Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; വിരാട് കോഹ്ലിയും ഹാര്‍ദിക് പാണ്ഡ്യയും രക്ഷകരായി

ട്വന്‍റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 160 റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 05:47 pm IST
in Cricket

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ.  160  റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.  

വിരാട് കോഹ്ലിയും (53 പന്തുകളില്‍ 82 റണ്‍സ്) ഹാര്‍ദിക് പാണ്ഡ്യയും (37 പന്തുകളില്‍ 40 റണ്‍സ്) ആണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യത്തെ  ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രാഹുലിന്റെ (4)യും രോഹ്തിന്‍റേയും (4) സൂര്യ കുമാറിന്റെയും (15) അക്‌സര്‍ പട്ടേലിയും(2) വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ തകര്‍ച്ചയിലായിരുന്നു.  ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 31 എന്ന പരിതാപകരമായ നിലയിലായിരുന്നു. അവിടെ നിന്നാണ് ഹാര്‍ദിക് പാണ്ഡ്യയും വിരാട് കോഹ്ലിയും ചേര്‍ന്ന് 113 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പൊക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 

12 പന്തുകളില്‍ 31 റണ്‍സെന്ന രീതിയിലായിരുന്നു ഇന്ത്യയ്‌ക്ക്  ഒരു ഘട്ടത്തില്‍ അസാധ്യമെന്ന് തോന്നുന്ന വിജയലക്ഷ്യം. എട്ട് പന്തില്‍ 28 റണ്‍സ് എന്ന രീതിയില്‍ വിജയലക്ഷ്യം അസാധ്യമായിരിക്കുമ്പോഴാണ് വിരാട് കോഹ്ലി പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറായ ഹാരിസിന്റെ പന്തില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തിയത്. അതോടെ വിജയലക്ഷ്യം ആറ് പന്തില്‍ നിന്നും 16 എന്ന നിലയിലായി. പിന്നീട് ആ വിജയം ഉറപ്പിക്കുകയായിരുന്നു. അവസാന ഓവര്‍ ബൗള്‍ ചെയ്ത നവാസ് എന്ന ബൗളര്‍ക്ക് അസാധാരണ സമ്മര്‍ദ്ദമായിരുന്നു. നവാസ് ചെയ്ത് അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് പുറത്തായി. 37 പന്തില്‍ 40 റണ്‍സെടുത്ത് ഹാര്‍ദിക് ബാബര്‍ അസമിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. രണ്ടാം പന്തില്‍ പുതുതായി വന്ന ദിനേശ് കാര്‍ത്തിക് സിംഗിളെടുത്ത് കോഹ്ലിക്ക് ബാറ്റിംഗിന് അവസരം നല്‍കി. മൂന്നാം പന്തില്‍ കോഹ്ലി രണ്ട് റണ്‍സ് നേടി. നാലാമത്തെ പന്തില്‍  കോഹ്ലി സിക്സറടിച്ചു. ആ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചു. ഇതോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം. അടുത്ത പന്തില്‍ വൈഡായതോടെ അഞ്ച് റണ്‍സ് മാത്രമായി വിജയലക്ഷ്യം. ഫ്രീഹിറ്റ് പന്തില്‍ കോഹ്ലി ബൗള്‍ഡായെങ്കിലും മൂന്ന് റണ്‍സ് ഓടിയെടുത്തു. ഇതോടെ രണ്ട റണ്‍സ് മാത്രം മതിയെന്നായി. അടുത്ത പന്തും വൈഡായി. സ്കോര്‍ സമനില. അവസാന പന്തില്‍ ഫോറടിച്ച് അശ്വിന്‍ ഇന്ത്യയ്‌ക്ക് വേണ്ടി വിജയം കൊയ്തു. 

ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിനയയ്‌ക്കുകയായിരുന്നു.  എട്ട് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 159 റണ്‍സ് എടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ  പാക്കിസ്ഥാനു തുടക്കംതന്നെ പാളി. എങ്കിലും  ഷാന്‍ മസൂദ(52*)്,  ഇഫ്തിക്കര്‍ അഹമ്മദ്(51) എന്നിവരുടെ അര്‍ദ്ധസെഞ്വറികളുടെ ബലത്തില്‍ മാന്യമായ സ്‌ക്കോര്‍ നേടുകയായിരുന്നു.ഹാര്‍ദിക് പാണ്ഡ്യ,  അര്‍ഷ്ദീപ് സിങ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി.

പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കായില്ല. ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. അതും വൈഡില്‍ ലഭിച്ച റണ്‍. രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ് സിങ് . ആദ്യ പന്തില്‍  പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമി മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. ഗോള്‍ഡന്‍ ഡക്കായി പുറത്ത്. റിവ്യുവിനു പോയെങ്കിലും അംപയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു.

തുടര്‍ന്ന് മസൂദ് ക്രീസിലേക്ക്. എന്നാല്‍ നാലാം ഓവറില്‍ പാകിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അര്‍ഷ്ദീപ് വിക്കറ്റെടുത്തത്. അര്‍ഷ്ദീപിന്റെ ബൗണ്‍സ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഭുവനേശ്വറിന് ക്യാച്ച്.  പാകിസ്ഥാന് രണ്ടിന് 15 എന്ന നിലയിലായി.

റിസ്‌വാന്‍, ബാബര്‍ – ഇഫ്തിക്കര്‍ അഹമ്മദ്  സഖ്യം പാക്കിസ്ഥാന് ജീവന്‍ നല്‍കി. 34 പന്ത്രില്‍ 51 റണ്‍സ്് എടുത്ത്  ഇഫ്തിക്കര്‍ ആയിരുന്നു മുന്നില്‍. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ 12-ാം ഓവറില്‍ മൂന്നു സിക്‌സര്‍ ഉള്‍പ്പെടെ 21 റണ്‍സ് അടിച്ചാണ്  ഇഫ്തിക്കര്‍  അര്‍ദ്ധശതകം തികച്ചത്. മുഹമ്മദ് ഷമി എറിഞ്ഞ അടുത്ത ഓവറില്‍ പുറത്താകുകയും ചെയ്തു.

ശതബ് ഖാന്‍(5), ഹൈദര്‍ അലി(2), മുഹമ്മദ് നവാസ്(9) എന്നിവരെ  നില ഉറപ്പിക്കും മുന്‍പ് പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ റണ്‍ ഒഴുക്കിന് തടയിട്ടു. 16 ഓവറില്‍  115 ന് 5 എന്ന നിലയിലായിരുന്നു.  ആസിഫ് അലിയുടെ(2) വിക്കറ്റ് എടുത്ത് അര്‍ഷ്ദീപ്  മൂന്നു വിക്കറ്റിനുടമയായി. തുടര്‍ന്ന് നാല് ഓവറില്‍ ഷാന്‍ മസൂദും ഷഹീന്‍ അഫ്രീദിയും തകര്‍ത്തടിച്ചു. 8  പന്തില്‍ 16 റണ്‍സ് എടുത്ത് അഫ്രീദി പുറത്തയപ്പോള്‍ 42 പന്തില്‍ 52 റണ്‍സുമായി മസൂദ് പുറത്താകാതെ നിന്നു.  റിട്ടേണ്‍ ക്യാച്ച് എടുത്ത് ഭിുവനേശ്വറാണ് അഫ്രീദിയെ പുറത്താക്കിയത്.ഒപ്പം നാലു പന്തില്‍ 6 റണ്‍സുമായി ഹാരീസ് റഫും.

Tags: indiapakistanHardik PandyaVirat Kohliപാക് വേഴ്സസ് ഇന്ത്യഇന്ത്യ-പാക്അര്‍ഷ്ദീപ് സിങ്ങ്ട്വന്‍റി 20 ലോകക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

India

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.