Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ഏകാദശി മൂന്നിനല്ല,നാലിനെന്ന് കാണിപ്പയ്യൂര്‍; പഞ്ചാംഗം തിരുത്തിയ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കി വാര്‍ത്താകുറിപ്പ്

താന്‍ ഗണിച്ചുനല്‍കിയ ദിനത്തില്‍ മാറ്റം വരുത്തിയും, പഞ്ചാംഗത്തില്‍ തിരുത്തലുണ്ടാക്കിയും ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3-ന് ആക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ വാര്‍ത്താകുറിപ്പിറക്കിയത്.

കെ. വിജയന്‍ മേനോന്‍byകെ. വിജയന്‍ മേനോന്‍
Nov 22, 2022, 11:00 am IST
inKerala

ഗുരുവായൂര്‍: ഏകാദശിയുടെ ദിവസം ഗണിച്ചു തയ്യാറാക്കി ദേവസ്വത്തിന് നല്‍കിയ പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കി വാര്‍ത്താകുറിപ്പിറക്കി. ഈ വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ ഗുരുവായൂര്‍ ഏകാദശി വൃശ്ചികം 17-ാം തിയതിയായ ഡിസംബര്‍ മൂന്നിനാണ്. ഏകാദശി ഡിസംബര്‍ മൂന്നിന് ആക്കിയതില്‍ തനിയ്‌ക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

മൂന്നാം തിയ്യതിയാക്കിയത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ നിയമ പ്രകാരം തെറ്റാണെന്നും, ആനന്ദന്‍ എന്ന ഋഷിയുടെ ഗണിത പദ്ധതിയാണ് സ്വീകരിയ്‌ക്കേണ്ടതെന്നും, അതുപ്രകാരം വൃഴ്ചികം 18-ാം തിയ്യതിയായ ഡിസംബര്‍ 4-നാണ് ഗുരുവായൂര്‍ ഏകാദശിയായി ആചരിയ്‌ക്കേണ്ടതെന്നുമാണ് താന്‍ ഗണിച്ച് നല്‍കിയത്. താന്‍ ഗണിച്ചുനല്‍കിയ ദിനത്തില്‍ മാറ്റം വരുത്തിയും, പഞ്ചാംഗത്തില്‍ തിരുത്തലുണ്ടാക്കിയും ഗുരുവായൂര്‍ ഏകാദശി  ഡിസംബര്‍ 3-ന് ആക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ വാര്‍ത്താകുറിപ്പിറക്കിയത്.

തെറ്റ് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും,മന:പൂര്‍വ്വം വരുത്തിയതാണെന്നും സംശയിയ്‌ക്കേണ്ടിയിരിയ്‌ക്കുന്നതായും കാണിപ്പയ്യൂര്‍ അറിയിച്ചു. താന്‍തന്നെ ഗണിച്ച് തയ്യാറാക്കി തങ്ങളുടെ പഞ്ചാംഗം പ്രസ്സ് അച്ചടിച്ച വിവിധ പ്രമുഖ പഞ്ചാംഗങ്ങളിലും, ഉത്തര മലബാര്‍ പഞ്ചാംഗത്തിലും, ബാലകൃഷ്ണ വാര്യര്‍ തയ്യാറാക്കിയ സര്‍ക്കാര്‍ കലണ്ടറിലും ഈ തെറ്റ് കാണുന്നില്ല.  

വിവിധ ഭാഗങ്ങളില്‍നിന്നും ഉയരുന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജ്യോതിഷ പണ്ഡിതന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് ഇന്നലെ പ്രതികരണവുമായി രംഗത്ത് വന്നത്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് റജിസ്റ്റേര്‍ഡായും, പിന്നാലെ ഇക്കാര്യങ്ങളൊം ദേവസ്വം ചെയര്‍മാനേയും താന്‍ അറിയിച്ചായി കാണിപ്പയൂര്‍ അറിയിച്ചു. കൂടാതെ ഈമാസം മൂന്നിന് വൈകീട്ട് ചെയര്‍മാനേയും, ക്ഷേത്രം ഊരാളനേയും, അഡ്മിനിസ്ട്രേറ്ററേയും, പിന്നീട് ക്ഷേത്രം തന്ത്രിയേയും നേരില്‍കണ്ട് ഇക്കാര്യങ്ങളെല്ലാം എഴുതികൊടുത്ത് ബോധ്യപ്പെടുത്തി. എന്നാല്‍ ഒന്നിനും മറുപടി ലഭിച്ചില്ലെന്നുമാത്രമല്ല, അവരുടെ ഭാഗത്തുനിന്ന് തെറ്റുതിരുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അവര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമില്ല. അതിനുകൂടിയാണ് ഈ വാര്‍ത്താകുറിപ്പെന്നും അദ്ദേഹം അറിയിച്ചു.

വിദഗ്ധരുമായി കൂടിയാലോചിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍

ഭക്തരോടൊപ്പം ചേര്‍ന്ന്  നല്ലരീതിയില്‍ നടത്തപ്പെടേണ്ട അതി വിശേഷമായ ആഘോഷങ്ങളിലൊന്നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ പറഞ്ഞു. തങ്ങളാരും അപ്രമാദിത്വമുള്ളവരല്ല. ഗുരുവായൂര്‍ ദേവസ്വം ഈ വിഷയത്തില്‍ തുറന്ന മനോസ്സോടെ ചര്‍ച്ച ചെയ്യാനാണ് ആഗ്രഹിയ്‌ക്കുന്നത്. തര്‍ക്കത്തിനോ, വിവാദങ്ങള്‍ക്കോ ഒരിയ്‌ക്കലും ദേവസ്വം മുതിരില്ല. പല അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍, വിദഗ്ദന്മാരുമായി കൂടി ആലോചിച്ച്, അഭിപ്രായം ഒന്നുകൂടി കേള്‍ക്കാന്‍ തയ്യാറാണെന്നും ചെയര്‍മാന്‍ ”ജന്മഭൂമി” യോട് പറഞ്ഞു. 

Tags: GuruvayoorfestivalEkadashi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.