Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ഏകാദശി മൂന്നിനല്ല,നാലിനെന്ന് കാണിപ്പയ്യൂര്‍; പഞ്ചാംഗം തിരുത്തിയ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കി വാര്‍ത്താകുറിപ്പ്

താന്‍ ഗണിച്ചുനല്‍കിയ ദിനത്തില്‍ മാറ്റം വരുത്തിയും, പഞ്ചാംഗത്തില്‍ തിരുത്തലുണ്ടാക്കിയും ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3-ന് ആക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ വാര്‍ത്താകുറിപ്പിറക്കിയത്.

കെ. വിജയന്‍ മേനോന്‍ by കെ. വിജയന്‍ മേനോന്‍
Nov 22, 2022, 11:00 am IST
in Kerala

ഗുരുവായൂര്‍: ഏകാദശിയുടെ ദിവസം ഗണിച്ചു തയ്യാറാക്കി ദേവസ്വത്തിന് നല്‍കിയ പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കി വാര്‍ത്താകുറിപ്പിറക്കി. ഈ വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ ഗുരുവായൂര്‍ ഏകാദശി വൃശ്ചികം 17-ാം തിയതിയായ ഡിസംബര്‍ മൂന്നിനാണ്. ഏകാദശി ഡിസംബര്‍ മൂന്നിന് ആക്കിയതില്‍ തനിയ്‌ക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

മൂന്നാം തിയ്യതിയാക്കിയത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ നിയമ പ്രകാരം തെറ്റാണെന്നും, ആനന്ദന്‍ എന്ന ഋഷിയുടെ ഗണിത പദ്ധതിയാണ് സ്വീകരിയ്‌ക്കേണ്ടതെന്നും, അതുപ്രകാരം വൃഴ്ചികം 18-ാം തിയ്യതിയായ ഡിസംബര്‍ 4-നാണ് ഗുരുവായൂര്‍ ഏകാദശിയായി ആചരിയ്‌ക്കേണ്ടതെന്നുമാണ് താന്‍ ഗണിച്ച് നല്‍കിയത്. താന്‍ ഗണിച്ചുനല്‍കിയ ദിനത്തില്‍ മാറ്റം വരുത്തിയും, പഞ്ചാംഗത്തില്‍ തിരുത്തലുണ്ടാക്കിയും ഗുരുവായൂര്‍ ഏകാദശി  ഡിസംബര്‍ 3-ന് ആക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ വാര്‍ത്താകുറിപ്പിറക്കിയത്.

തെറ്റ് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും,മന:പൂര്‍വ്വം വരുത്തിയതാണെന്നും സംശയിയ്‌ക്കേണ്ടിയിരിയ്‌ക്കുന്നതായും കാണിപ്പയ്യൂര്‍ അറിയിച്ചു. താന്‍തന്നെ ഗണിച്ച് തയ്യാറാക്കി തങ്ങളുടെ പഞ്ചാംഗം പ്രസ്സ് അച്ചടിച്ച വിവിധ പ്രമുഖ പഞ്ചാംഗങ്ങളിലും, ഉത്തര മലബാര്‍ പഞ്ചാംഗത്തിലും, ബാലകൃഷ്ണ വാര്യര്‍ തയ്യാറാക്കിയ സര്‍ക്കാര്‍ കലണ്ടറിലും ഈ തെറ്റ് കാണുന്നില്ല.  

വിവിധ ഭാഗങ്ങളില്‍നിന്നും ഉയരുന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജ്യോതിഷ പണ്ഡിതന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് ഇന്നലെ പ്രതികരണവുമായി രംഗത്ത് വന്നത്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് റജിസ്റ്റേര്‍ഡായും, പിന്നാലെ ഇക്കാര്യങ്ങളൊം ദേവസ്വം ചെയര്‍മാനേയും താന്‍ അറിയിച്ചായി കാണിപ്പയൂര്‍ അറിയിച്ചു. കൂടാതെ ഈമാസം മൂന്നിന് വൈകീട്ട് ചെയര്‍മാനേയും, ക്ഷേത്രം ഊരാളനേയും, അഡ്മിനിസ്ട്രേറ്ററേയും, പിന്നീട് ക്ഷേത്രം തന്ത്രിയേയും നേരില്‍കണ്ട് ഇക്കാര്യങ്ങളെല്ലാം എഴുതികൊടുത്ത് ബോധ്യപ്പെടുത്തി. എന്നാല്‍ ഒന്നിനും മറുപടി ലഭിച്ചില്ലെന്നുമാത്രമല്ല, അവരുടെ ഭാഗത്തുനിന്ന് തെറ്റുതിരുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അവര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമില്ല. അതിനുകൂടിയാണ് ഈ വാര്‍ത്താകുറിപ്പെന്നും അദ്ദേഹം അറിയിച്ചു.

വിദഗ്ധരുമായി കൂടിയാലോചിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍

ഭക്തരോടൊപ്പം ചേര്‍ന്ന്  നല്ലരീതിയില്‍ നടത്തപ്പെടേണ്ട അതി വിശേഷമായ ആഘോഷങ്ങളിലൊന്നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ പറഞ്ഞു. തങ്ങളാരും അപ്രമാദിത്വമുള്ളവരല്ല. ഗുരുവായൂര്‍ ദേവസ്വം ഈ വിഷയത്തില്‍ തുറന്ന മനോസ്സോടെ ചര്‍ച്ച ചെയ്യാനാണ് ആഗ്രഹിയ്‌ക്കുന്നത്. തര്‍ക്കത്തിനോ, വിവാദങ്ങള്‍ക്കോ ഒരിയ്‌ക്കലും ദേവസ്വം മുതിരില്ല. പല അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍, വിദഗ്ദന്മാരുമായി കൂടി ആലോചിച്ച്, അഭിപ്രായം ഒന്നുകൂടി കേള്‍ക്കാന്‍ തയ്യാറാണെന്നും ചെയര്‍മാന്‍ ”ജന്മഭൂമി” യോട് പറഞ്ഞു. 

Tags: GuruvayoorfestivalEkadashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ കണ്ടെയ്‌നറിന് ക്ഷാമം : ഭക്തജനങ്ങള്‍ ബുദ്ധിമുട്ടിൽ

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.