Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആഗോള ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണി

നൂപുര്‍ ശര്‍മ്മയ്‌ക്കെതിരായ വധഭീഷണി ആഗോള ഇസ്ലാമിക ഭീകരവാദമുയര്‍ത്തുന്ന വെല്ലുവിളിയാണ്. മാനവരാശിയെ മതാധിപത്യത്തിനു കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ ലോകം ഒറ്റക്കെട്ടായി ചെറുക്കണം. അടുത്തിടെ അമേരിക്കയില്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ നടന്ന ആക്രമണം ഈ ആവശ്യത്തിന് അടിവരയിടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2022, 06:00 am IST
in Editorial

ഭാരതത്തിലെ പ്രമുഖ രാഷ്‌ട്രീയ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയിലായെന്ന വാര്‍ത്ത രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അസ്വാസ്ഥ്യജനകമാണ്. ആഗോള ഇസ്ലാമിക ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലേക്ക് വന്നുകൊണ്ടിരിക്കുന്ന തുര്‍ക്കിയില്‍ വച്ച് ഐഎസില്‍ ചേരുകയും, പ്രത്യേക പരിശീലനം ലഭിക്കുകയും ചെയ്ത മധ്യേഷ്യന്‍ രാജ്യത്തെ ഒരു പൗരനാണ് ഇയാളെന്ന വിവരമാണ്  ആദ്യം പുറത്തുവന്നത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഉസ്‌ബെക്കിസ്ഥാന്‍ പൗരന്‍ മഷ്‌റാബ്‌ഖോന്‍ അസമോവ് ആണ് ഇയാളെന്ന് പിന്നീട് തിരിച്ചറിയുകയുണ്ടായി. തുര്‍ക്കിയില്‍നിന്ന് റഷ്യയിലേക്ക് പോയി ആവശ്യമായ രേഖകളൊക്കെ സംഘടിപ്പിച്ചശേഷം ഭാരതത്തിലെത്തി പ്രമുഖ നേതാവിനെ ലക്ഷ്യംവച്ച് ചാവേറാക്രമണം സംഘടിപ്പിക്കുകയായിരുന്നു പദ്ധതിയെന്ന് ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. ആക്രമണം നടത്താന്‍ ആവശ്യമായ പിന്തുണ ഭാരതത്തില്‍നിന്ന് തനിക്ക് ലഭിക്കുമെന്നും, അവിടെ ചിലരെ കാണാനുണ്ടെന്നും, പ്രവാചകനെ നിന്ദിച്ചതിന്റെ പേരില്‍ ഐഎസിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും റഷ്യന്‍ സുരക്ഷാ ഏജന്‍സിയായ എഫ്എസ്ബി പുറത്തുവിട്ട വീഡിയോയില്‍ ഐഎസ് ഭീകരന്‍ പറയുന്നു. ഇയാള്‍ പിടിയിലായതിനെക്കുറിച്ച് എഫ്എസ്ബി ഭാരതത്തിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഈ കേന്ദ്രങ്ങള്‍ ആക്രമണ പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ടിവി ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിയെക്കുറിച്ച് പരാമര്‍ശിച്ചതിന് മതനിന്ദയാരോപിച്ച് മുന്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയെ വധിക്കുമെന്ന് ഐഎസിന്റെ അഫ്ഗാനിസ്ഥാന്‍ ഘടകം ഭീഷണിമുഴക്കിയിരുന്നു. ഇതിന്റെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും ഇക്കഴിഞ്ഞ ജൂണില്‍ ഈ സംഘടന പുറത്തുവിടുകയുണ്ടായി. സാധ്യമായ അവസരത്തില്‍ ഭാരതത്തിനെതിരെ ആക്രമണം നടത്തുമെന്നും ഐഎസിന്റെ ഭീഷണിയുണ്ടായിരുന്നു. റഷ്യയില്‍ പിടിയിലായ ഐഎസ് ചാവേറിന്റെ ലക്ഷ്യം നൂപുര്‍ ശര്‍മ്മയാണെന്ന നിഗമനമാണ് സുരക്ഷാ ഏജന്‍സികള്‍ക്കുള്ളത്. നൂപുര്‍ ശര്‍മ്മയ്‌ക്കെതിരായ വധഭീഷണി ഒറ്റപ്പെട്ട സംഭവമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമണത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഒന്നിനുപുറകെ ഒന്നായി നടന്നിട്ടുണ്ട്. മോദി പ്രധാനമന്ത്രിയാവുന്നതിനും മുന്‍പേ തുടങ്ങുന്നതാണത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പാക്ചാര സംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദേശപ്രകാരം മോദിയെ വധിക്കാന്‍ ലക്ഷ്യമിട്ട് ഭാരതത്തിലെത്തിയ രണ്ടുപേര്‍ പിടിയിലാവുകയുണ്ടായി. പാക് ഭീകരസംഘടനയായ ലഷ്‌ക്കറെ തൊയ്ബ മോദിയെ വധിക്കാന്‍ പദ്ധതിയിടുന്നതായി വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ 2013 ല്‍ പാറ്റ്‌നയിലെ ഗാന്ധി മൈതാനത്തെ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴും മോദിയെ വധിക്കാന്‍ ശ്രമം നടന്നു. പതിനെട്ടു ബോംബുകളാണ് ഇതിനുവേണ്ടി സ്ഥാപിച്ചത്. ആറുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയില്‍പ്പെട്ട രണ്ടു പേര്‍ പിടിയിലായി. ഒരു അധോലോകനേതാവിന്റെ സഹായത്തോടെ മോദിയെ വധിക്കാന്‍ ഐഎസ്‌ഐ ശ്രമിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.

