Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മധു വധക്കേസ് : പ്രോസിക്യൂട്ടര്‍ക്ക് ഫീസ് കൊടുക്കാതെ സര്‍ക്കാര്‍

പ്രോസിക്യൂട്ടര്‍ വിചാരണക്കും, അട്ടപ്പാടിയില്‍ ഈ കേസുമായി അന്വേഷണത്തിന് പോകുമ്പോഴും ഭാരിച്ച ചിലവാണ് ഉണ്ടാകുന്നത്. ജൂനിയര്‍ അഭിഭാഷകരേയും കൂട്ടി പോകുമ്പോള്‍ ഇന്ധന ചിലവ്, ഭക്ഷണം എന്നിവക്കെല്ലാം ചിലവേറെയാണ്. സിറ്റിങ് ഫീസ് വേറെയും. കഴിഞ്ഞ ഫെബ്രു. 16 മുതല്‍ സപ്തം. 5 വരേക്കും 1,62,582 രൂപയാണ് ചിലവ് മാത്രം. ഇതിനു പുറമെയാണ് സിറ്റിങ് ഫീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 10:49 am IST
in Kerala
പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനുമൊപ്പം മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനുമൊപ്പം മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

ജെ. പി. മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: രാഷ്‌ട്രീയ കൊലപാതകക്കേസുകളില്‍ സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കുന്ന സര്‍ക്കാര്‍ അട്ടപ്പാടി മധു വധക്കേസിനു വേണ്ടി നിയമിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഫീസിനത്തില്‍ നയാ പൈസ നല്‍കുന്നില്ല. പാലക്കാട് നിന്ന് കേസുമായി ബന്ധപ്പെട്ട് ദിവസവും മണ്ണാര്‍ക്കാട് സ്പെഷ്യല്‍ ജില്ലാ കോടതിയില്‍ എത്തുന്ന രാജേഷ് എം. മേനോന്റെ അവസ്ഥയാണിത്.

പ്രോസിക്യൂട്ടര്‍ വിചാരണക്കും, അട്ടപ്പാടിയില്‍ ഈ കേസുമായി അന്വേഷണത്തിന് പോകുമ്പോഴും ഭാരിച്ച ചിലവാണ് ഉണ്ടാകുന്നത്. ജൂനിയര്‍ അഭിഭാഷകരേയും കൂട്ടി പോകുമ്പോള്‍ ഇന്ധന ചിലവ്, ഭക്ഷണം എന്നിവക്കെല്ലാം ചിലവേറെയാണ്. സിറ്റിങ് ഫീസ് വേറെയും. കഴിഞ്ഞ ഫെബ്രു. 16 മുതല്‍ സപ്തം. 5 വരേക്കും 1,62,582 രൂപയാണ് ചിലവ് മാത്രം. ഇതിനു പുറമെയാണ് സിറ്റിങ് ഫീസ്. ചിലവുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും പാലക്കാട് കളക്ട്രേറ്റില്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ചോദിക്കുമ്പോള്‍ അത് സെക്രട്ടേറിയറ്റിലേക്ക് അയച്ചിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് രാജേഷ് എം. മേനോന്‍ ‘ജന്മഭൂമി’ യോടു പറഞ്ഞു.

ഒരു പ്രോസിക്യൂട്ടര്‍ക്ക് ലഭിക്കേണ്ട ഓഫീസ് സൗകര്യമോ, വാഹനമോ, ഒന്നും തന്നെ ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലത്രെ. മുമ്പുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍മാരായ അഡ്വ. ഗോപിനാഥ്, അഡ്വ. രഘുനാഥ്, അഡ്വ. രാജേന്ദ്രന്‍ എന്നിവര്‍ക്കും ഇതു തന്നെയായിരുന്നു സ്ഥിതി. കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലി ആഗസ്ത്  19 ന് പ്രോസിക്യൂട്ടര്‍ക്ക് ഫീസ് നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. കൃഷണന്‍കുട്ടിക്ക് നിവേദനം നല്‍കിയിരുന്നു. മുമ്പുള്ള പ്രോസിക്യൂട്ടര്‍മാര്‍ ഫീസ് ലഭിക്കാത്തതു കാരണമാണ് പോയതെന്ന ആശങ്ക പോലും നിവേദനത്തില്‍ സൂചിപ്പിച്ചിരുന്നു.

നിലവിലുള്ള പ്രോസിക്യൂട്ടറും പിന്മാറിയാല്‍ തന്റെ മകന് നീതി ലഭിക്കില്ലെന്നും, ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അവര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പല കേസുകള്‍ക്കും വേണ്ടി ലക്ഷങ്ങളും കോടികളും ചിലവഴിക്കുമ്പോഴും ഒരു പാവപ്പെട്ട ആദിവാസി യുവാവിന് നീതിക്കായി സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍ക്ക് ചില്ലിക്കാശു പോലും നല്‍കാത്തത് വെല്ലുവിളിയും അനീതിയുമായിട്ടാണ് സമൂഹം വിലയിരുത്തുന്നത്. കേസ് വാദിക്കുന്ന പ്രോസിക്യൂട്ടര്‍ക്ക് ഫീസ് കൊടുക്കാത്തതില്‍ സങ്കടമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു.

Tags: കൊലപാതകംകേരള സര്‍ക്കാര്‍Madhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

Kerala

ഗാന്ധിഭവന്‍ -ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു

Kerala

വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ എല്ലാവരും പങ്കാളികളാകണം : നടന്‍ മധു

Kerala

അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

Kerala

ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.