കണ്ണൂര്‍: മട്ടന്നൂരില്‍ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ആസം സ്വദേശികളായ അച്ഛനും മകനും മരിച്ചു.19-ാം മൈല്‍ കാശിമുക്കില്‍ താമസിക്കുന്ന ഫസല്‍ ഹഖ്(45) മകന് ഷഹീദുല്‍ ഹഖ്(22) എന്നിവരാണ് മരിച്ചത്.ബുധനാഴച്ച വൈകിട്ട് ആറോടെ കാശിമുക്ക് നെല്യാട് ക്ഷേത്രത്തിന് സമീപത്തെ ഓടുമേഞ്ഞ ഇരുനില വീട്ടിലാണ് സ്ഫോടനം ഉണ്ടായത്.ശബ്ദം കേട്ട് ഓടിക്കൂടിയവര്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ രണ്ടാം നിലയില്‍ ഒരാള്‍ മരിച്ചു കിടക്കുകയും, മറ്റൊരാള്‍ ഗുരുതരപരിക്കുകളോടെയും കണ്ടെത്തി.
പരിക്ക് പറ്റിയ ആളെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.വീട്ടില്‍ നാലുപേര്‍ താമസം ഉണ്ടായിരുന്നു.സംഭവസമയത്ത് രണ്ട് പേര് മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുളളു.ആക്രിവസ്തുക്കള്‍ ശേഖരിക്കുമ്പോള്‍ ലഭിച്ച സ്ഫോടകവസ്തു വീട്ടില്‍ വെച്ച് തുറന്ന് നോക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്.പൊട്ടിത്തെറിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.ആക്രി സാധനങ്ങള്‍ പെറുക്കുന്ന അതിഥിതൊഴിലാളികളാണ് ഇവിടെ മാസങ്ങളായി വാടകയ്ക്ക് താമസിക്കുന്നത്.കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്.ഇളങ്കോ, കൂത്ത്പറമ്പ് എ.സി.പി പ്രദീപന് കണ്ണിപ്പൊയില്‍, മട്ടന്നൂര്‍ സി.ഐ എം. കൃഷ്ണന്, എസ്.ഐ കെ.വി ഉമേഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ബോംബ് സക്വാര്ഡും, ഫോറന്‍സിക്ക് വിഭാഗവും വീട്ടില്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: