Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമങ്ങള്‍ പാലിക്കാതെ വായ്‌പ; കിട്ടാക്കടമായത് 75 കോടി; ഹോട്ടലുടമയ്‌ക്ക് നല്‍കിയത് 47 കോടി, പാറമട ഉടമയ്‌ക്ക് 12 കോടി; പൂട്ടിട്ട് റിസര്‍വ് ബാങ്ക്

മാര്‍ച്ചിലെ കണക്ക് പ്രകാരം ആകെ 189 കോടിയാണ് ബാങ്ക് വായ്‌പ നല്‍കിയിരിക്കുന്നത്. ഇതില്‍ 75 കോടിയും കിട്ടാക്കടമായി. ഈട് വസ്തുക്കളുടെ മൂല്യത്തിന്റെ പല മടങ്ങാണ് വായ്‌പയായി നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 10:33 am IST
in Kerala

സനല്‍ പുരുഷോത്തമന്‍

തൊടുപുഴ:  തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ തകര്‍ച്ചയ്‌ക്ക് കാരണമായത് സിപിഎം ഭരണ നേതൃത്വത്തിന്റെ കെടുകാര്യസ്ഥത. ബാങ്ക് നിയമങ്ങള്‍ പാലിക്കാതെ, സ്വത്ത് മൂല്യം പരിശോധിക്കാതെ വന്‍തോതില്‍ വായ്‌പ നല്‍കി കമ്മീഷന്‍ പറ്റിയപ്പോള്‍ കുരുക്കിലായത് സാധാരണക്കാരായ നിക്ഷേപകരാണ്. പെന്‍ഷന്‍ തുകയടക്കം നിക്ഷേപിച്ച്  വരുമാനം ലഭിക്കുമെന്ന് വിശ്വസിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

മാര്‍ച്ചിലെ കണക്ക് പ്രകാരം ആകെ 189 കോടിയാണ് ബാങ്ക് വായ്‌പ നല്‍കിയിരിക്കുന്നത്. ഇതില്‍ 75 കോടിയും  കിട്ടാക്കടമായി. ഈട് വസ്തുക്കളുടെ മൂല്യത്തിന്റെ പല മടങ്ങാണ് വായ്‌പയായി നല്‍കിയിരിക്കുന്നത്. ജപ്തി ചെയ്താല്‍ വായ്‌പാ നല്‍കിയ മുതല്‍ പോലും തിരിച്ച് പിടിക്കാനാകില്ല. സഹ. വകുപ്പ് ഓഡിറ്റര്‍മാര്‍ ഇത് പരിശോധിച്ചെങ്കിലും അനുകൂല റിപ്പോര്‍ട്ട് കൊടുക്കാനായി വലിയ സമ്മര്‍ദമാണ് ഇവര്‍ക്ക് മേല്‍ ഉണ്ടായത്.

47 കോടിയോളം രൂപയാണ് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ വ്യാപാരി ബാങ്കില്‍ അടയ്‌ക്കാനുള്ളത്. അടുത്തിടെ വ്യാപാരിയുടെ സ്വത്തിന്റെ മൂല്യം പരിശോധിച്ചെങ്കിലും 20 കോടിയാണ് കണ്ടെത്തിയത്. കുടയത്തൂരിലെ വിവാദമായ പാറമടയ്‌ക്ക് 12 കോടിയാണ് നല്‍കിയിരിക്കുന്നത്. തൊടുപുഴയിലെ സ്വകാര്യ കോളജിന് 12 കോടിയും മുട്ടത്തെ അബ്കാരിക്ക് 20 കോടിയും വായ്‌പ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വന്‍തുകകള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് രാഷ്‌ട്രീയ താല്പര്യം മുന്നില്‍ കണ്ട് നല്‍കിയെന്നാണ് വിവരം.

4 വര്‍ഷം മുമ്പാണ് ക്രമക്കേട് കണ്ടെത്തിയതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അര്‍ബന്‍ ബാങ്കിന് ആദ്യം കൂച്ചുവിലങ്ങിടുന്നത്. ആദ്യപടിയായി പ്രവര്‍ത്തന ലാഭ വിഹിതം(ഡിവിഡന്റ്) കൊടുക്കുന്നത് തടഞ്ഞു. രണ്ടാം കൊല്ലം ലോണ്‍ കൊടുക്കുന്നത് നിരോധിച്ചു. മൂന്നാം വര്‍ഷം ഡെപ്പോസിറ്റ് സ്വീകരിക്കുന്നത് തടഞ്ഞു. അവസാനമായി എടിഎം അടക്കം പൂട്ടി സര്‍വ ഇടപാടുകളും ആര്‍ബിഐ മരവിപ്പിക്കുകയായിരുന്നു. ആര്‍ബിഐ ഇടപെടുന്നതിന് മുമ്പ് വലിയ തുക ഭീമമായ കമ്മീഷനായി വാങ്ങി ലോണുകളില്‍ ചിലത് തീര്‍പ്പാക്കിയിട്ടുമുണ്ട്.

മൂന്ന് മാനദണ്ഡങ്ങള്‍ ആണ് ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്നത്. നോണ്‍ പെര്‍ഫോമിങ് അസെറ്റ്സ് അഥവാ കിട്ടാക്കടം(എന്‍പിഎ), കൊടുക്കുന്ന ലോണിന്റെ 25% റിസേര്‍വ് പണം, ക്യാപ്പിറ്റല്‍ ടു റിസ്‌ക് വെയ്റ്റഡ് അസെറ്റ്സ് റെഷ്യൂ(സിആര്‍എആര്‍) എന്നിവയാണ് അവ. ഇവ മൂന്നിലും റേറ്റിങ് കുത്തനെ താഴെ പോയിരുന്നു. എന്‍പിഐ 10 ശതമാനം വേണ്ടിടത്ത് 39 ആണ് നിലവില്‍. സിആര്‍എആര്‍ ആറ് വേണ്ട സ്ഥലത്ത് നാലിലേക്ക് താഴ്ന്നു.

നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ തൊടുപുഴ താലൂക്കിലെ മുഴുവന്‍ ഇടത് നിയന്ത്രണത്തിലുള്ള സഹ. സംഘങ്ങളുടെ പക്കല്‍ നിന്നും നിയമ വിരുദ്ധമായി 50 ലക്ഷം വീതം നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ തിരിച്ച് കൊടുക്കാമെന്ന് വ്യവസ്ഥയിലായിരുന്നു ഇത്. രണ്ട് മാസം കഴിഞ്ഞിട്ടും തുക തിരിച്ച് നല്‍കിയിട്ടില്ല. ഇത് സഹ. സംഘങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.

Tags: സാമ്പത്തിക തട്ടിപ്പ്rbiസഹകരണ ബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

News

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

പുതിയ വാര്‍ത്തകള്‍

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

കോഴിക്കോട് ചികിത്സയിലുളള യുവാവിന് നിപ തന്നെ: പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും പോസിറ്റീവ്

വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യല്‍:ഇന്‍ഫോപാര്‍ക്കിലടക്കം ഭക്ഷണം വിതരണം ചെയ്തുവന്ന മാസ്റ്റര്‍ കിച്ചന്‍ പൂട്ടിച്ചു

കുട്ടമ്പുഴയില്‍ വീടിന് നേരെ വീണ്ടും കാട്ടാനയാക്രമണം

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

തേവര പാലത്തില്‍ അപകടത്തില്‍ കായലില്‍ പതിക്കാതെ തൂങ്ങി നിന്ന ടിപ്പര്‍ ലോറി റോഡിലേക്ക് വലിച്ചു കയറ്റി

കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി-നടപടി ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍

അഭിഷേക് ബാനർജിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടും : മമതയ്‌ക്ക് മുന്നറിയിപ്പ് നൽകി കല്യാൺ ബാനർജി ; പാർട്ടി തകരാൻ കാരണം അഭിഷേകിന്റെ അഹങ്കാരമോ ?

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.