Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നടതുറപ്പ് ആദ്യം തിരുവാര്‍പ്പില്‍

പാതിരയ്‌ക്ക് ഒരു മണിയോടെ ക്ഷേത്രത്തിലെത്തുന്ന മേല്‍ശാന്തി ക്ഷണനേരം കൊണ്ട് ഭഗവാന് പായസം ഉണ്ടാക്കും. നിര്‍മാല്യം കഴിഞ്ഞ് തല തോര്‍ത്തിയാലുടന്‍ ഉഷ പായസം നേദിക്കുകയാണ് തിരുവാര്‍പ്പിലെ രീതി. അതിനു ശേഷമേ വിഗ്രഹത്തിന്റെ ഉടലിലെ ജലാംശം പോലും തുടയ്‌ക്കുക പതിവുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 07:00 am IST
in Samskriti

ആര്‍.ആര്‍. ജയറാം  

കേരളത്തിലെന്നല്ല, ഭാരതത്തില്‍ത്തന്നെ ആദ്യം നട തുറക്കുന്ന ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണത്. തിരുവാര്‍പ്പു കൃഷ്ണന് വിശപ്പു സഹിക്കാന്‍ കഴിവില്ല എന്നാണ് പഴമക്കാര്‍ പറയുന്നത്. ആദ്യം നട തുറക്കുന്ന ക്ഷേത്രമെന്ന ഖ്യാതിക്ക് കാരണവും ഇതാണ്.  

പാതിരയ്‌ക്ക് ഒരു മണിയോടെ ക്ഷേത്രത്തിലെത്തുന്ന മേല്‍ശാന്തി ക്ഷണനേരം കൊണ്ട് ഭഗവാന് പായസം ഉണ്ടാക്കും. നിര്‍മാല്യം കഴിഞ്ഞ് തല തോര്‍ത്തിയാലുടന്‍ ഉഷ പായസം നേദിക്കുകയാണ് തിരുവാര്‍പ്പിലെ രീതി. അതിനു ശേഷമേ വിഗ്രഹത്തിന്റെ ഉടലിലെ ജലാംശം പോലും തുടയ്‌ക്കുക പതിവുള്ളൂ.  

കംസവധം കഴിഞ്ഞുനില്‍ക്കുന്ന ശ്രീകൃഷ്ണസ്വാമിയാണ് തിരുവാര്‍പ്പിലെ ചതുര്‍ബാഹു പ്രതിഷ്ഠ.  കംസ വധത്തിനുശേഷം ‘അമ്മേ വിശക്കുന്നു’ എന്നു പറഞ്ഞെത്തിയ ശ്രീകൃഷ്ണന് ഒട്ടും വൈകാതെ യശോദ ഭക്ഷണം നല്‍കിയ കഥാസന്ദര്‍ഭത്തെ സാധൂകരിക്കും വിധമാണ് തിരുവാര്‍പ്പിലെ നട തുറപ്പും പായസ നൈവേദ്യവും. മറ്റൊരു ക്ഷേത്രത്തിലും കാണാത്തൊരു കാഴ്ചകൂടി ക്ഷേത്രത്തിലെ നമസ്‌ക്കാരമണ്ഡപത്തില്‍ ദര്‍ശിക്കാം. അവിടെയൊരു മഴു സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രമഴു എന്ന് വിഖ്യാതമാണത്. ഏതെങ്കിലും കാരണവശാല്‍ ക്ഷേത്രവാതില്‍ തുറക്കാനാവാതെ വന്നാല്‍ വാതില്‍ വെട്ടിപ്പൊളിച്ചെങ്കിലും ദേവന് സമയത്ത് നിവേദ്യം നല്‍കണമെന്നാണ് വ്യവസ്ഥ. വെളുപ്പിന് 2 മണിക്കു തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് ഒരു മണി വരെ തുറന്നിരിക്കും.

ഗ്രഹണം ബാധിക്കാത്ത ദേവസ്ഥാനം

തിരുവാര്‍പ്പ് ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് വേമ്പനാട്ടു കായലുമായും ബന്ധമുള്ളതായി പറയപ്പെടുന്നു.  സാക്ഷാല്‍ വില്വമംഗലം സ്വാമിയാരാണ് തിരുവാര്‍പ്പില്‍ പ്രതിഷ്ഠ നടത്തിയത്. വനവാസകാലത്ത് പാണ്ഡവര്‍ക്ക് പൂജിക്കാനായി ശ്രീകൃഷ്ണന്‍ നല്‍കിയ കൃഷ്ണസങ്കല്പത്തിലുള്ള ചതുര്‍ബാഹുവായ വിഷ്ണു വിഗ്രഹവും പാഞ്ചാലിക്ക് സൂര്യദേവന്‍ പ്രത്യക്ഷപ്പെട്ട് നല്‍കിയ അക്ഷയപാത്രവും വനവാസ ശേഷം പാണ്ഡവര്‍ സമുദ്രത്തില്‍ ഉപേക്ഷിച്ചു. അത് ഒഴുകി വേമ്പനാട്ടു കായലിലെത്തിയെന്നാണ് സങ്കല്പം. ഒരിക്കല്‍  കായലിലൂടെ യാത്ര ചെയ്യവേ വില്വമംഗലം സ്വാമിയാര്‍ക്ക് ജലത്തിനടിയില്‍ ഒരു ദിവ്യതേജസ് ഉള്ളതായി അനുഭവപ്പെട്ടു. ദിവ്യനായ സ്വാമിയാര്‍ ജലത്തില്‍ മുങ്ങിയപ്പോള്‍ പാണ്ഡവരുപേക്ഷിച്ച വിഗ്രഹമാണ് ആ തേജസ്സെന്നു മനസ്സിലായി. സ്വാമിയാര്‍, വിഗ്രഹം ഒരു വാര്‍പ്പില്‍ വെച്ച് കരയോട് അടുപ്പിച്ചു. വാര്‍പ്പില്‍ വച്ച് വിഗ്രഹം കൊണ്ടുവന്നതു കൊണ്ട് ആ കര പിന്നീട് തിരുവാര്‍പ്പ് എന്നറിയപ്പെട്ടു.

ഗ്രഹണം ബാധിക്കാത്ത ക്ഷേത്രമെന്ന കീര്‍ത്തിയും തിരുവാര്‍പ്പിനുണ്ട്. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ അടച്ചിടുമ്പോള്‍ തിരുവാര്‍പ്പില്‍ നട തുറന്ന് അഭിഷേകം നടത്തുകയാണ് പതിവ്. പണ്ടൊരു ഗ്രഹണ നാളില്‍ ക്ഷേത്രം അടച്ചുവത്രെ! ഗ്രഹണം കഴിഞ്ഞ് നട തുറന്നപ്പോള്‍ ദേവന്റെ അരമണി ഊര്‍ന്ന് താഴെ കിടക്കുന്നതായി കണ്ടു. വിശപ്പു മൂലം വയര്‍ ഒട്ടിയതിനാലാണ് ദേവന്റെ അര മണി ഊര്‍ന്നു പോയതെന്ന് കണ്ടെത്തിയത്  ആ സമയത്ത് അവിടെയുണ്ടായിരുന്ന പത്മപാദാചാര്യരാണ്. അതിനാല്‍ ഇനി ഗ്രഹണം വന്നാലും നട അടക്കരുതെന്ന് ആചാര്യര്‍ കല്‍പ്പിക്കുകയായിരുന്നു.  

കരിക്കിന്‍ വെള്ളവും മാങ്ങാക്കറിയും

ക്ഷേത്രത്തിന് 1500 വര്‍ഷം പഴക്കം കണക്കാക്കപ്പെട്ടിരിക്കുന്നു. ഗുരുവായൂരിലെ കൃഷ്ണ വിഗ്രഹത്തിനോട് സാദൃശ്യമുണ്ട് തിരുവാര്‍പ്പിലെ വിഗ്രഹത്തിന്. പടിഞ്ഞാറ് ദര്‍ശനമായാണ് പ്രതിഷ്ഠ. മേടത്തിലെ പത്താമുദയനാളില്‍ അസ്തമയസൂര്യന്റെ കിരണങ്ങള്‍ വിഗ്രഹത്തില്‍ പതിയും വിധമാണ് ക്ഷേത്രത്തിന്റെ രൂപകല്‍പന. അസാധാരണ ദാരുശില്‍പങ്ങള്‍ അലങ്കരിക്കുന്ന ക്ഷേത്ര ശ്രീകോവിലും ബലിക്കല്‍ പുരയുടെ മുഖപ്പിലെ ഗരുഡ വിഗ്രഹവും കമനീയമാണ്. ക്ഷേത്രത്തിന് കിഴക്കുവശത്ത് സ്വാമിയാര്‍ മഠം സ്ഥിതി ചെയ്യുന്നു. വൈദിക ഗുരുകുലം കൂടിയാണത്. തിരുവാര്‍പിലെ ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠക്കു മുമ്പ് വലിയ മഠത്തില്‍ താത്ക്കാലികമായി പ്രതിഷ്ഠിച്ചു. അപ്പോള്‍ ലഭ്യമായ കരിക്കിന്‍ വെള്ളവും, മാങ്ങാക്കറിയുമായിരുന്നു നേദ്യമായി നല്‍കിയത്. ഇന്നും ആറാട്ടു ദിവസം ഈ നിവേദ്യം പതിവുണ്ട്.

ഉഷപായസമാണ് പ്രധാന വഴിപാട്. പാല്‍പ്പായസം, വെണ്ണ സമര്‍പ്പണം തുടങ്ങിയവയുമുണ്ട്. ശ്രീകൃഷ്ണജയന്തി, ഗീതാജയന്തി, മകരസംക്രാന്തി, മാധ്വനവമി, ഹനുമദ്ജയന്തി, രാധാസപ്തമി, നവരാത്രി, നരകചതുര്‍ദശി, ദീപാവലി, ഓണം, വിഷു ഇവയൊക്കെ തിരുവാര്‍പ്പിലെ വിശേഷ ദിവസങ്ങളാണ്. കോട്ടയം കുമരകം റൂട്ടില്‍ ഇല്ലിക്കല്‍ കവലയില്‍ നിന്ന് ഇടതു ഭാഗത്തേക്കു തിരിഞ്ഞു പോയാല്‍ തിരുവാര്‍പ്പിലെത്താം.

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.