Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭാരത ശില്‍പികള്‍ നമ്മള്‍…

സിനിമയിലെ വെറുമൊരു ഉല്ലാസ സന്ദര്‍ഭത്തെ മനോഹരമായ ഒരു ദേശഭക്തി ഗാനത്തിലൂടെ വേറിട്ടതാക്കാന്‍ ശ്രീകുമാരന്‍ തമ്പിക്കു കഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 06:00 am IST
inVaradyam

ഷാജന്‍ സി. മാത്യു

”ബംഗാളുള്‍ക്കടല്‍ പാടും ഗാഥകള്‍

അറബിക്കടലേറ്റു പാടുന്നു

കശ്മീരില്‍ വിടരും പൂവിന്‍ ഗന്ധം

കന്യാകുമാരി നുണയുന്നു…”

കവികള്‍ എന്നും സ്വപ്‌നജീവികളാണ്. സാധാരണക്കാര്‍ക്കു വിശ്വാസമില്ലാത്ത, ശേഷിയില്ലാത്ത സ്വപ്‌നം കാണാന്‍ ധൈര്യമുള്ളവര്‍… ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം’ എന്നൊക്കെ ചുറ്റുമുള്ളവര്‍  പരിതപിക്കുമ്പോഴും അവര്‍ സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കും. ശ്രീകുമാരന്‍ തമ്പി നമ്മുടെ രാജ്യത്തെപ്പറ്റി കാണുന്ന സുന്ദരമായ സ്വപ്‌നമാണ് മുകളില്‍ കൊടുത്തിരിക്കുന്ന വരികള്‍. കശ്മീരില്‍ വിരിയുന്ന പൂവിന്റെ ഗന്ധം അനേകായിരം കിലോമീറ്റര്‍ കാറ്റിലൂടെ സഞ്ചരിച്ചു കന്യാകുമാരി വരെ എത്തുക മാത്രമല്ല, അത് അവിടെ എത്രയോ സ്‌നേഹപൂര്‍വം സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. അതേ, ആ പ്രതിജ്ഞ തന്നെ. ”എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്‍മാരാണ്…”

ശശികുമാര്‍ സംവിധാനം ചെയ്ത് 1975ല്‍ ഇറങ്ങിയ ‘പിക്‌നിക്ക്’ എന്ന സിനിമയ്‌ക്കു വേണ്ടിയാണ് സമഗ്രമായ ഭാരതദര്‍ശനമുള്ള ഈ സിനിമാഗാനം പിറന്നത്.

”ശില്‍പികള്‍ നമ്മള്‍

ഭാരത ശില്‍പികള്‍ നമ്മള്‍

വിടരും നവയുഗ വസന്ത വാടിയില്‍

വിടര്‍ന്ന പുഷ്പങ്ങള്‍…”

ഒരു തോണിയാത്രാസംഘത്തിന്റെ ഗാനം. നമ്മുടെ പ്രിയപ്പെട്ട പ്രേംനസീറും ബഹദൂറുമൊക്കെ അഭിനയിക്കുന്ന ഗാനരംഗം.

ശ്രീകുമാന്‍ തമ്പി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ആകാശവാണി ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ ദേശഭക്തിഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

‘ജയ് ഹിന്ദ് വിളിക്കുവിന്‍

ജയ് ഹിന്ദ് വിളിക്കുവിന്‍

ജയാരവം മുഴക്കി രാഷ്‌ട്രഗാഥ പാടുവിന്‍

ഹിന്ദുവില്ല മുസ്ലിമില്ല ക്രിസ്ത്യനില്ല ഇന്ത്യയില്‍

അന്തരങ്ങളില്ല നമ്മളൊക്കെയും സഹോദരര്‍…’

എന്നു തുടങ്ങിയ ആ ഗാനം അന്ന് കമുകറ പുരുഷോത്തമനാണ് ആകാശവാണിയില്‍ ആലപിച്ചത്.

