Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദി മനുഷ്യത്വം ഉള്ള വ്യക്തി: എന്നെയും രാഹുലിനെയും അകറ്റിയത് ‘ചൗക്കീദാര്‍ ചോര്‍ ഹേ’: ഗുലാം നബി

പ്രധാനമന്ത്രിയെ നേരിട്ട് ലക്ഷ്യമിട്ടുള്ള മുദ്രവാക്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരും പിന്തുണച്ചിരുന്നില്ല. 'ഒരു പാര്‍ട്ടി യോഗത്തില്‍ വച്ച് രാഹുല്‍ മുദ്രാവാക്യത്തെക്കുറിച്ച് ചോദിച്ചു. ആരൊക്കെ പിന്തുണയ്‌ക്കുന്നുവെന്നും ആരാഞ്ഞു.

Janmabhumi Online by Janmabhumi Online
Aug 30, 2022, 08:52 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാഹുലും താനുമായുള്ള അകല്‍ച്ച തുടങ്ങിയത് 2019ലെ തെരഞ്ഞെടുപ്പിനു മുന്‍പ് മോദിയെ ചൗക്കീദാര്‍ ചോര്‍ ഹേ എന്നു വിശേഷിപ്പിച്ച മുദ്രാവാക്യം മുതലാണെന്നാണ് കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്.

പ്രധാനമന്ത്രിയെ നേരിട്ട് ലക്ഷ്യമിട്ടുള്ള മുദ്രവാക്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരും പിന്തുണച്ചിരുന്നില്ല. ‘ഒരു പാര്‍ട്ടി യോഗത്തില്‍ വച്ച് രാഹുല്‍ മുദ്രാവാക്യത്തെക്കുറിച്ച് ചോദിച്ചു. ആരൊക്കെ പിന്തുണയ്‌ക്കുന്നുവെന്നും ആരാഞ്ഞു. ഞാനും ഡോ. മന്‍മോഹന്‍ സിങ്ങും, എ.കെ. ആന്റണിയും പി. ചിദംബരവും ആ യോഗത്തിലുണ്ടായിരുന്നു. പല മുതിര്‍ന്ന നേതാക്കളും അതിനെ അനുകൂലിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് ഇന്ദിരാഗാന്ധിയില്‍ നിന്നാണ് രാഷ്‌ട്രീയ വിദ്യാഭ്യാസം ലഭിച്ചത്. ഞാന്‍ ജൂനിയര്‍ മന്ത്രിയായിരുന്ന കാലത്ത് എന്നെയും എം.എല്‍. ഫൊത്തേദാറിനെയും  വിളിച്ച്, അടല്‍ ബിഹാരി വാജ്‌പേയിയെ നിരന്തരം കാണണമെന്ന് നിര്‍ദേശിച്ചിരുന്നു. മുതിര്‍ന്നവരെയും പ്രതിപക്ഷ നേതാക്കളെയും ബഹുമാനിക്കാനാണ് ഞങ്ങളെ  പഠിപ്പിച്ചത്, അവരെ ആക്രമിക്കാനല്ല. മോദിയെ ഇടതുവശത്തുകൂടിയും വലതു വശത്തു കൂടിയും ആക്രമിക്കുകയായിരുന്നു രാഹുലിന്റെ നയം. ഞങ്ങള്‍ക്കങ്ങനെ വ്യക്തിപരമായ ആക്രമണം നടത്തുക സാധ്യമായിരുന്നില്ല. മുതിര്‍ന്നവര്‍ ഉപയോഗിക്കേണ്ട ഭാഷയാണോ ഇത്. പക്ഷെ വ്യക്തിപരമായി രാഹുലിനോട് എനിക്ക് ഒരു ശത്രുതയുമില്ല. മാന്യമാണ്. എന്നോടും ബഹുമാനമായിരുന്നു. പക്ഷെ രാഷ്‌ട്രീയക്കാരന്‍ എന്ന നിലയ്‌ക്ക് അഭിരുചിയില്ല, കഠിനാധ്വാനം ചെയ്യാനും താല്പ്പര്യമില്ല, ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മോദി മനുഷ്യത്വം ഉള്ളയാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി പരുക്കനാണെന്നാണ് താന്‍ ധരിച്ചിരുന്നതെന്നും എന്നാല്‍ മനുഷ്യത്വം ഉള്ളയാളാണ് അദ്ദേഹമെന്നാണ് താന്‍ തിരിച്ചറിയുകയായിരുന്നുവെന്നും ഗുലാം നബി.  

‘ഞാന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരിക്കെ ഒരു ബസിനുള്ളില്‍ ഗ്രനേഡ് പൊട്ടി, നിരവധി പേര്‍ മരിച്ചു, പലതും ഛിന്നഭിന്നമായിരുന്നു. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ കരയുകയായിരുന്നു, എനിക്ക് സംസാരിക്കാന്‍ പോലും ആകുമായിരുന്നില്ല. ഞാന്‍ കരയുന്നത് അദ്ദേഹം കേട്ടുവെന്നാണ് ഞാന്‍ കരുതുന്നത്. മോദി വീണ്ടും വീണ്ടും  എന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ എന്നെ യാത്രയയപ്പ് സമയത്ത് മോദി വൈകാരികമായി എന്നതിന്റെ പേരിലാണ് അവര്‍  എന്നെ ആക്രമിക്കുന്നത്. ബംഗ്ലാവ് അനുവദിച്ചതിന്റെ പേരിലാണ് എന്നെ ആക്രമിച്ചത്. ആ കുടുംബമെന്ന നിലയ്‌ക്കാണ് അവര്‍ക്ക് ബംഗ്ലാവ് ലഭിച്ചത്. ഞാന്‍ ഞാനായതു കൊണ്ടാണ് എനിക്ക് ലഭിച്ചത്. എനിക്കെതിരെ 26 വധശ്രമങ്ങളുണ്ടായിട്ടുണ്ട്. അവര്‍ അത് അഭിമുഖീകരിച്ചിട്ടുണ്ടോ?  

പാര്‍ട്ടിയിലെ ഭിന്നത പൂര്‍ണ്ണമാണ്. രാഹുലിന്റെ ഉപജാപക വൃന്ദത്തിന് പാര്‍ട്ടിയില്‍ പ്രത്യേക സ്ഥാനങ്ങളുണ്ട്. മനീഷ് തിവാരിയും ജയ്‌വീര്‍ ഷെര്‍ജിലും ആനന്ദ് ശര്‍മ്മയും എല്ലാം രാഹുലിന്റെ ചുറ്റുമുള്ള കാവല്‍ ഭടന്മാരെപ്പറ്റിയും മടിയിലിരിക്കുന്ന ഉപദേശകരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

കത്തെഴുതിയതോടെ തുടങ്ങിയ ശത്രുത

നേതൃമാറ്റം തേടി ജി 23ന്റെ പേരില്‍ സോണിയക്ക് കത്തെഴുതിയതു മുതല്‍ തുടങ്ങിയതാണ് തന്നോടുള്ള ശത്രുതയെന്ന് ഗുലാം നബി ആസാദ്. ‘ മോദിയെ കുറ്റം  പറയുന്നത് ഒരു കാരണം കണ്ടെത്താന്‍ മാത്രമാണ്. ഞാന്‍ കത്തെഴുതിയപ്പോള്‍ തുടങ്ങിയതാണ് ശത്രുത. അവരെ (സോണിയ കുടുംബത്തെ) ആരും ചോദ്യം ചെയ്യരുത്, ആരും അവര്‍ക്ക് എഴുതരുത്, കോണ്‍ഗ്രസിന്റെ പല സമ്മേളനങ്ങള്‍ നടന്നു. അവയില്‍ പാര്‍ട്ടിയെ സജ്ജമാക്കാനുള്ള  ഒരു നിര്‍ദേശം പോലും പരിഗണിച്ചില്ല.  

‘പാര്‍ട്ടി പ്രവര്‍ത്തക സമിതി അര്‍ഥശൂന്യമായി. ഇന്ദിരയുടെയും രാജീവിന്റെയും കാലത്തുണ്ടായിരുന്ന കൂടിയാലോചനകളെല്ലാം തകര്‍ത്തു. മുന്‍പ് പ്രവര്‍ത്തക സമിതി അംഗങ്ങളേ ഉണ്ടായിരുന്നു. പത്തു വര്‍ഷമായി 25 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും എല്ലാമായി. മുന്‍പ്  സോണിയ 98മുതല്‍ 2004 വരെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.രാഹുല്‍ വന്ന ശേഷം 2004 മുതല്‍ സോണിയ കൂടിയാലോചിക്കുന്നത് രാഹുലുമായിട്ടാണ്. അദ്ദേഹത്തിന് രാഷ്‌ട്രീയകാര്യങ്ങളില്‍ ഒരു അഭിരുചിയുമില്ല, എല്ലാവരും രാഹുലുമായി  കൂടിയാലോചിക്കണമെന്നാണ് സോണിയയുടെ ആവശ്യം. 2014ലെ തെരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടിക്കു വേണ്ടി ഒരു പദ്ധതി തയ്യാറാക്കി. രാഹുല്‍ അക്കാര്യം കേട്ടുപോലുമില്ല.  

ജയ്‌റാം രമേശില്‍ പല  പാര്‍ട്ടികളുടെ ഡിഎന്‍എ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയ്‌റാം രമേശില്‍ പല പാര്‍ട്ടികളുടെ ഡിഎന്‍എ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട ഗുലാം നബിയുടെ ഡിഎന്‍എ മോഡിഫൈഡ് ആണെന്ന് കഴിഞ്ഞ ദിവസം ജയ്‌റാം  പരിഹസിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ഗുലാംനബി. അദ്ദേഹത്തിന്റെ ഡിഎന്‍എ പരിശോധിച്ചാലേ ഏതു പാര്‍ട്ടിയില്‍ എവിടെയാണ് അദ്ദേഹമെന്നറിയാന്‍ കഴിയൂ. സഭയില്‍  (രാജ്യസഭ) ഇരിക്കുന്ന സമയത്ത് ബിജെപിക്ക് കുറിപ്പുകള്‍ നല്‍കിയിരുന്ന കക്ഷിയാണ് അദ്ദേഹം. കോണ്‍ഗ്രസിനു വേണ്ടി മാത്രം പ്രവര്‍ത്തിച്ചിരുന്ന ഞാന്‍ പത്തു വര്‍ഷം കാത്തിരുന്ന ശേഷമാണ് പാര്‍ട്ടി വിട്ടത്, വീടു വിടാന്‍ എന്നെ  നിര്‍ബന്ധിതനാക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു.

Tags: congressrahulപാര്‍ട്ടിസോണി് ഗാന്ധിak antonyഗുലാം നബി ആസാദ്മന്‍മോഹന്‍ സിങ്പി. ചിദംബരംnarendramodiRahul Gandhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

India

വീർ സവർക്കറുടെ കൊച്ചുമകന്റെ മാതൃപരമ്പരയെക്കുറിച്ചറിയണം ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പൂനെ കോടതി തള്ളി

India

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

Kerala

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

Kerala

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീനയ്‌ക്ക് ഇന്ന് നിർണായക ദിവസം : ബംഗ്ലാദേശ് ട്രൈബ്യൂണലിൽ വാദം കേൾക്കൽ നടക്കും ; വധശിക്ഷ വിധിച്ചേക്കാമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു ; നിരക്ക് എത്ര കുറഞ്ഞുവെന്ന് അറിയാം

പ്രോസ്റ്റേറ്റ് കാന്‍സറും രോഗലക്ഷണങ്ങളും

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies