Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനങ്ങളിലെ സാങ്കേതികത്തകരാറുകള്‍; വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടിയന്തരയോഗം വിളിച്ച് ചര്‍ച്ച തുടങ്ങി

കഴിഞ്ഞ 48 മണിക്കൂറുകള്‍ക്കകം നാല് അന്താരാഷ്‌ട്ര വിമാനങ്ങള്‍ സാങ്കേതിക തകരാര്‍ മൂലം നിലത്തിറക്കേണ്ടി വന്ന അസാധാരണസാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഞായറാഴ്ച തന്നെ യോഗം വിളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 10:19 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ 48 മണിക്കൂറുകള്‍ക്കകം നാല് അന്താരാഷ്‌ട്ര വിമാനങ്ങള്‍ സാങ്കേതിക തകരാര്‍ മൂലം നിലത്തിറക്കേണ്ടി വന്ന അസാധാരണസാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഞായറാഴ്ച തന്നെ യോഗം വിളിച്ചു.  വ്യോമയാന മന്ത്രാലയത്തിന്റെയും ഡജിസിഎയുടെയും ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷത വഹിച്ചു. വിവിധ സാങ്കേതികത്തകരാറുകളെ തുടര്‍ന്ന് ഫുള്‍ എമര്‍ജന്‍സിയിലാണ് വിമാനങ്ങള്‍ അടിയന്തരമായി ഇറക്കേണ്ടി വന്നത്. ഇതില്‍ തീവ്രവാദ ആക്രമണത്തിന്റെ സാധ്യതവരെയുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി ഞായറാഴ്ചയായിട്ടും ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്.  

വിവിധ ഉദ്യോഗസ്ഥരില്‍ നിന്നും കഴിഞ്ഞ ഒരു മാസമായി ഉണ്ടായ എല്ലാ സാങ്കേതികത്തകരാറുകളുടെ വിവരങ്ങളും മന്ത്രി കേട്ടു. വിമാനയാത്രക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി പറഞ്ഞു. സുരക്ഷ വര്‍ധിപ്പിക്കാന്‍ വേണ്ടി നിര്‍ദേശങ്ങള്‍ മന്ത്രി ഡിജിസിഎ ഉന്നതോദ്യോഗസ്ഥര്‍ക്ക് നല്‍കി. അന്താരാഷ്‌ട്ര സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ അടിയന്തരമായി വിമാനങ്ങള്‍ താഴെയിറക്കേണ്ടി വന്ന സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടിരുന്നു.  

ഏറ്റവുമൊടുവിലത്തെ സംഭവം ഞായറാഴ്ച ഇന്‍ഡിഗോയുടെ ഷാര്‍ജ-ഹൈദരാബാദ് വിമാനം കറാച്ചിയില്‍ ഇറക്കേണ്ടി വന്ന സംഭവമാണ്. ഇതിന് മുന്‍പ് കോഴിക്കോട് നിന്നും ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റില്‍ ഫുള്‍ എമര്‍ജന്‍സിയില്‍  ഇറക്കേണ്ടിവന്നു. ഫ്ളൈറ്റിന്റെ മുന്‍ ഭാഗത്ത് നിന്നും കത്തിക്കരിയുന്ന മണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു മസ്കറ്റില്‍ അടിയന്തരമായി വിമാനം ഇറക്കിയത്. എന്നാല്‍ വിശദമായ പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താനായില്ല.  അതിനും ഒരു ദിവസം മുന്‍പ് ബഹറൈന്‍-കൊച്ചി വിമാനത്തിലെ കോക്പിറ്റില്‍ പക്ഷിയെ കണ്ടെത്തിയ സംഭവവും ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.  

നേരത്തെ കോഴിക്കോട്, ചെന്നൈ, കൊല്‍ക്കൊത്ത എയര്‍പോര്‍ട്ടുകളില്‍ വെള്ളിയാഴ്ച, ശനിയാഴ്ച ദിവസങ്ങളിലായി മൂന്ന് അന്താരാഷ്‌ട്ര വിമാനങ്ങള്‍ സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്നിരുന്നു. .  

സാങ്കേതികത്തകരാര്‍ തന്നെയാണോ അതോ എന്തെങ്കിലും അട്ടിമറി ശ്രമമാണോ എന്നാണ് ആശങ്ക.വിമാനക്കമ്പനികള്‍ ചെലവ് ചുരുക്കാന്‍ യാത്രക്കാരുടെ സുരക്ഷയില്‍ വെള്ളം ചേര്‍ക്കുകയാണോ എന്ന ആശങ്കയും ഉയരുന്നു.  ” ശനിയാഴ്ച രണ്ട് വിദേശവിമാനങ്ങളാണ് സാങ്കേതികത്തകരാറിനെ തുടര്‍ന്ന് ഇറക്കേണ്ടി വന്നത്. എയര്‍ അറേബ്യ വിമാനം ഹൈഡ്രോളിക് പ്രശ്നത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സ് പ്രഷര്‍ പ്രശ്നം മൂലം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. “- ഡിജിസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

ഷാര്‍ജയില്‍ നിന്നും വരുന്ന എയര്‍ അറേബ്യ ഫ്ളൈറ്റാണ് ഫുള്‍ എമര്‍ജന്‍സിയില്‍ കൊച്ചിയില്‍ ഇറക്കിയത്. യാത്രക്കാരും ക്രൂവും സുരക്ഷിതരായിരുന്നു. അഡിസ് അബാബയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സാണ് പ്രഷര്‍ പ്രശ്നത്തെതുടര്‍ന്ന് കൊല്‍ക്കൊത്തയില്‍ ഇറക്കിയത്. ഇവിടെയും യാത്രക്കാരും ക്രൂവും സുരക്ഷിതരായിരുന്നു.  

ജൂലായ് 15 വെള്ളിയാഴ്ച ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കേണ്ടിവന്നത്. ഹൈഡ്രോളിക് പ്രശ്നമായിരുന്നു കാരണം. ഫുള്‍ എമര്‍ജന്‍സിയോട് കൂടിയാണ് ഇറക്കിയത്. ഇവിടെയും യാത്രക്കാരും ക്രൂവും സുരക്ഷിതരാണ്.  

പക്ഷെ അടിക്കടിയുള്ള ഈ സാങ്കേതികത്തകരാറിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ അതോ വരാനിരിക്കുന്ന വലിയൊരു അട്ടിമറിയുടെ ഡ്രസ് റിഹേഴ്സലാണോ എന്നെല്ലാം ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടിരിക്കുന്നത്. സ്പൈസ് ജെറ്റില്‍ തുടര്‍ച്ചയായി സാങ്കേതികത്തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസിജിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. 

Tags: സാങ്കേതിക തകരാര്‍ഹൈഡ്രോളിക് പ്രശ്നംഎയര്‍ലൈന്‍സ് ഫ്ലൈറ്റാsafetyAir India Expressവിമാനങ്ങള്‍Indigo Airlinesവിമാനംjyotiraditya scindiaSrilankan airwaysഎത്യോപ്യന്‍ എയര്‍ലൈന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

India

മിഡിൽ ഈസ്റ്റിലേക്കുള്ള സേവനം വർധിപ്പിക്കാൻ എയർ ഇന്ത്യ ഇന്ന് 48 വിമാന സർവീസുകൾ നടത്തും

Gulf

ഗൾഫിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; എ​മി​റേ​റ്റ്സും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ർ​വീ​സു​ക​ൾ തുടങ്ങി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.