Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദ്രൗപദീ വിജയത്തില്‍ നവഭാരതം

ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ക്ക് ദ്രൗപദീ മുര്‍മൂവിന്റെ ജീവിതത്തില്‍ നിന്ന് കരുത്തുനേടാനാവുമെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 22, 2022, 05:00 am IST
inEditorial

ദ്രൗപദീ മുര്‍മൂ പതിനഞ്ചാമത് രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഭാരതം എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായംകൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വര്‍ഷം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ രാഷ്‌ട്രത്തിന്റെ പ്രഥമ പൗര പദവിയിലേക്ക് ഗോത്ര വിഭാഗത്തില്‍പ്പെടുന്ന ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടതില്‍ ഈ നൂറ്റാണ്ടിന്റെ തന്നെ സന്ദേശമുണ്ട്. ഒഡിഷയിലെ സാന്താള്‍ ഗോത്രക്കാരിയായ ദ്രൗപദീ, പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ആധുനിക വിദ്യാഭ്യാസം നേടുകയും ബിജെപിയിലൂടെ രാഷ്‌ട്രീയരംഗത്ത് പ്രവേശിക്കുകയുമായിരുന്നു. ജന്മനാടായ ഒഡീഷയിലെ രൈരംഗപൂരില്‍ നിന്ന് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ പിന്നീട് ഒന്നിലധികം തവണ എംഎല്‍എയും മന്ത്രിയുമായി. രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് അധ്യാപനവും സര്‍ക്കാര്‍ ജോലിയും ചെയ്തിട്ടുള്ള മുര്‍മൂ കുട്ടികളെ നോക്കാന്‍ അത് ഉപേക്ഷിക്കുകയായിരുന്നു. ഝാര്‍ഖണ്ഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ ഗവര്‍ണര്‍ എന്ന ബഹുമതിയും ദ്രൗപദീക്ക് അവകാശപ്പെട്ടതാണ്. അച്ഛനും മുത്തച്ഛനും  ഗ്രാമമുഖ്യന്മാരായിരുന്നത്, ദ്രൗപദീക്ക് കഴിവുള്ള ഭരണാധികാരിയെന്ന നിലയ്‌ക്ക് പേരെടുക്കാന്‍ സഹായമായിട്ടുണ്ടാവാം. ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ നേരിട്ടിട്ടുള്ള തനിക്ക് അപ്പോഴൊക്കെ ജനങ്ങളെ സേവിക്കാന്‍ കരുത്തു നല്‍കിയിട്ടുള്ളത് ദൈവമാണെന്ന് ദ്രൗപദീ പറഞ്ഞിട്ടുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം തന്റെ നാട്ടിലെ ശിവക്ഷേത്രത്തില്‍ അടിച്ചുവാരുന്ന ചിത്രം പുറത്തുവന്നത് അവരുടെ ദൈവവിശ്വാസത്തിനും ജീവിതലാളിത്യത്തിനും തെളിവാണ്.

