Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാക്കിക്കുള്ളിലെ പുഴുക്കുത്തുകള്‍

പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തുവന്നതിനെത്തുടര്‍ന്ന് മറ്റ് പല സംസ്ഥാനങ്ങളും ഈ സംഘടനയുടെ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി മുദ്രവയ്‌ക്കാനും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും തയ്യാറായപ്പോള്‍ കേരളസര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചത് ബോധപൂര്‍വമായിരുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഭീകരബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് കൈമാറിയതുകൊണ്ടുമാത്രം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്‍ഐഎതന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2022, 06:00 am IST
in Editorial

കേരള പോലീസിലെ എണ്ണൂറിലേറെപ്പേര്‍ക്ക് ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും, ഇവരുടെ പേരുവിവരങ്ങള്‍ എന്‍ഐഎ കൈമാറിയിട്ടുണ്ടെന്നുമുള്ള വാര്‍ത്ത നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന സമാധാനപ്രേമികളായവരുടെ മനസ്സില്‍ തീകോരിയിടുന്നതാണ്. ഇങ്ങനെയൊരു ബന്ധത്തിന്റെ വ്യക്തമായ സൂചന നല്‍കുന്ന പല സംഭവങ്ങളും ഇതിനു മുന്‍പുതന്നെ പുറത്തുവന്നിട്ടുള്ളതിനാല്‍ നടുക്കത്തോടെയാണ്  

പുതിയ വിവരം ജനങ്ങള്‍ ശ്രവിച്ചത്. പോപ്പുലര്‍ ്രഫണ്ടുമായി ബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് എന്‍ഐഎ കൈമാറിയിട്ടുണ്ടെന്ന വാര്‍ത്ത സംസ്ഥാന പോലീസ് നേതൃത്വം നിഷേധിച്ചിട്ടുണ്ടെങ്കിലും ആ വിശദീകരണം ആരും മുഖവിലയ്‌ക്കെടുക്കില്ല. പോലീസിലെ ഉന്നതരുള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള പലരുമുണ്ടെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. പോലീസ് ശേഖരിച്ച ചില രഹസ്യവിവരങ്ങള്‍ ഭീകരവാദ സംഘടനയ്‌ക്ക് ചോര്‍ത്തി നല്‍കിയ തൊടുപുഴയിലെ ഒരു പോലീസുകാരനെ സസ്‌പെന്റു ചെയ്യുകയുണ്ടായി. ഇക്കഴിഞ്ഞ ദിവസമാണ് നിരോധനത്തിനെതിരെ അക്രമാസക്ത ഹര്‍ത്താല്‍ നടത്തിയതിന് പിടിയിലായ  പോപ്പുലര്‍ ഫ്രണ്ടുകാരെ വിടുവിക്കാന്‍ ഇടപെട്ട കാലടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനെ സസ്‌പെന്റ് ചെയ്തത്. ഈ രണ്ട് സംഭവങ്ങളും ആദ്യം റിപ്പോര്‍ട്ടുചെയ്തത് ജന്മഭൂമിയാണ്. പിന്നീട് മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയും വിവാദമാവുകയുമായിരുന്നു. ഭീകരവാദത്തിന്റെ പേരില്‍ നടപടിക്ക് വിധേയരാവുന്ന പോലീസുകാര്‍ അധികം വൈകാതെ സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്യും.

പോലീസുകാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ എന്‍ഐഎ കൈമാറിയിട്ടുണ്ടെന്നുതന്നെയാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ പോലീസ് ഇപ്പോള്‍ ഇക്കാര്യം നിഷേധിച്ചാലും  പിന്നീട് എല്ലാം വെളിപ്പെടും. നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയ ഹര്‍ത്താലിന് ചില പോലീസുകാരുടെ ഒത്താശ ലഭിച്ചതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചപ്പോള്‍ ഇവരില്‍ ചിലര്‍ പോലീസുകാരുമായി ബന്ധപ്പെട്ടതിന്റെ സൂചനകള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചു. ഇതോടെ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത് സംസ്ഥാന പോലീസിനെ അറിയിക്കാതെയാണെങ്കിലും വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയ പോലീസിലെ ചിലര്‍ അത് പോപ്പുലര്‍ ഫ്രണ്ടിന്റെ ചില നേതാക്കള്‍ക്ക് ഉടന്‍തന്നെ കൈമാറിയിരുന്നുവത്രേ. ഇതിനനുസരിച്ച് ഈ നേതാക്കള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടപ്പോഴും പലയിടത്തും പോലീസുകാര്‍ കാഴ്ചക്കാരുടെ റോളിലായിരുന്നു. ചിലയിടങ്ങളില്‍ നാട്ടുകാര്‍ ഇടപെട്ടാണ് അക്രമികളെ പിന്തിരിപ്പിച്ചത്. അക്രമങ്ങള്‍ക്ക് പോലീസിന്റെ മൗനസമ്മതമുണ്ടായിരുന്നുവോ എന്നുപോലും സംശയിക്കപ്പെടുന്നുണ്ട്. ഈ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് ഭീകരവാദ ബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് എന്‍ഐഎ കൈമാറിയെന്ന വാര്‍ത്ത.

ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടാക്കാനും, നിരോധിക്കപ്പെട്ടതിനുശേഷവും ഈ ബന്ധം തുടരാനും പോലീസുകാര്‍ക്ക് എങ്ങനെ ധൈര്യംവന്നു എന്ന ചോദ്യമുണ്ട്. ഇതിന് അനുകൂലമായ ഒരു രാഷ്‌ട്രീയ അന്തരീക്ഷമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്നതാണ് ഉത്തരം. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടത് രാജ്യവ്യാപകമായിട്ടാണെങ്കിലും, അതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടന്നത് കേരളത്തില്‍ മാത്രമാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തുവന്നതിനെത്തുടര്‍ന്ന് മറ്റ് പല സംസ്ഥാനങ്ങളും ഈ സംഘടനയുടെ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി മുദ്രവയ്‌ക്കാനും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും തയ്യാറായപ്പോള്‍ കേരളസര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചത് ബോധപൂര്‍വമായിരുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ ഭീകരസംഘടനയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അനാവശ്യ തിടുക്കം കാണിക്കേണ്ടതില്ലെന്ന് കളക്ടര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രിതന്നെ പറഞ്ഞത് പോലീസുകാര്‍ക്കുള്ള നിര്‍ദ്ദേശമായിരുന്നു. ഇതിനു പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ സ്വന്തം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതുപോലുള്ള സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍  പുറത്തുവന്നത്. അതീവഗുരുതരമായ സ്ഥിതിവിശേഷമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഭീകരബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് കൈമാറിയതുകൊണ്ടുമാത്രം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്‍ഐഎതന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം.

Tags: keralaപോപ്പുലര്‍ ഫ്രണ്ട്കേരള പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.