Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുച്ഛമായ വേതനവും വര്‍ധിച്ച ജോലിഭാരവും; സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത് അവഗണന; ദിശയറിയാതെ ആശാ പ്രവര്‍ത്തകര്‍

കഴിഞ്ഞ ജൂണിലെ ബത്തയും വേതനവും 20 ദിവസത്തോളം വൈകിയാണ് അവര്‍ക്ക് ലഭിച്ചത്. ജൂലൈ മാസത്തെയും വൈകുമെന്ന സൂചനയാണ്. ഓരോ ഗ്രാമത്തിലും പരിശീലനം നേടിയ സ്ത്രീകളായ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നത് ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. അതുകൊണ്ടു തന്നെ ആരോഗ്യമേഖലയില്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്ന ഈ വിഭാഗത്തിന് അര്‍ഹമായ വരുമാനം ലഭിക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.

അരുണ്‍ സതീശന്‍byഅരുണ്‍ സതീശന്‍
Jul 25, 2022, 04:03 pm IST
inKerala

കൊല്ലം: വിശ്രമമില്ലാതെ ജോലിയുണ്ടെങ്കിലും അര്‍ഹതപ്പെട്ട വേതനം കൃത്യമായി ലഭിക്കാതെ വലയുകയാണ് ആശാപ്രവര്‍ത്തകര്‍.കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി ആയിരം പേര്‍ക്ക് ഒരു ആശ വര്‍ക്കര്‍ എന്ന നിലയില്‍ നാടിന്റെ വിവിധ മേഖലയില്‍ നിയോഗിച്ചിട്ടുള്ള ആയിരക്കണക്കിന് ആശാവര്‍ക്കര്‍മാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന സഹിക്കാവുന്നതിനും അപ്പുറമായി.

കഴിഞ്ഞ ജൂണിലെ ബത്തയും വേതനവും 20 ദിവസത്തോളം വൈകിയാണ് അവര്‍ക്ക് ലഭിച്ചത്. ജൂലൈ മാസത്തെയും വൈകുമെന്ന സൂചനയാണ്. ഓരോ ഗ്രാമത്തിലും പരിശീലനം നേടിയ സ്ത്രീകളായ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നത് ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. അതുകൊണ്ടു തന്നെ ആരോഗ്യമേഖലയില്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്ന ഈ വിഭാഗത്തിന് അര്‍ഹമായ വരുമാനം ലഭിക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.

ആഴ്ചയില്‍ മൂന്നുദിവസം ജോലി ചെയ്താല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍, ജില്ലയിലെ 936 ആശാപ്രവര്‍ത്തകര്‍ മുഴുവന്‍ ദിവസവും ജോലിചെയ്യേണ്ട സ്ഥിതിയാണ്. അതില്‍ ഇവര്‍ക്ക് പരാതിയില്ലെങ്കിലും ചെയ്യുന്ന തൊഴിലിന് അര്‍ഹമായ വേതനം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ സങ്കടം. സംസ്ഥാന സര്‍ക്കാരിന്റെ 6000 രൂപ ഓണറേറിയവും കേന്ദ്രസര്‍ക്കാരിന്റെ 2000 രൂപ ഇന്‍സന്റീവുമാണ് ഇവരുടെ പ്രധാന വരുമാനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് ലഭിച്ചത് മാസത്തില്‍ 1000രൂപയാണ്. ഇത് കൂടാതെ മാസത്തില്‍ ഒരു വയസിന് താഴെയുള്ള കുട്ടികളുള്ള 20 വീടുകള്‍ സന്ദര്‍ശിച്ചാല്‍ 500 രൂപ, ഒറ്റയ്‌ക്ക് താമസിക്കുന്നവരും കിടപ്പുരോഗികളുമുള്ള 20 വീടുകള്‍ സന്ദര്‍ശിച്ചാല്‍ 500 രൂപ എന്നിങ്ങനെയാണിത്.

ഓണറേറിയം ലഭിക്കാനുള്ള പത്ത് നിബന്ധനകള്‍ പാലിച്ചാല്‍ 600 രൂപ വച്ചാണ് നല്‍കുന്നത്. ഇതില്‍ പ്രധാനമായും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള ജോലി, വാര്‍ഡ് ആരോഗ്യ റിപ്പോര്‍ട്ട് തയ്യാറാക്കല്‍, വാര്‍ഡ് അവലോകന യോഗം നടത്തല്‍, സബ് സെന്റര്‍, പഞ്ചായത്ത് അവലോകനയോഗങ്ങളില്‍ പങ്കെടുക്കല്‍, ഇമ്യൂണൈസേഷന്‍ ക്ലിനിക്ക് ജോലി, പാലിയേറ്റീവ് ഹോംകെയര്‍ തുടങ്ങിയവയാണ്. 21 ലധികം ഇന്‍സന്റീവ് നിബന്ധനകളുമുണ്ട്. ഈ പറഞ്ഞവയില്‍ ഏതെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഓണറേറിയത്തിലും ഇന്‍സെന്റീവിലും നിശ്ചയിച്ച തുകയില്‍ കുറവുവരും. കൊവിഡുകാലത്ത് ഉള്‍പ്പെടെ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച ഈ വിഭാഗത്തിന്റെ കഷ്ടപ്പാടിന് മുന്നിലാണ് സര്‍ക്കാരുകള്‍ കണ്ണടയ്‌ക്കുന്നത്.

Tags: keralaAsha worker
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.