‍ത്തന്നെ കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അങ്കണവാടി നടത്തിപ്പില്‍ പാലിക്കുന്നില്ല.  

25 അങ്കണവാടികള്‍ക്ക് ഒരു ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വേണ്ടതാണ്. എന്നാല്‍ സംസ്ഥാനത്ത് ഒരു പഞ്ചായത്തിന് ഒരു ഐസിഡിഎസ് സൂപ്പര്‍വൈസറാണുള്ളത്. ഇനി മുതല്‍ പുതിയ അങ്കണവാടികള്‍ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതിലൂടെ പ്രീ-പ്രൈമറി ടീച്ചര്‍ കോഴ്സ് പാസായി ജോലിക്കു കാത്തിരിക്കുന്നവരുടെ പ്രതീക്ഷയും പൊലിയും. 

Tags: കേരള സര്‍ക്കാര്‍childrenmotherAnganawadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

Kerala

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

പുതിയ വാര്‍ത്തകള്‍

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.