Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതിക്കായുള്ള നിയമനിര്‍മാണം

സ്വന്തം മന്ത്രിമാര്‍ക്ക് അഴിമതി നടത്താനുള്ള അവസരവും മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും ഈ ആനുകൂല്യം നല്‍കിയിരിക്കുന്നതിനാല്‍ ഇവരെല്ലാം മുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുകയാണ്. അഴിമതി ഒരു കുറ്റമല്ലെന്നും, അത് വിഭവസമാഹരണമാണെന്നും സൈദ്ധാന്തികമായി വിശ്വസിക്കുന്നവരാണല്ലോ സിപിഎമ്മിലുള്ളത്. ഇത്തരക്കാരുടെ നേതാവാണ് താനെന്ന് മുഖ്യമന്ത്രി പിണറായി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 1, 2022, 05:00 am IST
in Editorial

വിമര്‍ശനങ്ങളെ അവഗണിച്ച് ലോകായുക്ത നിയമഭേദഗതി പാസാക്കിയ നടപടി അധികാരത്തിലിരുന്ന് അഴിമതി നടത്തുന്നവര്‍ ഒരു കാരണവശാലും ശിക്ഷിക്കപ്പെടരുതെന്ന സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും പിടിവാശിയാണ് കാണിക്കുന്നത്. അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെയുള്ള പരാതികളില്‍ അവര്‍ കുറ്റക്കാരാണെന്ന് ലോകായുക്ത വിധിച്ചാല്‍ സ്ഥാനമൊഴിയണമെന്ന നിയമവ്യവസ്ഥയാണ് ഇല്ലാതാക്കിയത്. പുതിയ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയാല്‍ നിയമസഭയ്‌ക്ക് പുനഃപരിശോധിക്കാം. മന്ത്രിമാരെയാണ് ലോകായുക്ത കുറ്റക്കാരായി കണ്ടെത്തുന്നതെങ്കില്‍ മുഖ്യമന്ത്രിക്കും, എംഎല്‍എമാര്‍ക്കെതിരെയാണ് വിധിയെങ്കില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കാം. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ പൊതുപ്രവര്‍ത്തകരല്ലെന്ന ഭേദഗതിയും വരുത്തിയിട്ടുണ്ട്. ഇതോടെ അഴിമതിക്കാരായ ഒരാളും ലോകായുക്തവഴി ശിക്ഷിക്കപ്പെടില്ലെന്ന് പിണറായി സര്‍ക്കാര്‍ ഉറപ്പാക്കിയിരിക്കുന്നു. തികഞ്ഞ അധികാര ദുരുപയോഗമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കോടതിയുടെ അധികാരപരിധിയിലേക്ക് നിയമസഭ കടന്നുകയറിയിരിക്കുകയാണ്. പഴയ നിയമപ്രകാരം ലോകായുക്തയുടെ വിധിയെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുമായിരുന്നു. ഉത്തരവ് അനുകൂലമെങ്കില്‍ സ്ഥാനത്ത് തിരിച്ചെത്താനും കഴിയും. പക്ഷേ ഇതിനിടയില്‍ രാജിവയ്‌ക്കേണ്ടിവുമെന്നതാണ് ലോകായുക്തയുടെ പല്ലും നഖവും പിഴുതെടുക്കാന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ജനാധിപത്യവും നിയമവുമൊക്കെ തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ അത് അംഗീകരിക്കില്ലെന്ന സിപിഎമ്മിന്റെ നിലപാടാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിയുടെ കരിനിഴലില്‍ കഴിയുന്നതാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ലോകായുക്ത നിയമം ഭേദഗതി ചെയ്യാനിടയായ സാഹചര്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ഇഷ്ടക്കാരായ പാര്‍ട്ടിക്കാര്‍ക്ക് കൊടുത്തുവെന്ന കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനിരിക്കെ നിയമഭേദഗതി ഓര്‍ഡിനന്‍സായി കൊണ്ടുവരികയായി രുന്നു. ഓര്‍ഡിന ന്‍സിന്റെ കാലാവധി കഴിയുകയും, പുതിയ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അനുമതി ലഭിക്കാതിരിക്കുകയും