Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വികസനരാഷ്‌ട്രീയത്തില്‍ സുതാര്യത വേണം

സില്‍വര്‍ ലൈന്‍ പദ്ധതിയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് ബിജെപി ഭരണമുള്ള കര്‍ണാടകയെ കൂട്ടുപിടിച്ചാല്‍ മറികടക്കാമെന്ന ധാരണയിലാണ് ഈ പദ്ധതി മംഗലാപുരം വരെ നീട്ടാമെന്നു പ്രഖ്യാപിച്ചതത്രേ. എന്നാല്‍ വികസന കാര്യത്തില്‍, രാഷ്‌ട്രീയ പ്രേരിതമായല്ല ബിജെപി സര്‍ക്കാരുകള്‍ തീരുമാനമെടുക്കുന്നതെന്ന് മനസ്സിലാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 20, 2022, 05:00 am IST
in Editorial

വികസനത്തിന്റെ പുകമറ സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയെന്നതാണ് പിണറായി വിജയന്‍  നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നയം. ഇതിന്റെ വക്താവായി മുഖ്യമന്ത്രി തന്നെ രംഗത്തുവരികയും ചെയ്യുന്നു. കേരളത്തെ തെക്കുവടക്ക് വെട്ടിമുറിക്കുകയും, വന്‍ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന സില്‍വല്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ജനങ്ങള്‍ ഇത് കാണുകയുണ്ടായി. സിപിഎമ്മും സര്‍ക്കാരും കൊട്ടിഘോഷിച്ച ഈ ആഡംബര പദ്ധതി കേരളത്തിന്റെ വികസനാവശ്യങ്ങളെയൊന്നും നിറവേറ്റുന്നില്ലെങ്കിലും, പദ്ധതി നടപ്പാക്കിയാല്‍ സംസ്ഥാനത്തിന്റെ യാത്രാ പ്രശ്‌നങ്ങള്‍ മാത്രമല്ല, വികസന പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്ന പ്രതീതിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചത്. ജനങ്ങളുടെ കടുത്ത പ്രതിഷേധവും, കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഉറച്ച നിലപാടും മൂലം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ ഏറെക്കുറെ പിന്മാറിയ മട്ടാണ്. വികസനത്തിനുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്നും, വമ്പന്‍ അഴിമതിയാണ് ലക്ഷ്യംവയ്‌ക്കുന്നതെന്നും വ്യക്തമായത് സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായി. വികസനത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന് മറ്റൊരു തിരിച്ചടികൂടി ലഭിച്ചിരിക്കുന്നു. കേരളം മുന്നോട്ടുവച്ച വടക്കന്‍ കേരളത്തെയും തെക്കന്‍ കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതികള്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ തള്ളിയിരിക്കുന്നു. കോവളത്തു ചേര്‍ന്ന ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലെ ചര്‍ച്ചകള്‍ പ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും തമ്മില്‍ ചര്‍ച്ച നടന്നത്.

സിപിഎമ്മില്‍നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ ബഹുമാനവും രാഷ്‌ട്രീയ സദാചാരവും പുലര്‍ത്തുന്ന  പാര്‍ട്ടിയാണ് ബിജെപി. ഇതനുസരിച്ചു തന്നെയാണ് ബെംഗളൂരുവിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്വീകരിച്ചതും, ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തിയതും. സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ചര്‍ച്ച നടന്നെങ്കിലും നയപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കൈക്കൊണ്ടത്. കേരളം നിര്‍ദേശിച്ച റെയില്‍വേ പദ്ധതികള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ക്കൂടി കടന്നുപോകുന്നതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക വ്യക്തമാക്കുകയായിരുന്നു. പദ്ധതികള്‍ തത്വത്തില്‍ അംഗീകരിച്ചുവെന്നും, ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കര്‍ണാടക അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍നിന്ന് പത്രക്കുറിപ്പ് ഇറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു പദ്ധതിയോടും കര്‍ണാടക സര്‍ക്കാരിന് സഹകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ബൊമ്മൈ തന്നെ വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ തീരുമാനങ്ങളൊന്നും ഉണ്ടാകാതിരിക്കെ തിടുക്കത്തില്‍ കടകവിരുദ്ധമായി ഒരു വാര്‍ത്തകുറിപ്പ്  ഇറക്കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു. അത് വിജയിച്ചില്ലെന്നു മാത്രമല്ല, സര്‍ക്കാരിന് വലിയ തിരിച്ചടിയാവുകയും ചെയ്തു. വന്യജീവി സങ്കേതമായ ബന്ദിപ്പൂര്‍ വനത്തിലൂടെ രാത്രികാലങ്ങളില്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കര്‍ണാടക സര്‍ക്കാര്‍ തള്ളിയതും ഇടതുമുന്നണി സര്‍ക്കാരിന് നാണക്കേടായി.

വലിയ വിവാദത്തിനും എതിര്‍പ്പിനും ഇടയാക്കിയ സില്‍വര്‍ ലൈന്‍ പദ്ധതി മംഗലാപുരം വരെ നീട്ടുന്നതിന് കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും പിണറായി-ബൊമ്മൈ കൂടിക്കാഴ്ചയില്‍ നടന്നില്ല. ഇത് എന്തുകൊണ്ടാണെന്നതിന് യാതൊരു വിശദീകരണവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് പാര്‍ലമെന്റിലും കോടതിയിലും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഇതിനെ അവഗണിച്ചും മുന്നോട്ടുപോകുമെന്നാണ് പിണറായി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് ബിജെപി ഭരണമുള്ള കര്‍ണാടകയെ കൂട്ടുപിടിച്ചാല്‍ മറികടക്കാമെന്ന ധാരണയിലാണ് ഈ പദ്ധതി മംഗലാപുരം വരെ നീട്ടാമെന്നു പ്രഖ്യാപിച്ചതത്രേ. എന്നാല്‍ വികസന കാര്യത്തില്‍, രാഷ്‌ട്രീയ പ്രേരിതമായല്ല ബിജെപി സര്‍ക്കാരുകള്‍  തീരുമാനമെടുക്കുന്നതെന്ന് മനസ്സിലാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. വികസന കാര്യത്തില്‍ രാഷ്‌ട്രീയം കലര്‍ത്തുന്ന നയമാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും പിന്തുടരുന്നത്. ഇതുകൊണ്ടാണല്ലോ നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഉയര്‍ന്നുവന്ന ഗുജറാത്തു മോഡലിനെ സിപിഎം നഖശിഖാന്തം എതിര്‍ത്തത്. ഗുജറാത്തിലെ വികസന മാതൃകകളെക്കുറിച്ചറിയാന്‍ അവിടം സന്ദര്‍ശിച്ച മന്ത്രിമാരെപ്പോലും സിപിഎം വേട്ടയാടി. ബിജെപി മുഖ്യമന്ത്രിയായ ബൊമ്മൈയുമായി വികസനത്തിനുവേണ്ടിയുള്ള ചര്‍ച്ച ഒരു നയംമാറ്റമാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. പക്ഷേ അതിന് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ഉദ്ദേശ്യശുദ്ധി തെളിയിക്കേണ്ടിയിരിക്കുന്നു.

Tags: Pinarayi Vijayanസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.