Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാക്കിക്കുള്ളിലെ പുഴുക്കുത്തുകള്‍

പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തുവന്നതിനെത്തുടര്‍ന്ന് മറ്റ് പല സംസ്ഥാനങ്ങളും ഈ സംഘടനയുടെ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി മുദ്രവയ്‌ക്കാനും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും തയ്യാറായപ്പോള്‍ കേരളസര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചത് ബോധപൂര്‍വമായിരുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഭീകരബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് കൈമാറിയതുകൊണ്ടുമാത്രം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്‍ഐഎതന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2022, 06:00 am IST
in Editorial

കേരള പോലീസിലെ എണ്ണൂറിലേറെപ്പേര്‍ക്ക് ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും, ഇവരുടെ പേരുവിവരങ്ങള്‍ എന്‍ഐഎ കൈമാറിയിട്ടുണ്ടെന്നുമുള്ള വാര്‍ത്ത നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന സമാധാനപ്രേമികളായവരുടെ മനസ്സില്‍ തീകോരിയിടുന്നതാണ്. ഇങ്ങനെയൊരു ബന്ധത്തിന്റെ വ്യക്തമായ സൂചന നല്‍കുന്ന പല സംഭവങ്ങളും ഇതിനു മുന്‍പുതന്നെ പുറത്തുവന്നിട്ടുള്ളതിനാല്‍ നടുക്കത്തോടെയാണ്  

പുതിയ വിവരം ജനങ്ങള്‍ ശ്രവിച്ചത്. പോപ്പുലര്‍ ്രഫണ്ടുമായി ബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് എന്‍ഐഎ കൈമാറിയിട്ടുണ്ടെന്ന വാര്‍ത്ത സംസ്ഥാന പോലീസ് നേതൃത്വം നിഷേധിച്ചിട്ടുണ്ടെങ്കിലും ആ വിശദീകരണം ആരും മുഖവിലയ്‌ക്കെടുക്കില്ല. പോലീസിലെ ഉന്നതരുള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള പലരുമുണ്ടെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. പോലീസ് ശേഖരിച്ച ചില രഹസ്യവിവരങ്ങള്‍ ഭീകരവാദ സംഘടനയ്‌ക്ക് ചോര്‍ത്തി നല്‍കിയ തൊടുപുഴയിലെ ഒരു പോലീസുകാരനെ സസ്‌പെന്റു ചെയ്യുകയുണ്ടായി. ഇക്കഴിഞ്ഞ ദിവസമാണ് നിരോധനത്തിനെതിരെ അക്രമാസക്ത ഹര്‍ത്താല്‍ നടത്തിയതിന് പിടിയിലായ  പോപ്പുലര്‍ ഫ്രണ്ടുകാരെ വിടുവിക്കാന്‍ ഇടപെട്ട കാലടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനെ സസ്‌പെന്റ് ചെയ്തത്. ഈ രണ്ട് സംഭവങ്ങളും ആദ്യം റിപ്പോര്‍ട്ടുചെയ്തത് ജന്മഭൂമിയാണ്. പിന്നീട് മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയും വിവാദമാവുകയുമായിരുന്നു. ഭീകരവാദത്തിന്റെ പേരില്‍ നടപടിക്ക് വിധേയരാവുന്ന പോലീസുകാര്‍ അധികം വൈകാതെ സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്യും.

പോലീസുകാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ എന്‍ഐഎ കൈമാറിയിട്ടുണ്ടെന്നുതന്നെയാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ പോലീസ് ഇപ്പോള്‍ ഇക്കാര്യം നിഷേധിച്ചാലും  പിന്നീട് എല്ലാം വെളിപ്പെടും. നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയ ഹര്‍ത്താലിന് ചില പോലീസുകാരുടെ ഒത്താശ ലഭിച്ചതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചപ്പോള്‍ ഇവരില്‍ ചിലര്‍ പോലീസുകാരുമായി ബന്ധപ്പെട്ടതിന്റെ സൂചനകള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചു. ഇതോടെ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത് സംസ്ഥാന പോലീസിനെ അറിയിക്കാതെയാണെങ്കിലും വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയ പോലീസിലെ ചിലര്‍ അത് പോപ്പുലര്‍ ഫ്രണ്ടിന്റെ ചില നേതാക്കള്‍ക്ക് ഉടന്‍തന്നെ കൈമാറിയിരുന്നുവത്രേ. ഇതിനനുസരിച്ച് ഈ നേതാക്കള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടപ്പോഴും പലയിടത്തും പോലീസുകാര്‍ കാഴ്ചക്കാരുടെ റോളിലായിരുന്നു. ചിലയിടങ്ങളില്‍ നാട്ടുകാര്‍ ഇടപെട്ടാണ് അക്രമികളെ പിന്തിരിപ്പിച്ചത്. അക്രമങ്ങള്‍ക്ക് പോലീസിന്റെ മൗനസമ്മതമുണ്ടായിരുന്നുവോ എന്നുപോലും സംശയിക്കപ്പെടുന്നുണ്ട്. ഈ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് ഭീകരവാദ ബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് എന്‍ഐഎ കൈമാറിയെന്ന വാര്‍ത്ത.

ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടാക്കാനും, നിരോധിക്കപ്പെട്ടതിനുശേഷവും ഈ ബന്ധം തുടരാനും പോലീസുകാര്‍ക്ക് എങ്ങനെ ധൈര്യംവന്നു എന്ന ചോദ്യമുണ്ട്. ഇതിന് അനുകൂലമായ ഒരു രാഷ്‌ട്രീയ അന്തരീക്ഷമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്നതാണ് ഉത്തരം. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടത് രാജ്യവ്യാപകമായിട്ടാണെങ്കിലും, അതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടന്നത് കേരളത്തില്‍ മാത്രമാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തുവന്നതിനെത്തുടര്‍ന്ന് മറ്റ് പല സംസ്ഥാനങ്ങളും ഈ സംഘടനയുടെ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി മുദ്രവയ്‌ക്കാനും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും തയ്യാറായപ്പോള്‍ കേരളസര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചത് ബോധപൂര്‍വമായിരുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ ഭീകരസംഘടനയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അനാവശ്യ തിടുക്കം കാണിക്കേണ്ടതില്ലെന്ന് കളക്ടര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രിതന്നെ പറഞ്ഞത് പോലീസുകാര്‍ക്കുള്ള നിര്‍ദ്ദേശമായിരുന്നു. ഇതിനു പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ സ്വന്തം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതുപോലുള്ള സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍  പുറത്തുവന്നത്. അതീവഗുരുതരമായ സ്ഥിതിവിശേഷമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഭീകരബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് കൈമാറിയതുകൊണ്ടുമാത്രം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്‍ഐഎതന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം.

Tags: keralaപോപ്പുലര്‍ ഫ്രണ്ട്കേരള പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.