Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ലണ്ടനില്‍ അന്ന് ക്വാറി ഉണ്ടായിരുന്നോ?

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 10 കോടി രൂപയാണ് പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചത്. പാര്‍ട്ടി നേതാക്കളുള്‍പ്പെടെ 535 വ്യക്തികളും സ്ഥാപനങ്ങളും സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Dec 3, 2022, 11:03 am IST
inArticle

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നതാണ് ഔദ്യോഗിക പേര്. 1964 ലാണ് പുതിയ പേരുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്). പ്രസവ വാര്‍ഡ് സ്ത്രീകള്‍ക്കുമാത്രം എന്നെഴുതുംപോലെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസ്റ്റായാലും ലെനിനിസ്റ്റായാലുമെന്ത് എന്ന് ചോദിക്കുന്നവര്‍ക്കതാകാം. പക്ഷേ മാര്‍ക്‌സിസ്റ്റുകാരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റെന്ന് ഊറ്റം കൊള്ളുന്നവരാണ് മാര്‍ക്‌സിസ്റ്റുകാരെല്ലാം. പണമുണ്ടാക്കുന്ന യന്ത്രമാകാന്‍ മാര്‍ക്‌സ് ഇഷ്ടപ്പെട്ടില്ലെന്നാണ് ഉപന്യാസത്തില്‍ എം.ഗോവിന്ദന്‍ കുറിച്ചിട്ടിരിക്കുന്നത്. അതിപ്രകാരം: വിപ്ലവകാരിയായ ചിന്തകനെന്ന നിലയില്‍ മാര്‍ക്‌സിന്റെ ഏറ്റവും ഫലഭൂയിഷ്ഠ ഘട്ടം ലണ്ടനിലാണ് കഴിച്ചുകൂട്ടിയത്. ആദ്യമദ്ദേഹം ലണ്ടനില്‍ വന്നപ്പോള്‍ വളരെ മോശമല്ലാത്ത ഒരിടത്ത് ഒരു കൊച്ചുകെട്ടിടം വാടകയ്‌ക്കെടുത്തു. 1850 ലെ പൂക്കാലത്ത് വാടകബാക്കിക്ക് അദ്ദേഹം കുടിയൊഴിപ്പിക്കപ്പെട്ടു. അതിനുശേഷം സോഹോവിലെ ഒരു പാവപ്പെട്ട തെരുവിലായി താമസം. അവിടെ കുടുംബം മുഴുവനും, ആറുപേര്‍, വെട്ടംകിട്ടാത്ത രണ്ട് മുറികളില്‍ ജീവിച്ചു. വാടകകൊടുക്കാന്‍ നിര്‍വാഹമില്ലാതെ വീടൊഴിക്കപ്പെട്ട ആ ദിവസം കാറല്‍മാര്‍ക്‌സിന്റെ പത്‌നി തന്റെ ഒരു മിത്രത്തിനയച്ച കത്തില്‍ ഇങ്ങനെയാണ് വിവരിച്ചിട്ടുള്ളത്.

”ഞാന്‍ ആ ദിവസത്തെ ജീവിതം വിശദീകരിക്കാം. ഏതെങ്കിലും അഭയാര്‍ഥികള്‍ക്ക് ഇത്ര ദിനാനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നിങ്ങള്‍ക്ക് അപ്പോള്‍ വ്യക്തമാവും. പോറ്റമ്മമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ആരെയും നിയമിച്ചില്ല. എന്റെ പുറംഭാഗവും മുലകളും കഠിനമായി വേദനിപ്പിച്ച് ഞാന്‍ കുഞ്ഞിന് മുലകൊടുത്തു. (ലണ്ടനില്‍ മാര്‍ക്‌സും കുടുംബവും താമസമാക്കി കുറച്ചുകഴിഞ്ഞപ്പോള്‍, മാര്‍ക്‌സിന്റെ പത്‌നി ഒരാണ്‍കുട്ടിയെ പ്രസവിച്ചിരുന്നു. ആ കുഞ്ഞ് ഏറെ താമസിയാതെ മരിച്ചു.) പാവപ്പെട്ട ആ കൊച്ചുമാലാഖ മുലപ്പാലോടൊപ്പം എന്റെ ഗൂഢദുഃഖങ്ങളും വേവലാതികളും വലിച്ചുകുടിച്ചിരുന്നതിനാല്‍ അവനെപ്പോഴും സുഖക്കേടായിരുന്നു. രാവും പകലും നൊന്തുകിടന്നു. ഈ ലോകത്തില്‍ വന്നതില്‍പ്പിന്നെ അവനൊരു രാത്രിയും ഉറങ്ങിയിട്ടില്ല, തുടര്‍ച്ചയായി രണ്ടോ മൂന്നോ മണിക്കൂറിലധികം. ഇയ്യിടെയായി അവന്‍ ജീവിതത്തിന്റെയും മരണത്തിന്റെയുമിടയില്‍ തങ്ങുകയാണ്. ഈ വേദനക്കിടയില്‍ അവന്‍ ശക്തിയോടെ മുലകുടിക്കും; എന്റെ മുലക്കണ്ണ് മുറിഞ്ഞുപൊട്ടുന്നു: അവന്റെ പിഞ്ചുവായയില്‍ പലപ്പോഴും ചോര ചോര്‍ന്നൊലിക്കുന്നു. ഞാനിങ്ങനെയിരിക്കെ ഒരുനാള്‍, ഞങ്ങളുടെ വീട്ടുടമ വന്നുകയറി. മഞ്ഞുകാലത്ത് ഞങ്ങള്‍ അവള്‍ക്ക് കുറെ പണം കൊടുത്തിട്ടുണ്ട്. അവള്‍ അഞ്ചു പവന്‍കൂടി ഉടനടി കൊടുത്തേ മതിയാകൂവെന്ന് ശഠിച്ചു. ഞങ്ങള്‍ കൊടുക്കാനുള്ളതാണ്, പെട്ടെന്ന് അതു കൊടുക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല.