പ്രധാനമന്ത്രി മോദിയെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടുപേര്‍ ഹൈദരാബാദില്‍ പിടിയിലാവുകയും, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും, പോലീസിന്റെ വെടിയേറ്റ് മരിക്കുകയും ചെയ്തു. മഹാരാഷ്‌ട്രയിലെ ഭിമ-കൊറെഗാവ് സംഘര്‍ഷത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അര്‍ബന്‍ നക്‌സലുകളില്‍നിന്ന് മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ രേഖകള്‍ പിടിച്ചെടുക്കുകയുണ്ടായി. ഈ സംഭവങ്ങളിലെല്ലാം സുരക്ഷാ ഏജന്‍സികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അത്യാഹിതങ്ങള്‍ ഒഴിവായത്. ഇസ്ലാമിക ഭീകരവാദത്തിനു മുന്നില്‍ കീഴടങ്ങാത്തതും, പാകിസ്ഥാനെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നതുമാണ്  ഐഎസിനെപ്പോലുള്ള ഭീകരസംഘടനകളുടെ ശത്രുവായി മോദി മാറാന്‍  കാരണം. ഇത്തരം ശക്തികളെ ന്യായീകരിക്കുകയും, ഒരു പരിധിവരെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന സമീപനമാണ് ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സ്വീകരിക്കുന്നത്. നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് നേതാവ് മണി ശങ്കരയ്യര്‍ പാകിസ്ഥാനില്‍ പോയി സഹായം തേടിയത് വലിയ വിവാദമായതാണല്ലോ. അധികാര നഷ്ടത്തിലുള്ള അമര്‍ഷംകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ വിദ്വേഷ രാഷ്‌ട്രീയം പ്രചരിപ്പിക്കുന്നത് ഐഎസിനെയും അല്‍ഖ്വയ്ദയെയും പിന്‍പറ്റുന്ന രാഷ്‌ട്രവിരുദ്ധ ശക്തികള്‍ മുതലെടുക്കുകയാണ്. കശ്മീരിനു ബാധകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും, പൗരത്വനിയമഭേദഗതി കൊണ്ടുവന്നതിനും മറ്റും എതിരെ നടന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഇതിന്റെ ഭാഗമായിരുന്നു. നൂപുര്‍ ശര്‍മ്മയ്‌ക്കെതിരായ വധഭീഷണി ആഗോള ഇസ്ലാമിക ഭീകരവാദമുയര്‍ത്തുന്ന വെല്ലുവിളിയാണ്. മാനവരാശിയെ മതാധിപത്യത്തിനു കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ ലോകം ഒറ്റക്കെട്ടായി ചെറുക്കണം. അടുത്തിടെ അമേരിക്കയില്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ നടന്ന ആക്രമണം ഈ ആവശ്യത്തിന് അടിവരയിടുന്നു.

Tags: ISISചാവേര്‍നൂപുര്‍ ശര്‍മ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

ആസ്ത്രേല്യയിലെ ജൂതരുടെ ബീച്ചായ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണത്തിന്‍റെ ഭാഗമായി ജൂതര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ മകന്‍ നവീദ് അക്രം
World

ആസ്ത്രേല്യയില്‍ 15 ജൂതരെ വെടിവെച്ച് കൊന്ന ഭീകരരായ ബാപ്പയും മകനും മാസങ്ങള്‍ക്ക് മുന്‍പേ ബോംബെറിഞ്ഞ് പരിശീലിച്ചിരുന്നു

India

ആസ്ത്രേല്യയില്‍ 15 പേരെ വെടിവെച്ച് കൊന്നപ്പോള്‍ തീവ്രവാദിയായ ബാപ്പയെ അച്ഛനാക്കി മലയാളം മാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.