Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പശുക്കളെ പട്ടിണിക്കിട്ട് തൊഴിലാളി സമരം; നില വഷളായപ്പോള്‍ ഒത്തുതീര്‍പ്പ്, മുന്നറിയിപ്പില്ലാതെ പണിമുടക്കിയത് മൂന്നു ദിവസം

പശുക്കളെ പട്ടിണിക്കിട്ട് സമരം നടത്തുന്നതറിഞ്ഞ് വെറ്ററിനറി കോളജ് വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും രംഗത്തെത്തിയാണ് പശുക്കള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ജീവന്‍ രക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 11:43 am IST
in Thrissur

തൃശൂര്‍:  മണ്ണുത്തി വെറ്റിനറി കോളേജ് ഫാമിലെ പശുക്കളെ പട്ടിണിക്കിട്ട് തൊഴിലാളികള്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. യൂണിയന്‍ നേതാക്കളും ഫാം മേധാവിയുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ഇന്ന് മുതല്‍ തൊഴിലാളികള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. 

കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഫാമിലെ പശുക്കളെ പട്ടിണിയിലാക്കി തൊഴിലാളികള്‍ മുന്നറിയിപ്പില്ലാതെ സമരത്തിനിറങ്ങിയത്. അന്ന് മുതല്‍ ഫാമിലെ പശുക്കള്‍ക്കും തീറ്റയും വെള്ളവും ലഭിക്കാതെ ദുരിതത്തിലായിരുന്നു. പശുക്കളെ പട്ടിണിക്കിട്ട് സമരം നടത്തുന്നതറിഞ്ഞ് വെറ്ററിനറി കോളജ് വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും രംഗത്തെത്തിയാണ് പശുക്കള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ജീവന്‍ രക്ഷിക്കുന്നത്.  

സിഐടിയു ഐഎന്‍ടിയുസി യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ മൂന്നു ദിവസമായി ഫാമില്‍ കയറാതെ സമരം നടത്തുകയായിരുന്നു. കറവയുള്ളതടക്കം നൂറോളം പശുക്കളാണ് ഇവിടെയുള്ളത്. ഇതൊന്നും പരിഗണിക്കാതെയാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമൊക്കെ എല്ലാ പശുക്കളെയും കറക്കാന്‍ കഴിയുന്നില്ല. ഇതോടെ പശുക്കളുടെ ആരോഗ്യവും പ്രതിസന്ധിയിലായിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ നിരുത്തരവാദപരമായി പണിമുടക്കിയവര്‍ക്കെതിരെ വലിയ ജനരോഷവുമുയര്‍ന്നു. നടപടിയുണ്ടാകുമെന്ന് സര്‍വ്വകലാശാലയും വ്യക്തമാക്കി. ഇതോടെ സമരം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. 45 സ്ഥിരം തൊഴിലാളികള്‍ ഉള്‍പ്പെടെ 250 ഓളം തൊഴിലാളികളാണ് ഫാമിലുള്ളത്.  

രാവിലെ ജോലിക്കെത്തുന്ന തൊഴിലാളി പശുവിനെ കറക്കലും വൃത്തിയാക്കലും മറ്റു ജോലികളും പതിനൊന്നോടെ പൂര്‍ത്തിയാക്കണം. പിന്നീട് ഉച്ചയ്‌ക്കാണ് വീണ്ടും പണികള്‍ ആരംഭിക്കുക. അത് അടുത്ത ഷിഫ്റ്റ് പ്രകാരമാണ്. എന്നാല്‍ രാവിലെ ജോലിയില്‍ പ്രവേശിച്ച ഒരു തൊഴിലാളിയോട് കറന്ന പാലിന്റെ കാന്‍ വാഹനത്തില്‍ കയറ്റാന്‍ പറഞ്ഞതാണ് പ്രകോപനമായത്. തുടര്‍ന്ന് വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. പറഞ്ഞ ജോലി ചെയ്യാത്തതിന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെറ്ററിനറി കോളജില്‍ തന്നെയുള്ള മറ്റൊരു ഫാമിലേക്ക് വാക്കേറ്റത്തില്‍പ്പെട്ടവരെ സ്ഥലം മാറ്റി. ഇതോടെയാണ് തൊഴിലാളികള്‍ കൂട്ടമായി പശുക്കളെ നോക്കാതെ സമരത്തിനിറങ്ങിയത്. പശു ഫാം അടക്കമുള്ള എല്ലാ ഫാമുകളിലെയും തൊഴിലാളികളും സമരത്തിലായിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സമരം നടത്താന്‍ പാടില്ലെന്നാണ് നിയമം.  

സര്‍ക്കാര്‍ ഫാമുകളില്‍ മാനദണ്ഡമനുസരിച്ച് ഒരു തൊഴിലാളി 15 മുതല്‍ 20 പശുക്കളെ വരെ നോക്കണമെന്നാണ് നിബന്ധന. എന്നാല്‍ വെറ്ററിനറി കോളേജില്‍  13 പശുക്കളെ നോക്കിയാല്‍ മതിയെന്നാണ് ചട്ടം. മാസം 24,000 രൂപ മുതല്‍ ശമ്പളം പറ്റുന്നവരാണ് എല്ലാ തൊഴിലാളികളും. ഇതിന് പുറമെ കറക്കുന്നതിന് അലവന്‍സായി 20 രൂപയും അര ലിറ്റര്‍ പാലും ദിവസവും ലഭിക്കും.  

Tags: Thrissurstrikemannuthy veterinary college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.