”രണ്ട് ആമീന്‍മാര്‍ വീട്ടില്‍ പ്രവേശിച്ചു. എന്റെ എല്ലാ സാമാനങ്ങളും അവര്‍ ജപ്തിചെയ്തു. കിടക്കകള്‍, തുണികള്‍, എല്ലാം. എന്റെ പിഞ്ചുപൈതലിന്റെ തൊട്ടില്‍പോലും. പെണ്‍കുട്ടികളുടെ കളിക്കോപ്പുകളും. കണ്ണീര്‍ നിറഞ്ഞ് അവരവിടെ നിന്നിരുന്നു. രണ്ടുമണിക്കൂറിനകം എല്ലാം കൊണ്ടുപോകുമെന്ന് ആമീന്‍മാര്‍ ഭീഷണിപ്പെടുത്തി. അങ്ങനെ സംഭവിച്ചാല്‍ ഞാനും എന്റെ കൊച്ചുങ്ങളും തണുത്തുവിറച്ച് പച്ചനിലത്തില്‍ കിടക്കണം. ഞങ്ങളുടെ സുഹൃത്ത് ഷ്‌റാം സഹായാര്‍ത്ഥം നഗരത്തിലേക്ക് ധൃതിപ്പെട്ടെത്തി. അയാള്‍ കുതിരവണ്ടിയിലേറിയാണ് വന്നത്. കുതിരകള്‍ നില്‍ക്കാതെ കുതിച്ചുപാഞ്ഞു. അയാള്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. ചോരയൊലിപ്പിച്ചുകൊണ്ടാണ് ഞാനും കുഞ്ഞുങ്ങളും കഷ്ടപ്പൊടില്‍ വിറച്ചുനിന്നിരുന്നിടത്തേക്ക് അയാള്‍ വന്നെത്തിയത്.”

