Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മറക്കാതിരിക്കാം ഒരുമയും തനിമയും

ഓണത്തിന്റെ ഐതിഹ്യപ്പെരുമ നൂറ്റാണ്ടുകളെ അതിജീവിച്ചും തിളക്കം മങ്ങാതെ നില്‍ക്കുന്നു. ഓണം കേരളത്തിന്റെ ദേശീയോത്സവമാണെന്നു പറയുന്നതില്‍ തന്നെയുണ്ട് ഈ ഐതിഹ്യത്തിന്റെ വ്യാപ്തി. അന്വേഷിച്ചു ചെല്ലുമ്പോള്‍ മഹാബലിയുടെയും ഓണത്തപ്പന്റെയും കഥകള്‍ കേരളത്തിന്റെ അതിരുകള്‍ കടന്ന് ഗുജറാത്തിലും അസമിലുമൊക്കെ എത്തുന്നതു കാണാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2022, 06:00 am IST
in Editorial

സമത്വത്തിന്റെയും സമൃദ്ധിയുടെയുമൊക്കെ ഉത്സവമായ ഓണം ഇക്കുറി മലയാളിയെ തേടിയെത്തിയത് പുതുമകളോടെയാണ്. പ്രളയവും കൊവിഡുമെല്ലാം കടന്ന് ജനങ്ങള്‍ക്ക് സമാധാനത്തോടെയും  സ്വാതന്ത്ര്യത്തോടെയും ഒത്തുചേരാന്‍ കഴിയുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. വര്‍ണപ്പൂക്കളങ്ങള്‍ എവിടെയും പ്രത്യക്ഷപ്പെട്ടു. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അവധിക്കാലത്ത് പൂക്കളിറുക്കാനും, ഓരോരോ കളികളിലേര്‍പ്പെടാനും കഴിഞ്ഞതില്‍ കുട്ടികള്‍ വലിയ സന്തോഷത്തിലുമായിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ ഓണക്കാലത്തെ പതിവ് ഉത്സവാന്തരീക്ഷം തിരിച്ചെത്തി. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള കൊവിഡ് നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അയവുവന്നതോടെ ആളുകള്‍ ധൈര്യമായി പുറത്തിറങ്ങിയിരിക്കുന്നു. നഗരങ്ങളും ചെറുപട്ടണങ്ങളും മഹാമാരിയില്‍ നഷ്ടപ്പെട്ടുപോയ നവോന്മേഷം വീണ്ടെടുത്തു. വിപണികള്‍ സജീവമായതോടെ മഴയെ അവഗണിച്ചും വില്‍പ്പന പൊടിപൊടിച്ചു. തുണിക്കടകളിലും മറ്റും തിരക്കോടു തിരക്കാണ്. ഹോട്ടലുകളിലും മറ്റും മുഖാമുഖമിരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്ഥിതി ഈ ഓണക്കാലത്ത് വന്നതില്‍ ജനങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്. പഴയതുപോലെ ഷോപ്പിങ്ങിന് അവസരം ലഭിച്ചതാണ് യുവതീയുവാക്കളെ ആഹ്ലാദിപ്പിക്കുന്നത്. കൊവിഡ് മഹാമാരിയുടെ ഒന്നിനു പുറകെ ഒന്നായി വന്ന തരംഗത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ ഇങ്ങനെയൊരു ഓണാഘോഷം പ്രതീക്ഷിച്ചതല്ല.

ഓണം എന്നുകേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്നത് മഹാബലി എന്ന നീതിമാനായ ഭരണാധികാരിയുടെ മുഖമാണ്. കള്ളവും ചതിയും കള്ളത്തരവുമൊന്നുമില്ലാത്ത ഒരു ഭരണത്തിലൂടെ പ്രജകളെ സന്തുഷ്ടരാക്കിയിരുന്ന കാലം. സത്യവും നീതിയും സമത്വവുമൊക്കെ കേവലം ആശയങ്ങളായിരുന്നാല്‍ പോരാ. സമൂഹത്തില്‍ പ്രാവര്‍ത്തികമാവണം എന്ന സന്ദേശം ഓണം നല്‍കുന്നുണ്ട്. ഭരണകൂടങ്ങള്‍ക്കു മാത്രമല്ല, വ്യക്തികള്‍ക്കും ഇതില്‍ വലിയ പങ്കുവഹിക്കാനാവും. മാറിയ കാലത്ത് നീതിമാനായ ഒരു ഭരണാധികാരി ഉള്ളതുകൊണ്ടുമാത്രം സമൂഹത്തില്‍ നന്മ പുലരണമെന്നില്ല. ജനങ്ങള്‍ അതനുസരിച്ച് പെരുമാറുകയും വേണം. ഓണം ഉദ്‌ഘോഷിക്കുന്നതുപോലെ നമ്മുടെ നാട് എന്നും സമ്പല്‍സമൃദ്ധമായിരുന്നു. സമ്പത്ത് നീതിപൂര്‍വ്വമായി പങ്കുവയ്‌ക്കുന്നതിലാണ് നമുക്ക് പിഴവുപറ്റിയത്. ഒരു വിഭാഗം സുഖാഡംബരങ്ങളില്‍ മുങ്ങിക്കഴിയുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തിലും രോഗപീഡയിലും മറ്റും ആണ്ടുകിടക്കുന്ന സ്ഥിതി ഓണം നല്‍കുന്ന മഹത്തായ സന്ദേശത്തോട് പൊരുത്തപ്പെടുന്നതല്ല. നമുക്ക് ആനന്ദിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ സഹജീവികള്‍ക്കും അതിന് കഴിയുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ മറന്നുപോകരുത്. നാം അത്തം മുതല്‍ പത്തു ദിവസം നീളുന്ന ഓണാഘോഷം അടിച്ചുപൊളിക്കുമ്പോള്‍ തിരുവോണത്തിനുപോലും അവധി ലഭിക്കാത്തവര്‍ നമുക്കിടയിലുള്ള കാര്യം മറന്നുപോകാറുണ്ട്. പോലീസുകാര്‍, നഴ്‌സുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ ഇങ്ങനെ കര്‍ത്തവ്യനിരതരാണ്. ഇവരോട് ഓരോ പൗരനും കടപ്പെട്ടിരിക്കുന്നു.

ഓണത്തിന്റെ ഐതിഹ്യപ്പെരുമ നൂറ്റാണ്ടുകളെ അതിജീവിച്ചും തിളക്കം മങ്ങാതെ നില്‍ക്കുന്നു. ഓണം കേരളത്തിന്റെ ദേശീയോത്സവമാണെന്നു പറയുന്നതില്‍ തന്നെയുണ്ട് ഈ ഐതിഹ്യത്തിന്റെ വ്യാപ്തി. അന്വേഷിച്ചു ചെല്ലുമ്പോള്‍ മഹാബലിയുടെയും ഓണത്തപ്പന്റെയും കഥകള്‍ കേരളത്തിന്റെ അതിരുകള്‍ കടന്ന് ഗുജറാത്തിലും അസമിലുമൊക്കെ എത്തുന്നതു കാണാം. ദേശീയവും സാംസ്‌കാരികവുമായ ഈ പശ്ചാത്തലം അറിയാതെയും ബോധപൂര്‍വം വിസ്മരിച്ചും ഓണത്തിന്റെ ഐതിഹ്യത്തെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തുന്നു. കള്ളക്കഥകള്‍ മെനഞ്ഞ് ജനങ്ങളില്‍ ശത്രുത വളര്‍ത്താനും തമ്മിലടിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ ഇക്കൂട്ടര്‍ കാലങ്ങളായി ഏര്‍പ്പെടുകയാണ്. മഹാബലിയെയും സാക്ഷാല്‍ വിഷ്ണുവിന്റെ  അവതാരമായ വാമനനെയും പരസ്പരം ശത്രുപക്ഷത്ത് നിര്‍ത്തുന്ന രീതി ഇതിലൊന്നാണ്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തുകയായിരുന്നുവെന്ന കഥ മെനഞ്ഞവര്‍ സ്വന്തം അജ്ഞത  വെളിപ്പെടുത്തുക മാത്രമല്ല, ജനങ്ങളില്‍ അനൈക്യം വളര്‍ത്തുകയുമാണ് ചെയ്തത്. അതിബലവാനും നീതിമാനുമായ മഹാബലിയെ പെരുവയറനായ കോമാളിയായി ചിത്രീകരിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഓണത്തെ മതേതരവല്‍ക്കരിക്കാനുള്ള വെമ്പലില്‍ സാംസ്‌കാരികത്തനിമ ചോര്‍ത്തിക്കളയാനുള്ള ഗൂഢപദ്ധതിയുമുണ്ട്. ഇതില്‍നിന്നൊക്കെ ഓണത്തെയും ഓണാഘോഷത്തെയും വീണ്ടെടുത്തേ മതിയാവൂ. തിരുവോണ നാളില്‍ എല്ലാ വായനക്കാര്‍ക്കും ജന്മഭൂമി വര്‍ണശബളമായ ഓണാശംസകള്‍ നേരുന്നു.

Tags: keralaOnam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.