Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം; വിക്രാന്തിലൂടെ നേടിയ വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ; രാജ്യം ഒരു വിമാനവാഹിനി കപ്പല്‍ കൂടി നിര്‍മിക്കുന്നു

കൊച്ചി കപ്പല്‍ശാലയില്‍ 1800 കോടി രൂപ മുടക്കി ഒരു പുതിയ ഡ്രൈ ഡോക്ക് നിര്‍മിക്കും. എല്‍ ആന്‍ഡ് ടിക്കു നിര്‍മാണച്ചുമതല കൊടുത്തു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കായിരിക്കുമിത്. അടുത്ത വര്‍ഷം ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡോക്ക് കൈമാറാനാണ് നിര്‍ദേശം. എല്‍ ആന്‍ഡ് ടി നിര്‍മിക്കുന്ന ഏറ്റവും വലിയ ഡോക്കാകുമിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2022, 09:12 am IST
in India

ഷാജന്‍ സി. മാത്യു

കൊച്ചി: ലോക രാജ്യങ്ങളുടെ മുന്നില്‍ വിമാനവാഹിനി വിക്രാന്തിലൂടെ നേടിയ വിജയമാവര്‍ത്തിക്കാന്‍ ഇന്ത്യ. കൊച്ചി കപ്പല്‍ശാലയില്‍ ഒരു വിമാനവാഹിനി കപ്പല്‍ കൂടി രാജ്യം നിര്‍മിക്കുന്നു. 2024ല്‍ നിര്‍മാണമാരംഭിക്കാനും 2031ല്‍ കമ്മിഷന്‍ ചെയ്യാനുമാണ് ഉദ്ദേശ്യം. 30,000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

ഇതോടെ രാജ്യത്തിന് മൂന്നു വിമാനവാഹിനി കപ്പലുകളാകും. വിമാനവാഹിനികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയ്‌ക്കൊപ്പമെത്തും. അപ്പോഴും 11 വിമാനവാഹിനികളുമായി യുഎസിന്റെ ഒന്നാം സ്ഥാനം അചഞ്ചലമായിരിക്കും. നാവികസേനയുടെ ദീര്‍ഘനാളായ ആവശ്യമായിരുന്നു മൂന്നു വിമാനവാഹിനികള്‍. ഇതിലൂടെ ഇന്ത്യന്‍ തീരത്തു പഴുതടച്ച സുരക്ഷയൊരുക്കാനാകുമെന്ന് സേന വിലയിരുത്തുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നയതന്ത്ര, വാണിജ്യ, സൈനിക പ്രാധാന്യം ഏറെ വര്‍ധിച്ച സാഹചര്യത്തിലാണ് മൂന്നാം വിമാനവാഹിനി നിര്‍മിക്കാന്‍ രാജ്യമൊരുങ്ങുന്നത്.

ഇപ്പോഴുള്ള ഐഎന്‍എസ് വിക്രമാദിത്യ റഷ്യയില്‍നിന്നു വാങ്ങിയതാണ്. നാളെ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കുന്ന വിമാനവാഹിനി വിക്രാന്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഇന്ത്യയാണു നിര്‍വഹിച്ചത്. ഈ മികവാണ് അടുത്തതും ഇവിടെത്തന്നെ നിര്‍മിക്കാന്‍ രാജ്യത്തിന് ആത്മവിശ്വാസം നല്കിയത്. മാത്രമല്ല, വിക്രാന്ത് നിര്‍മിച്ച ആവേശവും വൈദഗ്ധ്യവും കൈമോശം വരുന്നതിനു മുമ്പേ അടുത്തതു പണിയുന്നത് ഗുണമാകുമെന്ന വിലയിരുത്തലുമുണ്ട്. വിക്രാന്തിനെക്കാള്‍ നീളവും ശേഷിയും കൂടിയതാണ് ഇനി പണിയുക. 50 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ടാകും. ന്യൂദല്‍ഹി നാവികാസ്ഥാനത്തെ വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോയാണ് രൂപകല്‍പ്പന.  

കൊച്ചി കപ്പല്‍ശാലയില്‍ 1800 കോടി രൂപ മുടക്കി ഒരു പുതിയ ഡ്രൈ ഡോക്ക് നിര്‍മിക്കും. എല്‍ ആന്‍ഡ് ടിക്കു നിര്‍മാണച്ചുമതല കൊടുത്തു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കായിരിക്കുമിത്. അടുത്ത വര്‍ഷം ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡോക്ക് കൈമാറാനാണ് നിര്‍ദേശം. എല്‍ ആന്‍ഡ് ടി നിര്‍മിക്കുന്ന ഏറ്റവും വലിയ ഡോക്കാകുമിത്.

310 മീറ്റര്‍ നീളമുള്ള ഡോക്കിന്റെ ആദ്യ 110 മീറ്ററിന് 75 മീറ്റര്‍ വീതിയും ബാക്കി 200 മീറ്ററിന് 60 മീറ്റര്‍ വീതിയുമുണ്ടാകും. ആദ്യ 110 മീറ്ററില്‍ ഗേറ്റ് വയ്‌ക്കുന്നതോടെ രണ്ടു ഡോക്കായി ഭാവിയില്‍ ഉപയോഗിക്കാമെന്നും ഇതു ലോകത്തെ ആദ്യ സ്‌റ്റെപ് ഡോക്കായിരിക്കുമെന്നും കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. അതോടെ, എണ്ണ ഖനനത്തിനുള്ള ജാക്ക് അപ് റിഗ്ഗുകള്‍ റിപ്പയര്‍ ചെയ്യാനും കൊച്ചി കപ്പല്‍ശാലയ്‌ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സിംഗപ്പൂരിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് ഇന്ത്യ ജാക്ക് അപ് റിഗ്ഗുകള്‍ റിപ്പയര്‍ ചെയ്യുന്നത്.

600 ടണ്‍ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ക്രെയിന്‍ ഈ ഡോക്കിലാണുണ്ടാകുക. ഹ്യൂണ്ടായ് കമ്പനിയാണ് അതു നിര്‍മിക്കുന്നത്. രാജ്യത്തെ ഏറ്റവും ഭാരവാഹക ശേഷിയുള്ള ഡോക്കാണിത്. ഒരു ചതുരശ്ര മീറ്ററില്‍ 700 ടണ്‍ ഭാരം വഹിക്കാന്‍ കഴിയും. വിമാനവാഹിനികളുണ്ടാക്കാന്‍ മാത്രമാണ് ഇത്ര വലിയ ഭാരവാഹക ശേഷി സജ്ജീകരിക്കുന്നതെന്നും മധു എസ്. നായര്‍ പറഞ്ഞു.

Tags: indiaഐഎന്‍എസ് വിക്രാന്ത്യുദ്ധക്കപ്പലുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഹോർമുസ് കടലിടുക്ക് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കണം : വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് തെറ്റെന്നും ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.