”പിക്‌നിക്കിനു വേണ്ടി ഒരു ഉല്ലാസയാത്രാഗാനം വേണം എന്ന് സംവിധായകന്‍ ശശികുമാര്‍ പറഞ്ഞപ്പോള്‍, കുഞ്ഞുന്നാളില്‍ എഴുതിയ ഈ പാട്ടാണ് ഓര്‍മ വന്നത്. ആ മട്ടില്‍, എക്കാലവും പാടാന്‍ പറ്റുന്ന ഒരു ദേശഭക്തിഗാനം ഉള്‍പ്പെടുത്താമെന്ന എന്റെ നിര്‍ദേശം ശശികുമാര്‍ അംഗീകരിച്ചു. അന്ന് ദേശഭക്തി സന്ദേശമുള്ള ഗാനങ്ങളേ ദേശീയ അവാര്‍ഡിനു പരിഗണിച്ചിരുന്നുള്ളൂ. (പിന്നീട് ഈ നിബന്ധന മാറ്റി) അങ്ങനെയൊരു ആഗ്രഹവും ഈ രചനയ്‌ക്കു പിന്നില്‍ എനിക്ക് ഉണ്ടായിരുന്നു. പടവും പാട്ടുകളും സൂപ്പര്‍ ഹിറ്റായെങ്കിലും സിനിമ ദേശീയ പുരസ്‌കാരത്തിന് അയയ്‌ക്കാനുള്ള ചെലവ് ഏറ്റെടുക്കാന്‍ നിര്‍മാതാവ് താല്‍പര്യം കാണിച്ചില്ല. അതുകൊണ്ട് അവാര്‍ഡ് പരിഗണനയ്‌ക്കു പോയില്ല.” ശ്രീകുമാരന്‍ തമ്പി ഈ ഗാനം പിറന്ന കഥ പറയുന്നു.

സിനിമാഗാനങ്ങള്‍ കഥാസന്ദര്‍ഭത്തിനുവേണ്ടി എഴുതുന്നതാണെങ്കില്‍ക്കൂടി എഴുത്തുകാരന്റെ ആത്മഭാവം ചിലപ്പോള്‍ പുറത്തുവരും. പ്രത്യേകിച്ച്, പിക്‌നിക്കിലെ ഈ ഗാനത്തിന്റേതുപോലെ എഴുത്തുകാരനു സ്വാതന്ത്ര്യം കിട്ടുന്ന സാഹചര്യങ്ങളില്‍.

സിവില്‍ എന്‍ജിനീയറായ ശ്രീകുമാന്‍ തമ്പിയിലെ ‘പ്രഫഷനലി’നെ നമുക്ക് ഈ പാട്ടില്‍ കാണാന്‍ കഴിയും. രാജ്യം പണിയുന്ന ശില്‍പികള്‍ എന്നാണ് അദ്ദേഹം യുവാക്കള്‍ക്കു കൊടുത്തിരിക്കുന്ന വിശേഷണം. അവിടെത്തന്നെ അദ്ദേഹത്തിലെ എന്‍ജിനീയര്‍ പുറത്തുവരുന്നു. ഇടുക്കി, ഭംക്രാനംഗല്‍ തുടങ്ങിയ അണക്കെട്ടുകളുടെ പേരുകള്‍ പാട്ടില്‍ വരുന്നതും ശ്രദ്ധിക്കുക. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടേയും രവീന്ദ്രനാഥ ടഗോറിന്റേയും കാവ്യഭൂമികയായ ഇന്ത്യയില്‍ അണക്കെട്ടുകള്‍ ഉയരട്ടെ എന്നാണ് അദ്ദേഹം എഴുതിയത്.

രാഷ്‌ട്ര ശില്‍പികള്‍ എന്നാല്‍ ജനോപകാരപ്രധാനമായ പദ്ധതികള്‍ സാക്ഷാത്ക്കരിക്കുന്നവരാകണം എന്ന ദര്‍ശനം തമ്പിയിലെ എന്‍ജിനീയര്‍ പങ്കുവയ്‌ക്കുന്നു. ഇവിടെ അണക്കെട്ട് എന്നത് രാഷ്‌ട്രനിര്‍മിതിയുടെ, വികസനത്തിന്റെ ബിംബമായാണു കവി ഉപയോഗിക്കുന്നത്.