ചെയ്തതാണ്  നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഒന്നാം പി ണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനി യമനം നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് ലോകായുക്തയുടെ വിധിയെത്തുടര്‍ന്ന് രാജിവയ്‌ക്കേണ്ടിവന്നു. ദുരിതാശ്വാസനിധി വകമാറ്റിയതില്‍ കുറ്റക്കാരനാണെന്ന് ഉറപ്പുള്ളതിനാല്‍ ഇതേ സാഹചര്യം മുഖ്യമന്ത്രിയും നേരിടേണ്ടിവരുന്നത് ഒഴിവാക്കാനാണ് ലോകായുക്തയുടെ അധികാരം തന്നെ എടുത്തുകളഞ്ഞിരിക്കുന്നത്. ഇനി ഈ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും പേടിക്കേണ്ടതില്ല. രാജിവയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കി സ്വന്തം മന്ത്രിമാര്‍ക്ക് അഴിമതി നടത്താനുള്ള അവസരവും മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും ഈ ആനുകൂല്യം നല്‍കിയിരിക്കുന്നതിനാല്‍ ഇവരെല്ലാം മുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുകയാണ്. അഴിമതി ഒരു കുറ്റമല്ലെന്നും, അത് വിഭവസമാഹരണമാണെന്നും സൈദ്ധാന്തികമായി വിശ്വസിക്കുന്നവരാണല്ലോ സിപിഎമ്മിലുള്ളത്. ഇത്തരക്കാരുടെ നേതാവാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെയും നിയമഭേദഗതിക്കെതിരെയും ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐ വലിയകോലാഹലമുയര്‍ത്തുകയുണ്ടായി. മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ മന്ത്രിമാര്‍ ഭേദഗതിയെ എതിര്‍ത്ത് വാര്‍ത്തികളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു. ഈ ഇടപെടല്‍ മൂലം ലോകായുക്തയുടെ അധികാരം നിലനിര്‍ത്തുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. എല്ലാം വെറും പ്രഹസനമായിരുന്നുവെന്ന് പെട്ടെന്നു തന്നെ തെളിഞ്ഞു. മുഖ്യമന്ത്രിക്കെതിരെയാണ് ലോകായുക്ത വിധിയെങ്കില്‍ നിയമസഭയ്‌ക്ക് തീരുമാനിക്കാമെന്ന ഭേദഗതി നിര്‍ദേശിച്ച് സിപിഐ വിദഗ്‌ദ്ധമായി ഒത്തുകളിച്ചു. നിയമസഭയില്‍ ഭൂരിപക്ഷമുള്ളിടത്തോളം ഒരു തരത്തിലും തനിക്ക് എതിരാവില്ലെന്ന് അറിയാമെന്നതിനാല്‍ സിപിഐയുടെ ഭേദഗതിയെ മുഖ്യമന്ത്രി കണ്ണുമടച്ച് അംഗീകരിച്ചു. സിപിഐ നേതൃത്വത്തിന്റെ അഴിമതി വിരോധത്തിന്റെയും രാഷ്‌ട്രീയ സദാചാരത്തിന്റെയും മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞുവീണത്. നിയമസഭയുടെ ചരിത്രത്തിലെ കറുത്തദിനം എന്നൊക്കെ വിമര്‍ശിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് സഭ ബഹിഷ്‌കരിച്ചുവെങ്കിലും സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അഴിമതികളോട് അവര്‍ക്കും ഇരട്ടത്താപ്പാണ്. കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എതിര്‍ക്കുന്നതും, സഹകരണ ബാങ്ക് അഴിമതികളെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുന്നതും ഇതിന് തെളിവാണ്. ഭരണഘടനാ തത്വങ്ങള്‍ക്കും സുപ്രീംകോടതി വിധികള്‍ക്കും എതിരായ നിയമനിര്‍മാണങ്ങളില്‍ ഒപ്പുവയ്‌ക്കില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടില്‍ മാത്രമാണ് ജനങ്ങള്‍ക്ക് പ്രതീക്ഷയുള്ളത്.

Tags: cpmകേരള നിയമസഭകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.