Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഐഎന്‍എല്‍ മന്ത്രിയുടെ പിഎഫ്‌ഐ ബന്ധം

ഐഎന്‍എല്ലിനെ മുന്നണിയില്‍ നിലനിര്‍ത്താനും, അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയായി തുടരാനും സിപിഎം അനുവദിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. അതിനു പകരം പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റും നിരോധിച്ചതിന്റെ പേരില്‍ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഭീകരവാദികളുടെ അനുഭാവം നേടാനും, ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. രാജ്യതാല്‍പ്പര്യത്തിന് എതിരാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 30, 2022, 05:00 am IST
in Editorial

പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ യുഎപിഎ നിയമപ്രകാരം നിരോധിച്ചതിലൂടെ വെളിപ്പെട്ടിരിക്കുന്നത് സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ദേശവിരുദ്ധ മുഖം കൂടിയാണ്. ദേശവിരുദ്ധ പ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും നടത്തിയതിന്റെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരോധിച്ച പോപ്പുലര്‍ഫ്രണ്ടിന്റെ സഹായത്തിനെത്തിയിരിക്കുകയാണ് സിപിഎം. നിരോധനത്തെ പിന്തുണയ്‌ക്കാന്‍ വിസമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആദ്യംതന്നെ രംഗത്തുവന്നിരുന്നു. നിരോധനം അപ്രായോഗികമാണെന്നും, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും പാര്‍ട്ടി പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയും വന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നിരോധനത്തെ അനുകൂലിക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ സിപിഎം പങ്കുചേര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ദല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തെ വിമര്‍ശിക്കാനും സിപിഎം തയ്യാറായില്ല. കലാപകാരികള്‍ക്കൊപ്പമായിരുന്നു ഈ പാര്‍ട്ടി. ഇതിന്റെ തുടര്‍ച്ചയാണ് നിരോധനമേര്‍പ്പെടുത്തിയിട്ടും പോപ്പുലര്‍ ഫ്രണ്ടിനൊപ്പം തന്നെ സിപിഎം നില്‍ക്കുന്നത്. രാജ്യത്തിനകത്തും പുറത്തും പോപ്പുലര്‍ ഫ്രണ്ട് നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന് ഉപയോഗിച്ച ചില ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കുകയും ചെയ്തു. സിപിഎം ഇപ്പോഴും പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നില്‍ക്കുന്നത് അവിശുദ്ധ സാമ്പത്തിക ഇടപാടുകള്‍ ഉള്ളതുകൊണ്ടാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.

പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘടനയാണെന്നും, സമൂഹത്തില്‍ മതവിഭാഗീയതയും അസ്ഥിരതയും സൃഷ്ടിക്കുകയാണ് അവരെന്നും അറിഞ്ഞുകൊണ്ടുതന്നെ സഖ്യം സ്ഥാപിക്കുകയായിരുന്നു സിപിഎം. പോപ്പുലര്‍ ഫ്രണ്ടിന്റെ അണികളില്‍ ഒരു വിഭാഗം സിപിഎമ്മുകാരാണ്. ഇടതുമുന്നണിക്ക് തുടര്‍ഭരണത്തിന് അവസരം ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയുണ്ടായിരുന്നു. ഇക്കാര്യം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തെരഞ്ഞെടുപ്പിനു മുന്‍പും പിന്‍പും പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സിപിഎമ്മിനും ഇടതുമുന്നണിക്കും ഒപ്പമായിരുന്നു പോപ്പുലര്‍ ഫ്രണ്ട്. ഇവര്‍ ഒരുമിച്ചാണ് പല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഭരിക്കുന്നത്. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കകത്തുനിന്നുപോലും കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടും ഈ ഭീകരവാദികളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറായില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളുമായി സിപിഎം നേതാക്കള്‍ക്ക് ഗാഢസൗഹൃദമാണുള്ളത്.  ഇതുകൊണ്ടൊക്കെയാണ് കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ സുരക്ഷിത താവളമായി തുടര്‍ന്നതും, കോടതി വിധികള്‍ പോലും മാനിക്കാതെ അവര്‍ക്ക് ഇവിടെ അക്രമാസക്ത ഹര്‍ത്താലുകളും മറ്റും നടത്താന്‍ കഴിയുന്നതും. നിരോധനം നിലവില്‍ വന്നിട്ടും പോപ്പുലര്‍ ഫ്രണ്ടിനോട് സിപിഎം കാണിക്കുന്ന ആഭിമുഖ്യം ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.

നിരോധിക്കപ്പെട്ടവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനും അതിന്റെ കേരള ഘടകവുമുണ്ട്. ഈ സംഘടനയുടെ മറവിലാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിയമവിരുദ്ധ മാര്‍ഗത്തിലൂടെ പണം സ്വരൂപിച്ചതെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഈ സംഘടനയുടെ ദേശീയ വൈസ് ചെയര്‍മാന്‍ ഇടതുമുന്നണി ഘടകകക്ഷിയായ ഐഎന്‍എല്ലിന്റെ അധ്യക്ഷന്‍ പ്രൊഫ. മുഹമ്മദ് സുലൈമാനാണ്. ഐഎന്‍എല്ലിന്റെ മന്ത്രിയായ അഹമ്മദ് ദേവര്‍കോവിലിനും പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരിക്കുന്നു. ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉന്നയിച്ച ഈ ആരോപണം വലിയ ചര്‍ച്ചാ വിഷയമായിട്ടും ഐഎന്‍എല്ലിനെ മുന്നണിയില്‍ നിലനിര്‍ത്താനും, അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയായി തുടരാനും സിപിഎം അനുവദിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. അതിനു പകരം പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റും നിരോധിച്ചതിന്റെ പേരില്‍ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഭീകരവാദികളുടെ അനുഭാവം നേടാനും, ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നിരോധനത്തെത്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും ഓഫീസുകള്‍ അടച്ചുപൂട്ടുമ്പോള്‍ കേരളം ഭരിക്കുന്നവര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. രാജ്യതാല്‍പ്പര്യത്തിന് എതിരാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇസ്ലാമിക ഭീകരവാദികളുടെ ഇടതുപക്ഷ ദല്ലാളുകളെ തുറന്നുകാണിക്കേണ്ടതുണ്ട്.

Tags: pfiഅഹമ്മദ് ദേവര്‍കോവില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.