Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പള്ളിക്കൂടങ്ങളില്‍ നിന്ന് പൊതുനിരത്തിലേക്ക്; അടിച്ചമര്‍ത്തലിനിടയിലും ഇറാനില്‍ പ്രക്ഷോഭം കനക്കുന്നു; ഹിജാബ് വലിച്ചെറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥികളും

ടെഹ്‌റാനിലെ പ്രശസ്തമായ ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ കഴിഞ്ഞയാഴ്ച റാലി നടത്തിയ വിദ്യാര്‍ഥികളെ ഇറാന്‍ പോലീസ് മാരകമായാണ് നേരിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആണും പെണ്ണുമടങ്ങുന്ന വിദ്യാര്‍ഥി പ്രക്ഷോഭകരെ സര്‍വകലാശാലാ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പോലീസ് വലിച്ചിഴച്ചു. സമരം അടിച്ചമര്‍ത്താന്‍ ഭീകരമായ അക്രമം നടത്തുന്നതിനിടെയാണ് ഭരണകൂടത്തെ ഞെട്ടിച്ച് സ്‌കൂള്‍ കുട്ടികളും നിരത്തിലിറങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 05:32 pm IST
inWorld

ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ കര്‍ശനനടപടികള്‍ തുടരുന്നതിനിടെ നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളും സമരത്തില്‍ അണിനിരക്കുന്നു. ഹിജാബുകള്‍ വലിച്ചെറിഞ്ഞാണ് പള്ളിക്കൂടങ്ങളില്‍ നിന്ന് പൊതുനിരത്തിലേക്ക് പെണ്‍കുട്ടികള്‍ പ്രതിഷേധവുമായിറങ്ങിയത്. മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് ശേഷമാരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഒരു മാസത്തോളമാകുമ്പോഴാണ് സമരം പള്ളിക്കൂടങ്ങളിലേക്കും പടരുന്നത്.  

ടെഹ്‌റാനിലെ പ്രശസ്തമായ ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ കഴിഞ്ഞയാഴ്ച റാലി നടത്തിയ വിദ്യാര്‍ഥികളെ  ഇറാന്‍ പോലീസ് മാരകമായാണ് നേരിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആണും പെണ്ണുമടങ്ങുന്ന വിദ്യാര്‍ഥി പ്രക്ഷോഭകരെ സര്‍വകലാശാലാ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പോലീസ് വലിച്ചിഴച്ചു. സമരം അടിച്ചമര്‍ത്താന്‍ ഭീകരമായ അക്രമം നടത്തുന്നതിനിടെയാണ് ഭരണകൂടത്തെ ഞെട്ടിച്ച് സ്‌കൂള്‍ കുട്ടികളും നിരത്തിലിറങ്ങിയത്.

ഹിജാബുകള്‍ വലിച്ചെറിഞ്ഞ വിദ്യാര്‍ഥികള്‍ മതമേധാവികളുടെയും ഭരണാധികാരികളുടെയും ചിത്രങ്ങള്‍ പൊതുനിരത്തില്‍ കീറിയെറിഞ്ഞു.  പ്രക്ഷോഭത്തെ അനുകൂലിച്ച് സ്വേച്ഛാധിപതിക്ക് മരണം എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന്റെ പേരില്‍ തിങ്കളാഴ്ച ടെഹ്‌റാന്‍ പട്ടണത്തിന് പടിഞ്ഞാറ് കരാജിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പളിനെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തട്ടമുപേക്ഷിച്ച, ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ചിത്രങ്ങള്‍ കീറിയെറിഞ്ഞ് പ്രതിഷേധമുയര്‍ത്തിയത്. നൂറുകണക്കിന് കുട്ടികള്‍ അണിനിരന്ന മാര്‍ച്ചിന്റെ വീഡിയോദൃശ്യങ്ങള്‍ ലോകമാധ്യമങ്ങളില്‍ നിറയുകയാണ്. കരാജിനടുത്ത് ഗോഹര്‍ദാഷ്ടിലും ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയര്‍ത്തി പെണ്‍കുട്ടികള്‍ റാലി നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറികളില്‍ നിന്ന് പുറത്തിറങ്ങി ഫ്ളാഷ്മോബുകളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും വ്യാപകമാണ്. ആയത്തുള്ള ഖൊമേനിയുടെ മതസേനയായ ബാസിജിക്കെതിരെയും പെണ്‍കുട്ടികള്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്.  

അതേസമയം പതിനാറുവയസ്സുകാരായ കുട്ടികള്‍ സോഷ്യല്‍മീഡിയാ കാമ്പയിനുകള്‍ക്കടിപ്പെട്ടാണ് പ്രതിഷേധത്തിനിറങ്ങിത്തിരിക്കുന്നതെന്ന് ഇറാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരി കുറ്റപ്പെടുത്തി. സര്‍വകലാശാലകളും ശാസ്ത്ര-വിദ്യാഭ്യാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഒരുവിഭാഗത്തിന്റെ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി യൂസഫ് നൂറിയെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകളെ കര്‍ശനമായി നിയന്ത്രിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.  

പ്രതിഷേധക്കാരെ നേരിടാന്‍ കൈത്തോക്കുകള്‍ മുതല്‍ കലാഷ്‌നികോവ് റൈഫിളുകള്‍ വരെയാണ് ഉപയോഗിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടുന്നു. ഭരണകൂട അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കടന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

Tags: കലാപംiranഹിജാബ് പ്രതിഷേധംമഹ്സ അമിനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.