Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആദ്യം ഗോളി, പിന്നാലെ ഗോളും; പ്രതിരോധിക്കാന്‍ കഴിയാതെ ഇറാന്‍; മൈതാനത്ത് ഗോള്‍ മഴയുമായി ഇംഗ്ലണ്ട്

പത്തൊമ്പതുകാരനായ ജൂഡ് ബെല്ലിങ്ഹാം 35ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതു മുതലാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ മഴയ്‌ക്ക് തുടക്കമായത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇംഗ്ലണ്ടിന്റെ മറ്റൊരു യുവതാരമായ ബുകായോ സാക(43) ഗോള്‍ നേടി. പിന്നാലെ കളിയുടെ ആദ്യ പകുതിയിലെ അധിക സമയത്തില്‍ റഹിം സ്‌റ്റെര്‍ലിങും ഒരു ഗോള്‍ നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2022, 09:36 pm IST
in Football

ദോഹ: ഫിഫ 2022ലെ രണ്ടാം ദിവസത്തെ ആദ്യ കളിയില്‍ ഇറാനെ നാലു ഗോളുകള്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട്. ഇന്ന് ഖലീഫ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സമ്പൂര്‍ണ മേധാവിത്തമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചത്. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഇറാനെ വീഴ്‌ത്തിയത്. ആദ്യ പകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ നേടി ഇംഗ്ലീഷ് വമ്പന്മാര്‍ തങ്ങളുടെ കരുത്ത് പ്രകടമാക്കി.

പത്തൊമ്പതുകാരനായ ജൂഡ് ബെല്ലിങ്ഹാം 35ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതു മുതലാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ മഴയ്‌ക്ക് തുടക്കമായത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇംഗ്ലണ്ടിന്റെ മറ്റൊരു യുവതാരമായ ബുകായോ സാക(43) ഗോള്‍ നേടി. പിന്നാലെ കളിയുടെ ആദ്യ പകുതിയിലെ അധിക സമയത്തില്‍ റഹിം സ്‌റ്റെര്‍ലിങും ഒരു ഗോള്‍ നേടി. രണ്ടാം പകുതിയില്‍ സാക(62) വീണ്ടും ഗോള്‍ അടിച്ചപ്പോള്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് (71), ജാക്ക് ഗ്രീലിഷ് (90) എന്നിവരും രാജ്യത്തിനായി ലക്ഷ്യം കണ്ടു.

ഇതിന് ചെറുതായിട്ടെങ്ങിലും മറുപടിയെന്ന നിലയില്‍ ഇറാനായി സൂപ്പര്‍താരം മെഹ്ദി ടറേമി ഇരട്ടഗോള്‍ നേടി. 65, 90+13 (പെനല്‍റ്റി) മിനിറ്റുകളിലായിരുന്നു ടറേമിയുടെ ഗോളുകള്‍. കളിയുടെ ആദ്യ പകുതിയില്‍ സ്വന്തം ടീമിലെ താരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ അലിറേസ ബെയ്‌റാന്‍വാന്‍ഡിനെ നഷ്ടമായത് ഇറാന് തിരിച്ചടിയായി. ബെയ്‌റാന്‍വാന്‍ഡിനു പകരമിറങ്ങിയ ഹുസൈന്‍ ഹുസൈനിയുടെ പിഴവുകളാണ് ഇറാന്റെ തോല്‍വിയുടെ വ്യാപത്തികൂട്ടിയത്. കളി പല സമയങ്ങളിലായി നിറുത്തേണ്ടി വന്നതിനാല്‍ തന്നെ ആദ്യ പകുതിയില്‍ 14 മിനിറ്റും രണ്ടാം പകുതിയില്‍ പത്തു മിനിറ്റും അധിക സമയമായി നല്‍കി.

ഗോളുകള്‍ നേട്ടം ഇങ്ങനെ:

കളിയുടെ തുടക്കം മുതല്‍ തന്നെ മികച്ച മുന്നേറ്റം കാഴ്ചവച്ച ഇംഗ്ലണ്ട 35ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടുന്നത്. ഇടതുവിങ്ങില്‍ നിന്ന് ലൂക്ക് ഷാ ഉയര്‍ത്തി നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ജൂഡ് ബെല്ലിങ്ഹാം അനായാസം തലകൊണ്ട് ചെത്തി വലയിലിട്ടു. രാജ്യത്തിനായി പത്തൊമ്പതുകാരനായ ബെല്ലിങ്ഹാം നേടുന്ന ആദ്യ ഗോള്‍ കൂടിയാണ് ഇത്.

ആവേശം ചോരാതെ കളിച്ച ഇംഗ്ലണ്ടിന് എട്ടു മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും നേടാന്‍ കഴിഞ്ഞു. ഇപ്രാവശ്യം ടീമിലെ മറ്റൊരു യുവതാരമായ ബുകായോ സാകയാണ് ലക്ഷ്യം കണ്ടത്. ട്രിപ്പിയര്‍ കോര്‍ണറില്‍നിന്ന് ഇറാന്‍ ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് എതിര്‍ ടീമിലെ പ്രതിരോധനിരക്കാരെ കബളിപ്പിച്ച് ഹാരി മഗ്വയര്‍ ഹെഡ് ചെയ്ത് സാകയ്‌ക്ക് നല്‍കുകയായിരുന്നു. സാകയുടെ തകര്‍പ്പന്‍ വോളി ആരാധകരുടെ മനം തന്നെയാണ് കവര്‍ന്നത്. ആദ്യ പകുതിയില്‍ ലഭിച്ച ഇന്‍ജറി ടൈിന്റെ ആദ്യ മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് മൂന്നാം ഗോളും നേടി. അളന്ന് മുറിച്ചുള്ള ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ പാസ് മനോഹരമായി കണക്കറ്റ് ചെയ്തുകൊണ്ടാണ്  റഹിം സ്‌റ്റെര്‍ലിങ്ങ് ആ തകര്‍പ്പന്‍ ഗോള്‍ കൈവരിച്ചത്.

രണ്ടാം പകുതിയില്‍ പന്ത് കൈവശം വയ്‌ക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയ ഇംഗ്ലണ്ട് 62ാം മിനിറ്റിലാണ് നാലം ഗോള്‍ നേടിയെടുത്തത്. റഹിം സ്‌റ്റെര്‍ലിങ്ങില്‍ നിന്ന് ലഭിച്ച പന്ത് തന്റെ പൊടുതനെയുള്ള കാലുകളുടെ വേഗതയില്‍ ഇറാന്റെ രണ്ട് പ്രതിരോധനിരക്കാരെ വെട്ടിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് സാക പന്തു തൊടുത്തു. തുടര്‍ന്ന് സാകയുടെ പകരക്കാരനായി 71ാം മിനിറ്റില്‍ മൈതാനത്തെതിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് അഞ്ചാമതും പന്ത് വലയില്‍ എത്തിച്ചത്. കളത്തിലിറങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഹാരി കെയ്‌നില്‍നിന്നു ലഭിച്ച പന്തിനെ, ഇറാന്‍ ഗോള്‍കീപ്പറെ കബളിപ്പിച്ച് റാഷ്‌ഫോര്‍ഡ് പോസ്റ്റിലേക്ക് തൊടുത്തു.

കളിയുടെ സാധസമയത്തിന്റെ അവസാനത്തോടെ ഇംഗ്ലിഷ് ആരാധകരില്‍ ആവേശം ഉയര്‍ത്താന്‍ എന്ന തരത്തിലായിരുന്നു 90ാം മിനിറ്റിലെ ആറാം ഗോള്‍. റഹിം സ്‌റ്റെര്‍ലിങ്ങിന്റെ പകരക്കാരനായി ഇറങ്ങിയ ജാക്ക് ഗ്രീലിഷിന് മുന്നേറ്റതിനിടെ കല്ലം വില്‍സന്‍ മറിച്ചു നല്‍കിയ പന്ത് അനായാസം വലയിലേക്ക് അടിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ഭീകരമായ മുന്നേറ്റങ്ങള്‍ക്ക് ചെറിയ മറുപടി എന്ന രീതിയിലായിരുന്നു ഇറാന്‍ താരം മെഹ്ദി ടറേമിയുടെ ഇരട്ട ഗോളുകള്‍. മത്സരത്തിന്റെ 65ാം മിനിറ്റില്‍ മൊഹറാമിയില്‍ നിന്നു ലഭിച്ച പന്ത് ഗോലിസാദ വഴി മെഹ്ദി ടറേമിയിലേക്കെത്തി. ലഭിച്ച ഉടന്‍ താരം തൊടുത്ത പന്ത് ഇംഗ്ലിഷ് ഗോള്‍കീപ്പര്‍ പ്രതിരോധ അവസരങ്ങള്‍ നല്‍ക്കാതെ ലക്ഷ്യം കണ്ടു. തുടര്‍ന്ന് മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ലഭിച്ച പെനല്‍റ്റിയാണ് ഇറാന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയത്. പ്രതിരോധത്തിനിടെ മെഹ്ദി ടറേമിയെ സ്‌റ്റോണ്‍സ് വലിച്ചിട്ടതാണ് പെനല്‍റ്റിക്കു കാരണമായത്. കിക്കെടുത്ത മെഹ്ദി ടറേമി അനായാസം ഗോളും നേടി.

Tags: EnglandQatariranഫിഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

Gulf

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

World

യുഎസ് വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാൻ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ വിമാനത്താവളത്തിൽ അഭയം നൽകിയതായി റിപ്പോർട്ട്

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.