Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രദ്ധയെ കഷ്ണങ്ങളാക്കി ഫ്രിഡ്ജിലാക്കി; ഡേറ്റിങ് ആപ്പിലൂടെ അടുത്ത യുവതിയെ ഫഌറ്റിലെത്തിച്ചു; അഫ്ത്താബ് എന്ന കൊടുംക്രിമിനല്‍ കുടുക്കിയത് നിരവധി യുവതികളെ

പാചകത്തില്‍ അതീവ തത്പരനായിരുന്ന പൂനാവാല ഒരു ഫുഡ് ബ്ലോഗര്‍ കൂടിയാണ്. ഇരുപത്തിയെണ്ണായിരത്തോളം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇയാളെ ഫോളോ ചെയ്തിരുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനായി ശ്രദ്ധയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സജീവമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 12:28 pm IST
in India

ന്യൂദല്‍ഹി: കൂടെ കഴിഞ്ഞിരുന്ന പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ വച്ച ശേഷം പതിനെട്ടു ദിവസങ്ങളില്‍ പലയിടങ്ങളിലായി ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ അഫ്ത്താബ് അമീന്‍ പൂനാവാല കൊടുംക്രിമിനലെന്ന് പോലീസ്. നിരവധി യുവതികളെ അഫ്ത്താബ് വലയിലാക്കിയിരുന്നു. മഹാരാഷ്‌ട്ര പാല്‍ഘര്‍ സ്വദേശിനിയും മുംബയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ കാള്‍ സെന്റര്‍ ജീവനക്കാരിയുമായ ശ്രദ്ധ വാല്‍ക്കറെയാണ് (26) അഫ്ത്താബ് ക്രൂരമായ കൊന്നത്. ശ്രദ്ധയെ കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം തൊട്ടടുത്ത ദിവസം അഫ്താബ് ഡേറ്റിംഗ് ആപ്പ് ബംബിള്‍ ഇന്‍സ്റ്റാള്‍ ചെയ്തതെന്നു പോലീസ് കണ്ടെത്തി. ഡേറ്റിംഗ് ആപ്പില്‍ സൈക്കോളജിസ്റ്റായ മറ്റൊരു സ്ത്രീയെ ഇതേ ഫഌറ്റില്‍ ഇയാള്‍ എത്തിച്ചിരുന്നു. 2019 ല്‍ അഫത്താബ് ശ്രദ്ധയുമായി ആദ്യമായി ബന്ധപ്പെട്ട അതേ ഡേറ്റിംഗ് ആപ്ലിക്കേഷനാണ് ബംബിള്‍.  

അഫ്ത്താബ് അമീനും കൊല്ലപ്പെട്ട ശ്രദ്ധയും

മികച്ച നിലയില്‍ വിദ്യാഭ്യാസം നേടിയ ആളാണ് പ്രതി. സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും, മുംബയിലെ എല്‍എസ് റഹേജ കോളേജില്‍ നിന്ന് ബിഎംഎസ് ബിരുദവും നേടി. പാചകത്തില്‍ അതീവ തത്പരനായിരുന്ന പൂനാവാല ഒരു ഫുഡ് ബ്ലോഗര്‍ കൂടിയാണ്. ഇരുപത്തിയെണ്ണായിരത്തോളം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇയാളെ ഫോളോ ചെയ്തിരുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനായി ശ്രദ്ധയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സജീവമായിരുന്നു. ശ്രദ്ധയുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും ഇയാള്‍ കൃത്യമായി അടച്ചിരുന്നു. യുവതിയുടെ സുഹൃത്തുക്കളുമായി ഇയാള്‍ ചാറ്റ് ചെയ്തിരുന്നു. ശ്രദ്ധ ജീവിച്ചിരിക്കുന്ന എന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ വേണ്ടതെല്ലാം ഇയാള്‍ ചെയ്തിരുന്നു.  

മേയ് 18നായിരുന്നു ശ്രദ്ധയെ കൊന്നത്. കൊലയ്‌ക്ക് ശേഷം ശരീരം 35 കഷണങ്ങളാക്കിയശേഷം പ്രതി പുത്തന്‍ ഫ്രിഡ്ജ് വാങ്ങി അതില്‍ മൃതശരീരം സൂക്ഷിച്ചു. ഓരോദിവസവും പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം ഓരോ ശരീര ഭാഗവും പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ് പുറത്ത് കൊണ്ട് പോയി മെഹ്രൗളിയിലെ വനമേഖലയിലെ പലിടത്തായി വലിച്ചെറിയുകയായിരുന്നു. പതിനെട്ടു ദിവസം കൊണ്ടാണ് മൃതദേഹം പൂര്‍ണമായി ഉപേക്ഷിച്ചത്. വെട്ടി നുറുക്കിയ ശരീരഭാഗം സൂക്ഷിക്കാനായി 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങി. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ എന്നും മുറിയില്‍ സുഗന്ധദ്രവ്യങ്ങള്‍ കത്തിച്ചു വെച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതും പൊലീസിന് വെല്ലുവിളിയാണ്.

അഫ്ത്താബ് ജയിലിനുള്ളില്‍

അഫ്താബും ശ്രദ്ധയും മുംബൈയിലെ തങ്ങളുടെ ബന്ധത്തിനിടയില്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു. പരസ്പരം വഞ്ചന ഇരുവരും സംശയിക്കുകയും പലപ്പോഴും ജിപിഎസ് വിവരങ്ങളും ചുറ്റുപാടുകളുടെ ഫോട്ടോഗ്രാഫുകളും ആവശ്യപ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ ബന്ധം മികച്ചതാക്കാന്‍, ഈ വര്‍ഷം ഏപ്രിലില്‍ അവര്‍ ഹിമാചല്‍ പ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കും ഒരു യാത്ര പ്ലാന്‍ ചെയ്തു. യാത്ര കഴിഞ്ഞ് ദല്‍ഹിയിലേക്ക് മാറാന്‍ തീരുമാനിച്ചു. മെയ് 15 നാണ് അവര്‍ ഡല്‍ഹിയിലേക്ക് മാറി സൗത്ത് ഡല്‍ഹിയിലെ മെഹ്‌റൗളിയില്‍ ഒരു ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്തത്. പുതിയ സ്ഥലത്തേക്ക് മാറി മൂന്ന് ദിവസത്തിന് ശേഷം അവര്‍ വീണ്ടും വഴക്കുണ്ടാക്കി, അത് ശ്രദ്ധയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.

Tags: കൊലപാതകംകേസ്ആപ്പ്വനിതശരീരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.