Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഹുലിന്റെ നിന്ദയ്‌ക്ക് കോണ്‍ഗ്രസ്സ് മാപ്പു പറയണം

നിശ്ചിത സമയത്തു തന്നെ യാത്ര സ്മൃതി മണ്ഡപത്തിനു മുന്നിലൂടെ കടന്നുപോയെങ്കിലും ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം കോണ്‍ഗ്രസ്സ് വൃത്തങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്തേക്ക് നടക്കുമെന്നു പറയപ്പെടുന്ന തെരഞ്ഞെടുപ്പ് പ്രഹസനവുമായി ബന്ധപ്പെട്ട് ശശി തരൂരും സുധാകരനും എടുത്തിട്ടുള്ള നിലപാടാണ് യഥാര്‍ത്ഥ പ്രശ്‌ന കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കാത്തപക്ഷം താന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് തരൂര്‍ വളരെ മുന്‍പു തന്നെ പ്രഖ്യാപിച്ചതാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 06:00 am IST
in Editorial

ഭാരത് ജോഡോ യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിക്കുകയും കോണ്‍ഗ്രസ് നേതാക്കളെ നാണം കെടുത്തുകയും ചെയ്തിരിക്കുകയാണ്. ഗാന്ധിയന്മാരും സ്വാതന്ത്ര്യസമര സേനാനികളുമായിരുന്ന പി. ഗോപിനാഥന്‍ നായരുടെയും കെ.ഇ. മാമന്റെയും സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാമെന്ന് ഏറ്റിരുന്ന രാഹുല്‍ അതിന് തയ്യാറാവാതിരുന്നത് സ്ഥലത്ത് കാത്തുനിന്നിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്സിന്റെ ക്ഷണമനുസരിച്ച് എത്തിച്ചേര്‍ന്ന ഗോപിനാഥന്റെയും മാമന്റെയും കുടുംബാംഗങ്ങളെയും രാഹുല്‍ അപമാനിച്ചു. രാഹുലിന്റെ വിചിത്രമായ ഈ പെരുമാറ്റത്തില്‍ രോഷാകുലരായ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ശശി തരൂരും സ്വാതന്ത്ര്യസമരസേനാനികളുടെ ബന്ധുക്കളെ ഒരുവിധം പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു. പാര്‍ട്ടി നേതാവിന്റെ മര്യാദയില്ലാത്ത പെരുമാറ്റത്തോടുള്ള അമര്‍ഷം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. സുധാകരന്‍ തന്റെ രോഷം “എന്തുപറയാനാണ്’ എന്ന വാക്കില്‍ ഒതുക്കിയപ്പോള്‍, “വളരെ മോശമായിപ്പോയി’ എന്നുതന്നെ തരൂര്‍ തുറന്നടിച്ചു. ഉദ്ഘാടനത്തിനെത്താമെന്ന് തന്നോട് വാക്കു പറഞ്ഞിരുന്ന രാഹുല്‍ അവസാന നിമിഷം ദുര്‍മുഖം കാണിച്ചതില്‍ സുധാകരന് ഗാന്ധിയന്മാരുടെ ബന്ധുക്കളോട് മാപ്പുപറയേണ്ടിയും വന്നു. ഇത്തരം നടപടികള്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുമെന്നു പറയാനും തരൂര്‍ മടിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റു നേതാക്കളും പക്ഷേ ഇങ്ങനെയൊരു സംഭവം നടന്നതായിപ്പോലും ഭാവിച്ചില്ല. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. രാഹുലിന്റെ നിന്ദയ്‌ക്ക് കോണ്‍ഗ്രസ്സ് നേതൃത്വം മാപ്പുപറയണം.  