”പിറ്റേന്ന് ഞങ്ങള്‍ക്ക് വീടുവിടേണ്ടിവന്നു. അന്നു വല്ലാത്ത ശൈത്യമുണ്ടായിരുന്നു; മഴയും. എന്റെ ഭര്‍ത്താവ് താമസിക്കാനൊരു വിടന്വേഷിച്ചുനടന്നു; നാലുകുട്ടികളുണ്ടെന്നറിഞ്ഞപ്പോള്‍ എല്ലാവരും വിസമ്മതിച്ചു. ഒടുവില്‍ ഒരു സുഹൃത്ത് ഞങ്ങളുടെ സഹായത്തിനെത്തി. ഞാന്‍ കിടക്കകള്‍ വിറ്റു, മരുന്നുപീടികക്കാരനും, റൊട്ടിക്കാരനും, ഇറച്ചിക്കച്ചവടക്കാരനും, പാല്‍ക്കാരനും മറ്റും പണം കൊടുത്തുതീര്‍ക്കാന്‍. ആമീന്‍മാര്‍ വന്നിട്ടുണ്ടെന്ന അപവാദം കേട്ട ഉടനെ ബില്ലുമായി അവരെല്ലാം ഓടിയെത്തിയിരുന്നു. ഞാന്‍ വിറ്റുകഴിഞ്ഞ കിടക്കകള്‍ പുറത്തുകൊണ്ടുവന്ന് വണ്ടിയില്‍ കയറ്റിയിരുന്നു. അപ്പോഴെന്തുണ്ടായെന്ന് നിങ്ങള്‍ക്കറിയാമോ?  ഈ സമയത്ത് നേരം ഇരുട്ടിയിരുന്നു. അത്രവൈകി സാധനങ്ങള്‍ കൊണ്ടുപോകുന്നത് ഇംഗ്ലണ്ടില്‍ നിയമവിരുദ്ധമായിരുന്നു. വീട്ടുടമസ്ഥന്‍ പോലീസിനെ കൂട്ടിവന്നു. എന്നിട്ടയാള്‍ പറഞ്ഞു, തന്റെ സാമാനങ്ങള്‍ വല്ലതും ഇക്കൂട്ടത്തിലുണ്ടോ എന്ന് പരിശോധിക്കണമെന്ന്. ഞങ്ങള്‍ അവ കട്ടെടുത്ത് വിദേശരാജ്യങ്ങളിലേക്ക് പോകയാകുമെന്ന്. രണ്ടുമൂന്നു നിമിഷത്തിനുള്ളില്‍ ഞങ്ങളുടെ വാതിലിനുമുന്നില്‍ മുന്നൂറോളം ആളുകള്‍ തിരക്കിക്കൂടി. കിടക്കകള്‍ എത്തിച്ചുകൊടുക്കാന്‍ പറ്റിയില്ല.”

പണമുണ്ടാക്കുന്ന യന്ത്രമാകാന്‍ ജെന്നി മാര്‍ക്‌സിനും കഴിയാത്തതല്ലെ ഈ പൊല്ലാപ്പൊക്കെ വരുത്തിയത്. ലണ്ടനില്‍ അന്ന് ക്വാറി ഉണ്ടായിരുന്നോ? ഭാര്യയുടെ പേര് ജെന്നി എന്നതിന് പകരം ആര്യയെന്നോ ഷൈലജയെന്നോ ആയിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നോ? കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തില്‍ നിന്ന് പാര്‍ട്ടി അംഗങ്ങള്‍ അല്ലാതെ സംഭാവന നല്‍കിയവരില്‍ മൂന്നിലൊന്നും ക്വാറി ഉടമകളാണെന്ന കണക്ക് സിപിഐ-എം ജനറല്‍ സെക്രട്ടറിയാണ് ഇലക്ഷന്‍ കമ്മിഷന് സമര്‍പ്പിച്ചിട്ടുള്ളത്.

സംഭാവന നല്‍കിയവരുടെ എണ്ണത്തില്‍ രണ്ടാമതുള്ളത് സമുദ്രോല്‍പ്പന്ന കയറ്റുമതി മേഖലയിലെ സ്ഥാപനങ്ങളാണ്. 20,000 രൂപയില്‍ കൂടുതല്‍ സംഭാവന ചെക്കായോ ഓണ്‍ലൈനായോ കൈമാറിയവരുടേതാണ് പട്ടിക. ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് പാര്‍ട്ടികള്‍ എല്ലാവര്‍ഷവും കമ്മിഷന് കണക്കുനല്‍കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 10 കോടി രൂപയാണ് പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചത്. പാര്‍ട്ടി നേതാക്കളുള്‍പ്പെടെ 535 വ്യക്തികളും സ്ഥാപനങ്ങളും സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ കേരളത്തില്‍ നിന്നു പ്രത്യക്ഷത്തില്‍ പാര്‍ട്ടി അംഗങ്ങളല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും 95. അതില്‍ 33 എണ്ണമാണ് ക്വാറി മേഖലയില്‍ നിന്നുള്ളത്. ബക്കറ്റില്‍ പണമിട്ടവരുടെ കണക്ക് ഇതിനുപുറമെയാണ്. മേയറുടെ പേര് ആര്യാ രാജേന്ദ്രനെന്നുമല്ല. ഇങ്ക്വിലാബ് സിന്ദാബാദ്.

Tags: londonകമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്വാറി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

India

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

World

ലണ്ടനിൽ ജനാലയിൽ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിച്ച് മലയാളി യുവാവ് : ബ്രിട്ടീഷുകാരുടെ മനം കവർന്നത് മുഹമ്മദ് ജെസീൽ എന്ന റസ്റ്റോറന്റ് മാനേജർ

Sports

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.