Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത്: കേന്ദ്ര ഏജന്‍സിയുടെ രഹസ്യരേഖയുമായി പ്രതി കോടതിയില്‍; ചോര്‍ന്നത് അബദ്ധത്തിലെന്ന് പോലീസ്; അന്വേഷിക്കണമെന്ന് ഹൈക്കോടതി

'സീക്രട്ട്' എന്ന് പ്രത്യേകം എഴുതിയ കത്ത്, കേസില്‍ തടങ്കല്‍ ഉത്തരവു നേരിടുന്ന ആള്‍ കോടതിയില്‍ ഹാജരാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 08:48 am IST
in Kerala

കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ഗൗരവമേറിയ നിര്‍ദേശമടങ്ങിയ രഹസ്യരേഖ സംസ്ഥാന പോലീസില്‍ നിന്നു ചോര്‍ന്നു. സംസ്ഥാനപോലീസ് മേധാവി മലപ്പുറം ജില്ലാപോലീസ് മേധാവിക്കയച്ച രഹസ്യരേഖ സ്വര്‍ണക്കടത്തു കേസിലെ പ്രതി  ഹൈക്കോടതിയില്‍ ഹാജരാക്കി.

കോഫെ പോസ കരുതല്‍ തടങ്കല്‍ സംബന്ധിച്ച് രഹസ്യക്കത്തു ചോര്‍ന്നത് അന്വേഷിച്ചു നടപടിയെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി. ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

സ്വര്‍ണം കടത്തിയ മലപ്പുറം കാവനൂര്‍ സ്വദേശി ഫസലു റഹ്മാനും മറ്റു ചിലര്‍ക്കുമെതിരേ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിന് ഉ ത്തരവിട്ടിരുന്നു. എന്നാല്‍ ഫസലു റഹ്മാന്‍ ഒളിവില്‍പ്പോകുകയും തുടര്‍ന്ന് തടങ്കല്‍ ഉത്തരവു നടപ്പാക്കാന്‍ കഴിയാതാകുകയും ചെയ്തു. ഇതിനിടെ തടങ്കല്‍ ഉത്തരവു ചോദ്യം ചെയ്ത് ഫസലു റഹ്മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

സംസ്ഥാന പോലീസ് മേധാവി രഹസ്യം എന്ന മേല്‍ക്കുറി േപ്പാടെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കയ ച്ച ക ത്തിന്റെ പകര്‍ പ്പും ഹര്‍ജിക്കൊ പ്പം ഹാജരാക്കിയിരുന്നു. ‘സീക്രട്ട്’ എന്ന് പ്രത്യേകം എഴുതിയ കത്ത്, കേസില്‍ തടങ്കല്‍ ഉത്തരവു നേരിടുന്ന ആള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നുവെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു ചൂണ്ടിക്കാട്ടി. ഇതേ ത്തുടര്‍ന്ന് കേരള പോലീസില്‍ നിന്നു കോടതി വിശദീകരണം തേടി.  

മലപ്പുറം ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറ്റൊരാളുടെ തടങ്കല്‍ ഉത്തരവു നടപ്പാക്കുമ്പോള്‍ ഉത്തരവിനൊപ്പം സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ അബദ്ധത്തില്‍ രഹസ്യരേഖയുടെ പകര്‍പ്പും നല്കുകയായിരുന്നുവെന്നും അയാളില്‍ നിന്നാണ് കേസിലെ ഹര്‍ജിക്കാരനു രഹസ്യരേഖയുടെ പകര്‍പ്പു ലഭിച്ചതെന്നുമാണ് വിശദീകരിച്ചത്. എന്നാല്‍ കരുതല്‍ തടങ്കല്‍ നടപടിയുടെ ഭാഗമായ രഹസ്യരേഖ ചോര്‍ന്ന് കരുതല്‍ തടങ്കല്‍ നേരിടുന്ന വ്യക്തിക്കു ലഭിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് ഡിആര്‍ഐക്കു വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു.തുടര്‍ന്ന് ഹര്‍ജിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ അനുമതി തേടി.ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്കിയെങ്കിലും, സംസ്ഥാന പോലീസ് മേധാവിയുടെ രഹസ്യക്കത്തു ചോര്‍ന്നതിനെക്കുറിച്ച് മതിയായ അന്വേഷണം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.  

സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിക്കുന്നതു പ്രകാരം സൂപ്രണ്ട് തസ്തികയില്‍ കുറയാത്ത ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി രഹസ്യരേഖ ചോരാനിടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നു കോടതി നിര്‍ദേശം നല്കി. സ്വീകരിച്ച നടപടി സംബന്ധിച്ചറിപ്പോര്‍ട്ട് നവംബര്‍ 28നു മുന്‍മ്പായികോടതിക്കു ലഭിക്കണമെന്നും നിര്‍ദേശമുണ്ട്.

മുന്‍പു പോലീസ് രഹസ്യമായി തയ്യാറാക്കിയ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ലിസ്റ്റ് പോലീസില്‍നിന്നു തന്നെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കു ചോര്‍ന്നു കിട്ടിയത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് തൊടുപുഴ സ്വദേശി അനസ് എന്ന പോലീസുകാരനെ പിരിച്ചുവിട്ടിരുന്നു.

Tags: ഹൈക്കോടതിസ്വര്‍ണകടത്ത്സ്വര്‍ക്കടത്തുകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

പുതിയ വാര്‍ത്തകള്‍

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

മൂന്നാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.