നിശ്ചിത സമയത്തു തന്നെ യാത്ര സ്മൃതി മണ്ഡപത്തിനു മുന്നിലൂടെ കടന്നുപോയെങ്കിലും ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം കോണ്‍ഗ്രസ്സ് വൃത്തങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്തേക്ക് നടക്കുമെന്നു പറയപ്പെടുന്ന തെരഞ്ഞെടുപ്പ് പ്രഹസനവുമായി ബന്ധപ്പെട്ട് ശശി തരൂരും സുധാകരനും എടുത്തിട്ടുള്ള നിലപാടാണ് യഥാര്‍ത്ഥ പ്രശ്‌ന കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കാത്തപക്ഷം താന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് തരൂര്‍ വളരെ മുന്‍പു തന്നെ പ്രഖ്യാപിച്ചതാണ്. ഇത് പാര്‍ട്ടിയിലെ ജനാധിപത്യം ശക്തിപ്പെടുത്തുമെന്നാണ് തരൂര്‍ കരുതുന്നത്. മനീഷ് തിവാരിയെപ്പോലുള്ള പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളുടെ പിന്തുണയും ഇതിനുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക പരസ്യപ്പെടുത്താത്തതില്‍ തരൂരും കൂട്ടരും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് സംസ്ഥാന ഘടകങ്ങളെ സമീപിച്ച് പട്ടിക പരിശോധിക്കാമെന്ന് പറഞ്ഞിരിക്കുകയാണ്. നെഹ്‌റു കുടുംബത്തില്‍നിന്ന് ആരും മത്സരിക്കുന്നില്ലെങ്കില്‍ തന്നെ ഏതെങ്കിലുമൊരു വിധേയനാവും കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. ഇയാള്‍ക്കെതിരെ മത്സരിക്കുന്നത് നെഹ്‌റു കുടുംബത്തിനെതിരെ മത്സരിക്കുന്നതിനു തുല്യമായാണ് സോണിയയും രാഹുലും അനുചരന്മാരും കാണുന്നത്. മുന്‍കാലത്ത് സോണിയക്കെതിരെ ജിതേന്ദ്ര പ്രസാദ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് മത്സരിച്ച ദുരനുഭവമുണ്ടല്ലോ. അധികം വൈകാതെ ജിതേന്ദ്ര സോണിയാ കോണ്‍ഗ്രസ്സിന് അനഭിമതനാവുകയും അകാലചരമമടയുകയും ചെയ്തു.  ജനാധിപത്യത്തെക്കുറിച്ച് വലിയ വായില്‍ സംസാരിക്കും. പക്ഷേ നെഹ്‌റു കുടുംബത്തിന്റെ ആധിപത്യം നിരുപാധികം അംഗീകരിച്ചുകൊടുക്കണം. ഇതാണ് കോണ്‍ഗ്രസ്സില്‍ പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.  

അടുത്തിടെയായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും സോണിയാ കുടുംബത്തിന്റെ ഗുഡ്ബുക്കില്‍ നിന്ന് പുറത്തുപോയിരിക്കുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുപോയ ജി-23 നേതാക്കളെ അവരുന്നയിക്കുന്ന വിമര്‍ശനങ്ങള്‍ അംഗീകരിച്ച്  ഉള്‍ക്കൊള്ളാമായിരുന്നുവെന്നും, താന്‍ ഈ നിര്‍ദ്ദേശം കേന്ദ്ര നേതൃത്വത്തിനു മുന്‍പാകെ വച്ചുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നുവെന്നും സുധാകരന്‍ പറയുകയുണ്ടായി. ശശി തരൂരിന് കോണ്‍ഗ്രസ്സ് അധ്യക്ഷപദവിയിലേക്ക് മത്സരിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും, തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ മനഃസാക്ഷി വോട്ടു ചെയ്യുമെന്നും സുധാകരന്‍ പ്രഖ്യാപിക്കുകയുണ്ടായി. രണ്ടുപേരും പാര്‍ട്ടിക്ക് അനഭിമതരാവാന്‍ ഇതൊക്കെ ധാരാളമായിരുന്നു. കെ.സി. വേണുഗോപാലിനെപ്പോലെ വിനീതവിധേയന്മാരായി വിടുപണി ചെയ്യേണ്ടവര്‍ മറിച്ചുചിന്തിക്കുന്നതുപോലും സോണിയാ കോണ്‍ഗ്രസ്സ് സഹിക്കില്ല. ഇതാണ് തരൂരിന്റെയും സുധാകരന്റെയും അഭ്യര്‍ത്ഥന മാനിച്ച് തിരുവനന്തപുരത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ തയ്യാറാവാതിരുന്നത്. കേരളത്തിലെ പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്ന ഇരു നേതാക്കള്‍ക്കും തന്റെ അനുഭാവമില്ലെന്ന് വെളിപ്പെടുത്തുകയാണ് ഇതിലൂടെ രാഹുല്‍ ചെയ്തിരിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് കൂടുതല്‍ സീറ്റു പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത്തരമൊരു ശ്രമത്തിന് ഇവിടുത്തെ സമുദായ സമവാക്യവും പാര്‍ട്ടി നേതാക്കളുടെ അധ്വാനവും മതിയാവും. എന്നിട്ടും അത് സ്വന്തം അക്കൗണ്ടില്‍പ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഭാരത് ജോഡോ യാത്രയുടെ പേരില്‍ കൂടുതല്‍ ദിവസം ഇവിടെ ചുറ്റിക്കറങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുവര്‍ഷമുണ്ട്. അതുവരെ കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോഴത്തേതുപോലെ നിലനില്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്.

Tags: Rahul Gandhiഭാരത് ജോഡോ യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

Kerala

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

India

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.