എം.കെ.അര്‍ജുനന്റെ സംഗീതാവബോധത്തിന്റെ റേഞ്ച് വ്യക്തമാവുന്ന സിനിമ കൂടിയാണ് പിക്‌നിക്. ‘കസ്തൂരി മണക്കുന്നല്ലോ…’ എന്ന സുന്ദരമായ മെലഡി സൃഷ്ടിച്ച അദ്ദേഹം ‘ശില്‍പികള്‍ നമ്മള്‍…’ എന്ന ചടുല ഈണം എത്രയോ ആസ്വാദ്യമാക്കിയിരിക്കുന്നു. ശരിക്കും ഒരു മാര്‍ച്ചിങ് സോങ്. അതുകൊണ്ടാണു പാര്‍ട്ടിഭേദമില്ലാതെ എല്ലാ വിദ്യാര്‍ഥി സംഘടനകളുടെ പൊതുയോഗങ്ങളിലും ഇന്നും ഈ ദേശഭക്തിഗാനം സ്ഥാനം പിടിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ ഭാഷയില്‍ ‘കക്ഷിരാഷ്‌ട്രീയമില്ലാത്ത രാഷ്‌ട്രീയഗാനം’.

ജയചന്ദ്രന്‍ എന്ന ഗായകനും ഏറെ അഭിമാനിക്കാനുണ്ട് ഈ പാട്ട്. ഇതിനു മുന്‍പ് ഒരിക്കലും അദ്ദേഹത്തിന് ഈ മട്ടിലുള്ള ഒരു ഗാനം കിട്ടിയിട്ടില്ല. മധുര മെലഡികള്‍ മാത്രമല്ല തനിക്കു വഴങ്ങുന്നതെന്ന് ആധികാരികമായി തെളിയിക്കുക കൂടിയായിരുന്നു ജയചന്ദ്രന്‍. അത്രവലിയ ഊര്‍ജപ്രവാഹമാണു ജയചന്ദ്രനും മാധുരിയും സംഘവും തുറന്നുവിട്ടത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം സാഭിമാനം നാം ആഘോഷിക്കുമ്പോള്‍ പി.ഭാസ്‌കരന്‍ എഴുതി കെ.രാഘവന്‍ ഈണം നല്‍കിയ ‘ഭാരതമെന്നാല്‍ പാരില്‍ നടുവിന്‍…’ (സിനിമ: ആദികിരണങ്ങള്‍), വയലാര്‍ എഴുതി ദേവരാജന്‍ ഈണമിട്ട ‘ഗംഗാ യമുനാ സംഗമ സമതല ഭൂമി…’ (ഹോട്ടല്‍ ഹൈറേഞ്ച്), വയലാര്‍ ദേവരാജന്‍ ടീമിന്റെ ‘ജയ ജയ ജയ ജന്‍മഭൂമി…(സ്‌കൂള്‍ മാസ്റ്റര്‍), ശാരികേ ശാരികേ സിന്ധു ഗംഗാ നദീതീരം… (ഉത്തിഷ്ഠതാ ജാഗ്രത), പത്മതീര്‍ഥമേ ഉണരൂ…(ഗായത്രി),  എസ്.പി.വെങ്കിടേഷിന്റെ ഈണത്തില്‍ ഷിബു ചക്രവര്‍ത്തി എഴുതിയ ‘നെഞ്ചില്‍ ഇടനെഞ്ചില്‍….(സൈന്യം), സിദ്ധാര്‍ഥ് വിപിന്റെ സംഗീതത്തില്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ‘ജ്വാലാമുഖി കത്തുന്നൊരു നെഞ്ചില്‍…’ (കുരുക്ഷേത്ര), അംശി നാരായണപിള്ള രചിച്ച് ദൂരദര്‍ശനുവേണ്ടി ജി. ദേവരാജന്‍ സംഗീതം നല്‍കി പിന്നീട് വീരപുത്രന്‍, ലൂസിഫര്‍ എന്നീ സിനിമകളില്‍ ഉള്‍പ്പെടുത്തിയ ‘വരിക വരിക സഹജരേ…’ തുടങ്ങിയ ദേശഭക്തി പ്രധാനമായ ഗാനങ്ങളും ആലാപനാമൃതമാവുന്നു.

Tags: indiasreekumaran thampi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.