തൃശൂര്‍: കുട്ടികള്‍ക്ക് മുന്പില് നഗ്നത പ്രദര്‍ശനം നടത്തിയ നടന് ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയതു.കുട്ടികള്‍ നല്കിയ പരാതിയില്‍ പോലീസ് പോക്സോ കേസ് റജിസറ്റര്‍ ചെയ്തിരുന്നു.ശ്രീജിത്തിന്് ജാമ്യം നല്‍കുതെന്ന് പോലീസ് കോടതിയില്‍ ആവ്ശ്യപ്പെട്ടു.തൃശ്ശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.പ്രതി സമാനമായ കുറ്റം നേരത്തെയും ചെയ്തിരുന്നതിനാലും, ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നതിനാലുമാണ് പോലീസ് ജാമ്യത്തെ എതിര്‍ത്തത്.
നടന് സൈക്കോതെറാപ്പിയ്ക്ക് ചികിത്സ നല്‍കുന്നുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.എന്നാല്‍ കോടതി അത് കണക്കിലെടുത്തില്ല.കേസില്‍ വ്യാഴാഴ്ച്ച രാവിലെയാണ് ശ്രീജിത്ത് രവിയെ വീട്ടില്‍ നിന്ന് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.അയ്യന്തോള്‍ പാര്‍ക്കില്‍ വെച്ച് ജൂലൈ നാലിനാണ് സംഭവം നടന്നത്.സമാനമായ സംഭവം തലേദിവസവും നടന്നിരുന്നു.കുട്ടികള്‍ വീട്ടില്‍ പറഞ്ഞെങ്കിലും പരാതി നല്‍കിയില്ല.എന്നാല്‍ അടുത്ത ദിവസവും പ്രവര്‍ത്തി ആവര്‍ത്തിച്ചതോടെയാണ് പരാതി നല്‍കിയത്.
അയ്യന്തോള്‍ പാര്ക്കിന് സമീപം കാറിലെത്തിയാണ് നടന് ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരെ നഗ്നതപ്രദര്‍ശനം നടത്തിയത്.ഇയാള്‍ നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു.എന്നാല്‍ ശ്രീജിത്ത് രവിയെ കുട്ടികള്‍ക്ക് മനസിലായില്ല.കറുത്ത കാറില്‍ എത്തിയ ആളാണെന്നും കുട്ടികള്‍ പോലീസില്‍ പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസിലെ പ്രതി ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.കുട്ടികളും ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞു.എന്നാല്‍ ശ്രീജിത്ത് രവിയ്ക്ക് മനസികരോഗമുണ്ടെന്നും, ചികിത്സ തേടിയിരുന്നതായും, മരുന്ന് കഴിക്കാത്തതിനാലാണ് തെറ്റുപറ്റിയതെന്നും പോലീസിനോട് പറഞ്ഞു.എന്നാല്‍ കോടിയില്‍ കൊടുത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇന്നത്തെ തീയതിയില്‍ ഉളളതാണെന്ന് പോസിക്യൂഷന് പറഞ്ഞു.ആറ്മാസം മുന്‍പ് വരെയാണ് പ്രതി ചികിത്സ തേടിയിരുന്നതെന്നും ഇപ്പോള്‍ ജാമ്യം ലഭിക്കാനാണ് രേഖകള്‍ ഹാജരാക്കിയതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.നേരത്തെ പാലക്കാട്ടും ശ്രീജിത്ത് രവി സമാനമായ കേസ് ഉണ്ടായിരുന്നു.എന്നാല്‍ അന്ന് തന്നെ കേസില്‍പ്പെടുത്തിയതാണെന്ന് ഇയാള്‍ പറഞ്ഞു കൂടാതെ മാപ്പ് പറഞ്ഞ് കോടതിയുടെ പുറത്ത് വെച്ച് കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: