ന്യൂദൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പച്ചകള്ളം പറയുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷഹ്‌സാദ് പൂനാവാല ആരോപിച്ചു. കോൺഗ്രസ് പാർട്ടിയെ “ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസ്” എന്നാണ് അദ്ദേഹം വിളിച്ചത്. രാഹുൽ ഗാന്ധി എല്ലാ വിഷയങ്ങളിലും കള്ളം പറയാറുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.
ആനന്ദ് ശർമ്മ, ശശി തരൂർ, മനീഷ് തിവാരി എന്നിവരും രാഹുലിന്റെ പ്രസ്താവനകളുടെ സത്യാവസ്ഥയെപ്പറ്റി ഏറെ വിശകലനങ്ങൾ വരെ നടത്തിയിട്ടുണ്ട്. രാഹുൽ ഇന്ത്യയെയല്ല കുടുംബത്തെയും ഇസ്ലാമാബാദിനെയും ആണ് ആദ്യം പരിഗണിക്കുന്നത്. രാഹുൽ പറയുന്നത് ആരും ഗൗനിക്കേണ്ടെന്നും ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ഇപ്പോഴും മികച്ചതാണെന്നും ഷഹ്‌സാദ് പൂനാവാല പ്രസ്താവിച്ചു.
കോൺഗ്രസിന് നാണക്കേട്
കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ എപ്പോഴും കള്ളം പറയുന്നത് വലിയ നാണക്കേടാണെന്ന് ഷഹസാദ് പൂനാവാല തന്റെ എക്സ് അക്കൗണ്ടിൽ എഴുതി . കോൺഗ്രസ് ഇപ്പോൾ ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസ് ആയി മാറിയിരിക്കുന്നുവെന്ന് ഷഹസാദ് പറഞ്ഞു. ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം അവസാനിച്ചുവെന്നും പാകിസ്ഥാൻ ഇപ്പോൾ വലിയ സഹോദരൻ ആയി മാറിയെന്നും കോൺഗ്രസ് അവകാശപ്പെട്ടതായി പൂനവാല തുറന്നടിച്ചു.
ഇതിനു പുറമെ ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകൾ ഇന്ത്യയിലെത്തുന്നില്ലെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. എന്നിരുന്നാലും ഇന്ത്യയുടെ ഏഴാമത്തെ ടാങ്കറായ ഗ്രീൻ സാൻവി ഹോർമുസ് കടലിടുക്ക് കടന്നിട്ടുണ്ട്. ശിവാലിക്, നന്ദാദേവി, ജഗ് ലഡ്കി, എക്ക ടൈറ്റൻ, ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവയും ഇതിനോടകം എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഇസ്ലാമാബാദിൽ ചർച്ച നടത്താൻ ഇറാൻ വിസമ്മതിച്ചതിനാൽ ഇടനിലക്കാരനായ പാകിസ്ഥാന് വലിയ നാണക്കേടാണെന്ന് ഷഹ്‌സാദ് പൂനാവാല പറഞ്ഞു. തുർക്കിയും ഈജിപ്തും പുതിയ വേദികൾ തേടുകയാണ്. എന്നിട്ടും രാഹുൽ ഗാന്ധി ഇന്ത്യയെക്കുറിച്ച് നുണ പറയുന്നത് തുടരുന്നു.
ആനന്ദ് ശർമ്മ, തരൂർ, തിവാരി എന്നിവർ പോലും രാഹുലിന്റെ പ്രസ്താവനകൾ വസ്തുതാ പരിശോധനയ്‌ക്ക് വിധേയമാക്കി എല്ലാം വ്യക്തമാക്കി. എന്നാൽ രാഹുൽ ഇന്ത്യയെയല്ല മറിച്ച് കുടുംബത്തെയും ഇസ്ലാമാബാദിനെയുമാണ് പ്രഥമ സ്ഥാനത്ത് നിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















