Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഹുലിന്റെ നിന്ദയ്‌ക്ക് കോണ്‍ഗ്രസ്സ് മാപ്പു പറയണം

നിശ്ചിത സമയത്തു തന്നെ യാത്ര സ്മൃതി മണ്ഡപത്തിനു മുന്നിലൂടെ കടന്നുപോയെങ്കിലും ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം കോണ്‍ഗ്രസ്സ് വൃത്തങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്തേക്ക് നടക്കുമെന്നു പറയപ്പെടുന്ന തെരഞ്ഞെടുപ്പ് പ്രഹസനവുമായി ബന്ധപ്പെട്ട് ശശി തരൂരും സുധാകരനും എടുത്തിട്ടുള്ള നിലപാടാണ് യഥാര്‍ത്ഥ പ്രശ്‌ന കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കാത്തപക്ഷം താന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് തരൂര്‍ വളരെ മുന്‍പു തന്നെ പ്രഖ്യാപിച്ചതാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 06:00 am IST
inEditorial

ഭാരത് ജോഡോ യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിക്കുകയും കോണ്‍ഗ്രസ് നേതാക്കളെ നാണം കെടുത്തുകയും ചെയ്തിരിക്കുകയാണ്. ഗാന്ധിയന്മാരും സ്വാതന്ത്ര്യസമര സേനാനികളുമായിരുന്ന പി. ഗോപിനാഥന്‍ നായരുടെയും കെ.ഇ. മാമന്റെയും സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാമെന്ന് ഏറ്റിരുന്ന രാഹുല്‍ അതിന് തയ്യാറാവാതിരുന്നത് സ്ഥലത്ത് കാത്തുനിന്നിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്സിന്റെ ക്ഷണമനുസരിച്ച് എത്തിച്ചേര്‍ന്ന ഗോപിനാഥന്റെയും മാമന്റെയും കുടുംബാംഗങ്ങളെയും രാഹുല്‍ അപമാനിച്ചു. രാഹുലിന്റെ വിചിത്രമായ ഈ പെരുമാറ്റത്തില്‍ രോഷാകുലരായ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ശശി തരൂരും സ്വാതന്ത്ര്യസമരസേനാനികളുടെ ബന്ധുക്കളെ ഒരുവിധം പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു. പാര്‍ട്ടി നേതാവിന്റെ മര്യാദയില്ലാത്ത പെരുമാറ്റത്തോടുള്ള അമര്‍ഷം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. സുധാകരന്‍ തന്റെ രോഷം “എന്തുപറയാനാണ്’ എന്ന വാക്കില്‍ ഒതുക്കിയപ്പോള്‍, “വളരെ മോശമായിപ്പോയി’ എന്നുതന്നെ തരൂര്‍ തുറന്നടിച്ചു. ഉദ്ഘാടനത്തിനെത്താമെന്ന് തന്നോട് വാക്കു പറഞ്ഞിരുന്ന രാഹുല്‍ അവസാന നിമിഷം ദുര്‍മുഖം കാണിച്ചതില്‍ സുധാകരന് ഗാന്ധിയന്മാരുടെ ബന്ധുക്കളോട് മാപ്പുപറയേണ്ടിയും വന്നു. ഇത്തരം നടപടികള്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുമെന്നു പറയാനും തരൂര്‍ മടിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റു നേതാക്കളും പക്ഷേ ഇങ്ങനെയൊരു സംഭവം നടന്നതായിപ്പോലും ഭാവിച്ചില്ല. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. രാഹുലിന്റെ നിന്ദയ്‌ക്ക് കോണ്‍ഗ്രസ്സ് നേതൃത്വം മാപ്പുപറയണം.  

നിശ്ചിത സമയത്തു തന്നെ യാത്ര സ്മൃതി മണ്ഡപത്തിനു മുന്നിലൂടെ കടന്നുപോയെങ്കിലും ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം കോണ്‍ഗ്രസ്സ് വൃത്തങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്തേക്ക് നടക്കുമെന്നു പറയപ്പെടുന്ന തെരഞ്ഞെടുപ്പ് പ്രഹസനവുമായി ബന്ധപ്പെട്ട് ശശി തരൂരും സുധാകരനും എടുത്തിട്ടുള്ള നിലപാടാണ് യഥാര്‍ത്ഥ പ്രശ്‌ന കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കാത്തപക്ഷം താന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് തരൂര്‍ വളരെ മുന്‍പു തന്നെ പ്രഖ്യാപിച്ചതാണ്. ഇത് പാര്‍ട്ടിയിലെ ജനാധിപത്യം ശക്തിപ്പെടുത്തുമെന്നാണ് തരൂര്‍ കരുതുന്നത്. മനീഷ് തിവാരിയെപ്പോലുള്ള പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളുടെ പിന്തുണയും ഇതിനുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക പരസ്യപ്പെടുത്താത്തതില്‍ തരൂരും കൂട്ടരും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് സംസ്ഥാന ഘടകങ്ങളെ സമീപിച്ച് പട്ടിക പരിശോധിക്കാമെന്ന് പറഞ്ഞിരിക്കുകയാണ്. നെഹ്‌റു കുടുംബത്തില്‍നിന്ന് ആരും മത്സരിക്കുന്നില്ലെങ്കില്‍ തന്നെ ഏതെങ്കിലുമൊരു വിധേയനാവും കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. ഇയാള്‍ക്കെതിരെ മത്സരിക്കുന്നത് നെഹ്‌റു കുടുംബത്തിനെതിരെ മത്സരിക്കുന്നതിനു തുല്യമായാണ് സോണിയയും രാഹുലും അനുചരന്മാരും കാണുന്നത്. മുന്‍കാലത്ത് സോണിയക്കെതിരെ ജിതേന്ദ്ര പ്രസാദ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് മത്സരിച്ച ദുരനുഭവമുണ്ടല്ലോ. അധികം വൈകാതെ ജിതേന്ദ്ര സോണിയാ കോണ്‍ഗ്രസ്സിന് അനഭിമതനാവുകയും അകാലചരമമടയുകയും ചെയ്തു.  ജനാധിപത്യത്തെക്കുറിച്ച് വലിയ വായില്‍ സംസാരിക്കും. പക്ഷേ നെഹ്‌റു കുടുംബത്തിന്റെ ആധിപത്യം നിരുപാധികം അംഗീകരിച്ചുകൊടുക്കണം. ഇതാണ് കോണ്‍ഗ്രസ്സില്‍ പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.  

അടുത്തിടെയായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും സോണിയാ കുടുംബത്തിന്റെ ഗുഡ്ബുക്കില്‍ നിന്ന് പുറത്തുപോയിരിക്കുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുപോയ ജി-23 നേതാക്കളെ അവരുന്നയിക്കുന്ന വിമര്‍ശനങ്ങള്‍ അംഗീകരിച്ച്  ഉള്‍ക്കൊള്ളാമായിരുന്നുവെന്നും, താന്‍ ഈ നിര്‍ദ്ദേശം കേന്ദ്ര നേതൃത്വത്തിനു മുന്‍പാകെ വച്ചുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നുവെന്നും സുധാകരന്‍ പറയുകയുണ്ടായി. ശശി തരൂരിന് കോണ്‍ഗ്രസ്സ് അധ്യക്ഷപദവിയിലേക്ക് മത്സരിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും, തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ മനഃസാക്ഷി വോട്ടു ചെയ്യുമെന്നും സുധാകരന്‍ പ്രഖ്യാപിക്കുകയുണ്ടായി. രണ്ടുപേരും പാര്‍ട്ടിക്ക് അനഭിമതരാവാന്‍ ഇതൊക്കെ ധാരാളമായിരുന്നു. കെ.സി. വേണുഗോപാലിനെപ്പോലെ വിനീതവിധേയന്മാരായി വിടുപണി ചെയ്യേണ്ടവര്‍ മറിച്ചുചിന്തിക്കുന്നതുപോലും സോണിയാ കോണ്‍ഗ്രസ്സ് സഹിക്കില്ല. ഇതാണ് തരൂരിന്റെയും സുധാകരന്റെയും അഭ്യര്‍ത്ഥന മാനിച്ച് തിരുവനന്തപുരത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ തയ്യാറാവാതിരുന്നത്. കേരളത്തിലെ പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്ന ഇരു നേതാക്കള്‍ക്കും തന്റെ അനുഭാവമില്ലെന്ന് വെളിപ്പെടുത്തുകയാണ് ഇതിലൂടെ രാഹുല്‍ ചെയ്തിരിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് കൂടുതല്‍ സീറ്റു പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത്തരമൊരു ശ്രമത്തിന് ഇവിടുത്തെ സമുദായ സമവാക്യവും പാര്‍ട്ടി നേതാക്കളുടെ അധ്വാനവും മതിയാവും. എന്നിട്ടും അത് സ്വന്തം അക്കൗണ്ടില്‍പ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഭാരത് ജോഡോ യാത്രയുടെ പേരില്‍ കൂടുതല്‍ ദിവസം ഇവിടെ ചുറ്റിക്കറങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുവര്‍ഷമുണ്ട്. അതുവരെ കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോഴത്തേതുപോലെ നിലനില്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്.

Tags: Rahul Gandhiഭാരത് ജോഡോ യാത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

India

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

India

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.