ജനീവ: സ്വിറ്റ്സർലൻഡിലെ വിന്റർതൂർ നഗരത്തിൽ കത്തിയാക്രമണം. റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒരാൾ കത്തി ഉപയോഗിച്ച് മൂന്ന് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തെ തീവ്രവാദ പ്രവൃത്തി എന്നാണ് അധികൃതർ വിശേഷിപ്പിച്ചത്. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
രാവിലെ 8:30 ഓടെയാണ് ആക്രമണം നടന്നതെന്ന് വിവരം. അടിയന്തര സേവനങ്ങൾക്ക് വിവരം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി റീജിയണൽ പോലീസ് മേധാവി മാരിയസ് വെയർമാൻ പറഞ്ഞു. പ്രതി വിന്റർതൂരിൽ താമസിക്കുന്ന 31 വയസ്സുള്ള സ്വിസ്-ടർക്കിഷ് പൗരനാണെന്ന് തിരിച്ചറിഞ്ഞതായി മാരിയസ് വെയർമാൻ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ 28, 43, 52 വയസ്സുള്ള മൂന്ന് സ്വിസ് പുരുഷന്മാർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. 2015 ൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് പ്രചാരണ സാമഗ്രികൾ വിതരണം ചെയ്തതിന് ഇയാൾ അധികാരികളുടെ പിടിയിലകപ്പെട്ടിരുന്നു.















