Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംഇഎസ് കോളെജിനെതിരെ കോഴ ആരോപണം: ബികോം സീറ്റിന് കോഴയായി ചോദിച്ചത് ഒരുലക്ഷമെന്ന് കെഎംസിസി നേതാവ്

എംഇഎസ് കോളജില്‍ പ്രവേശനത്തിന് വന്‍തുക കോഴയായി ചോദിച്ചെന്ന് ആരോപണം. ബികോം സീറ്റിന് ഒരു ലക്ഷം രൂപ കോഴ ചോദിച്ചുവെന്നാണ് കെ എം സി സി നേതാവ് പുത്തൂര്‍ റഹ്മാന്‍ ആരോപിക്കുന്നത്. വയനാട് ജില്ലയിലെ മിടുക്കിയായ പെണ്‍കുട്ടിയുടെ പ്രവേശനത്തിനായി എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനോടു പോലും സംസാരിച്ചെന്നും ഒരു ഫലവമുണ്ടായില്ലെന്നും കെ എം സി സി നേതാവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 10:19 pm IST
in Kerala

കോഴിക്കോട്: എംഇഎസ് കോളജില്‍ പ്രവേശനത്തിന് വന്‍തുക കോഴയായി ചോദിച്ചെന്ന് ആരോപണം. ബികോം സീറ്റിന് ഒരു ലക്ഷം രൂപ കോഴ ചോദിച്ചുവെന്നാണ് കെ എം സി സി നേതാവ് ഡോ.പുത്തൂര്‍ റഹ്മാന്‍ ആരോപിക്കുന്നത്.  

വയനാട് ജില്ലയിലെ മിടുക്കിയായ പെണ്‍കുട്ടിയുടെ പ്രവേശനത്തിനായി എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനോടു പോലും സംസാരിച്ചെന്നും ഒരു ഫലവമുണ്ടായില്ലെന്നും മുസ്ലിം ലീഗ് പ്രവാസി സംഘടനയുടെ നേതാവ് ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.  

മുസ്ലിം സമുദായത്തിലെ പിന്നോക്കക്കാരെ വിദ്യാഭ്യാസ രംഗത്ത് കൈപിടിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് 1964ല്‍ എം ഇ എസ് സ്ഥാപിതമായതെന്നും ഇപ്പോള്‍ സംഘടന വിദ്യാഭ്യാസ കച്ചവടത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും പുത്തൂര്‍ റഹ്മാന്‍ കുറിപ്പില്‍ പറയുന്നു. വയനാട്ടിലെ മിടുക്കിയായ ഒരു പെണ്‍കുട്ടി ഉപരിപഠനത്തിനായി തന്നെ സമീപിച്ചപ്പോഴാണ് ഈ ദുരനുഭവമുണ്ടായതെന്നും അദ്ദേഹം പറയുന്നുണ്ട്.  

ഡോ.പുത്തൂര്‍ റഹ്മാന്റെ ഫേസ്ബുക്ക് പേജ്: 

ഒടുവില്‍ ഒരു ലക്ഷം ഡൊണേഷന്‍ സംഘടിപ്പിച്ച് കോളജിലെത്തിയപ്പോള്‍ ഒരു വര്‍ഷത്തെ ഫീസും ഹോസ്റ്റല്‍ ഫീസും ഒരുമിച്ച് വേണമെന്നും പറഞ്ഞുവെന്നും അതും നല്‍കിയാണ് പെണ്‍കുട്ടി പ്രവേശനം നേടിയതെന്നും പുത്തൂര്‍ റഹ്മാന്‍ ആരോപിക്കുന്നു.  

“കുട്ടിക്ക് 94% മാര്‍ക്കുണ്ട്. അവള്‍ക്കൊരു ഒരു സീറ്റിനായി വലിയ പ്രയാസമുണ്ടാവില്ലെന്നു ഞാന്‍ കരുതിയെങ്കിലും എല്ലാ വാതിലിലും മുട്ടിയിട്ടും ഫലം കാണാനാവുന്നില്ല എന്ന അവസ്ഥ. എനിക്ക് പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന ദുരവസ്ഥകള്‍ ഓര്‍ത്ത് ദുഖം തോന്നി. അവസാനം ആബിദ് ഉസൈന്‍ തങ്ങള്‍ എം.എല്‍.എ യുടെ ഇടപെടലിലൂടെ ഒരു സീറ്റു കിട്ടി. വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ അഡ്മിഷനു ചെന്നപ്പോഴാണറിയുന്നത് 1,25,000 രൂപ ഡോണേഷന്‍ കൊടുക്കണം.  

എം.ഇ.എസ് പ്രസ്ഥാനത്തിന്റെ ഒരു മുന്‍ഭാരവാഹി എന്ന നിലയില്‍ വളാഞ്ചേരിയിലെ കോളേജ് പ്രിന്‍സിപ്പാളെയും ചെയര്‍മാനെയും വിളിച്ചു ഡൊണേഷന്‍ തുക കുറച്ചുതരാന്‍ അപേക്ഷിച്ചു നോക്കി. അപ്പോള്‍ ചെയര്‍മാന്റെ പ്രതികരണം ഇവിടെ സീറ്റില്ല, എല്ലാം ഫുള്‍ ആയല്ലോ എന്നായിരുന്നു. എന്നുവെച്ചാല്‍ ചോദിക്കുന്ന ഡൊണേഷന്‍ തരാന്‍ തയാറുള്ള ആളുകളുണ്ട്, താന്‍ വേറെ വഴി നോക്കെന്നു തന്നെ അര്‍ത്ഥം. എം.ഇ.എസ് പ്രസിഡന്റും ഞങ്ങളുടെയൊക്കെ സുഹൃത്തുമായ സാക്ഷാല്‍ ഫസല്‍ ഗഫൂറിനെയും വിളിച്ചു. ഒരാളും ഡൊണേഷന്‍ തുക ഒന്നു കുറച്ച് ആ പാവപ്പെട്ട പെണ്‍കുട്ടിയെ സഹായിക്കാന്‍ തയാറല്ല എന്ന് ബോധ്യപ്പെട്ടതു മാത്രം മിച്ചം.”- പുത്തൂര്‍ റഹ്മാന്‍ കുറിപ്പില്‍ പറയുന്നു. “

Tags: സംഭാവനഫസല്‍ ഗഫൂര്‍Puthoorപി.എ. ഫസല്‍ ഗഫൂര്‍കെ എം സി സി നേതാവ്പുത്തൂര്‍ റഹ്മാന്‍എംഇഎസ് കോളജിബികോം സീറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

പുത്തൂരിലേക്ക് പുതിയ അതിഥികളായി വര്‍ണ്ണ പക്ഷികള്‍; എത്തിയത് ഫെസന്റ് ഇനത്തില്‍പ്പെട്ട 6 പക്ഷികള്‍

Thrissur

സസ്തനികളും ഉരഗവർഗ്ഗജീവികളുമായി 48 ഇനങ്ങൾ; പുത്തൂർ സുവോളജി പാർക്കിലേക്ക് പക്ഷിമൃഗാദികള്‍ നാളെ എത്തും

Kerala

വന്യമൃഗങ്ങളെ പരിപാലിക്കുന്നത് ഇനിമുതല്‍ പുരുഷന്മാര്‍ക്കുമാത്രമുള്ള ജോലിയല്ല; പൂത്തൂര്‍ സുവോളജി പാര്‍ക്കിലെ സൂ കീപ്പറായി ഇനിമുതല്‍ അഞ്ച് വനിതകളും

Kerala

എംഎന്‍ സ്മാരക നവീകരണത്തിന് നല്‍കിയ സംഭാവന കുറഞ്ഞുപോയി ; വ്യാപാരിക്ക് സി പി ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

Kerala

ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ല, ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു; സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രാഥമിക നിഗമനം

പുതിയ വാര്‍ത്തകള്‍

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.