ആദ്യമായല്ല ഒരു വനിത രാഷ്‌ട്രപതിയാവുന്നത്. എന്നാല്‍ പട്ടികവര്‍ഗത്തില്‍പ്പെടുന്ന ഒരു വനിത ആ സ്ഥാനത്ത് എത്തുന്നതിന്റെ ചരിത്ര പ്രാധാന്യം വളരെ വലുതാണ്. ഉത്തരഭാരതത്തിലെ ചില സംസ്ഥാനങ്ങളിലായി അധിവസിക്കുന്ന സാന്താള്‍ ഗോത്രവിഭാഗക്കാരിയാണ് ദ്രൗപദീ. ബ്രിട്ടീഷ് വാഴ്ചയ്‌ക്കു മുന്‍പ് പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന ഈ ജനവിഭാഗത്തെ പിന്നീട് സാമ്രാജ്യത്വഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു. ഇതിനെതിരെ ധീരമായി പോരാടിയ ചരിത്രവും ഈ ജനതയ്‌ക്കുണ്ട്. പക്ഷേ അതൊന്നും ചരിത്ര പുസ്തകങ്ങളില്‍ സ്ഥാനം പിടിക്കുകയോ ആ പോരാളികളുടെ പിന്‍മുറക്കാര്‍ അംഗീകരിക്കപ്പെടുകയോ ചെയ്തില്ല. സ്വതന്ത്ര ഭാരതത്തില്‍ ശരിയായ രാഷ്‌ട്രീയ പ്രാതിനിധ്യമില്ലാതെ, വികസനത്തിന്റെ ഗുണഭോക്താക്കളാവാതെ ഈ ജനവിഭാഗം പതിറ്റാണ്ടുകളോളം അവഗണിക്കപ്പെടുകയായിരുന്നു. അവരിലൊരാളാണ്, അതും ഒരു വനിത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ പരമാധികാര പദവിയില്‍ എത്തിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയായാണ് പട്ടികവര്‍ഗക്കാരിയായ ദ്രൗപദീ മുര്‍മൂ രാഷ്‌ട്രപതിയാവുന്നതെന്ന പ്രത്യേകതയുമുണ്ട്. അവഗണിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും മാറിയ കാലത്തെ ഭാരതത്തില്‍ കേവല പരിഗണന ലഭിക്കുകയല്ല, അവര്‍ രാജ്യത്തെ നയിക്കുന്നവര്‍ തന്നെയായിരിക്കുന്നു. മൗലികമായ ഈ മാറ്റം രാഷ്‌ട്രത്തിന് പുതിയ സൗഭാഗ്യങ്ങള്‍ നേടിത്തരും എന്ന കാര്യം ഉറപ്പാണ്.  

ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ക്ക് ദ്രൗപദീ മുര്‍മൂവിന്റെ ജീവിതത്തില്‍ നിന്ന് കരുത്തുനേടാനാവുമെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇങ്ങനെയൊരു വനിതയെ പൊതു സ്ഥാനാര്‍ത്ഥിയായി കണ്ട് പ്രതിപക്ഷം പിന്തുണച്ചിരുന്നെങ്കില്‍ അധഃസ്ഥിത ജനവിഭാഗങ്ങളോടുള്ള രാഷ്‌ട്രത്തിന്റെ ഐക്യപ്രഖ്യാപനമായി അത് മാറുമായിരുന്നു. കക്ഷിരാഷ്‌ട്രീയത്തിനപ്പുറം ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഉദാഹരണമായി ലോകരാഷ്‌ട്രങ്ങള്‍ അതിനെ കാണുകയും ചെയ്യുമായിരുന്നു. പ്രതിപക്ഷം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും ദ്രൗപദീ മുര്‍മൂവിന് ലഭിച്ചിരിക്കുന്ന വോട്ട് സങ്കുചിത രാഷ്‌ട്രീയത്തിനപ്പുറമാണ് അവര്‍ക്കുള്ള സമ്മതിയെന്ന് വ്യക്തമാക്കുന്നുണ്ട്. ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രാഷ്‌ട്രീയമായി എതിര്‍ക്കുന്ന കക്ഷികളുടെ പോലും വന്‍തോതിലുള്ള പിന്തുണ മുര്‍മൂവിന് ലഭിച്ചിരിക്കുന്നു. കേന്ദ്ര ഭരണമുന്നണിയായ എന്‍ഡിഎയില്‍പ്പെടാത്ത ബിജെഡിയും ബിഎസ്പിയും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും അകാലിദളുമൊക്കെ മുര്‍മൂവിനെ പിന്തുണച്ചുവെന്നത് ഭാവാത്മക രാഷ്‌ട്രീയത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ്. നാം നേരിടുന്ന കാതലായ പ്രശ്‌നങ്ങളില്‍ ഭരണ-പ്രതിപക്ഷഭേദമെന്യേ കക്ഷിരാഷ്‌ട്രീയത്തിനപ്പുറം ഇങ്ങനെ നിലകൊള്ളാന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് കഴിഞ്ഞാല്‍ രാഷ്‌ട്രം കരുത്താര്‍ജിക്കുകയും ശിഥിലീകരണ ശക്തികള്‍ ഒറ്റപ്പെടുകയും ചെയ്യും.

Tags: indiaelectionDraupadi Murmuരാഷ്ട്രപതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.