Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചരിത്രപരമായ നിയോഗം

ദളിത് വിഭാഗത്തില്‍നിന്നും വനിതകളില്‍നിന്നുമൊക്കെ നമുക്ക് രാഷ്‌ട്രപതിമാരുണ്ടായപ്പോള്‍ ഏറ്റവും അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ളവര്‍ ഈ പരമോന്നത പദവിയിലേക്ക് വന്നില്ല എന്നത് ഒരു കുറവു തന്നെയായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വര്‍ഷം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ ഈ കുറവ് നികത്തുന്നത് ചാരിതാര്‍ത്ഥ്യജനകമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 23, 2022, 05:00 am IST
in Editorial

കേന്ദ്രവും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദീ മുര്‍മൂവിനെ പ്രഖ്യാപിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് കുറെക്കാലമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായി. എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള നിരവധി പേരുകള്‍ മാധ്യമങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സ്ഥാനാര്‍ത്ഥിപ്രഖ്യാപനത്തിന്റെ ദിവസം വരെ ഇത് തുടര്‍ന്നു. അതില്‍ ദ്രൗപദീ  മുര്‍മൂവും ഉണ്ടായിരുന്നുവെന്നത് യാദൃച്ഛികമായിരുന്നില്ല. കഴിഞ്ഞ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്റെ കാലത്തും ഇവരുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. അവസാനം ഉത്തര്‍പ്രദേശില്‍നിന്നുള്ള ദളിത് സമുദായത്തില്‍പ്പെട്ട രാംനാഥ് കോവിന്ദിന് അവസരം ലഭിച്ചു. തിളക്കമാര്‍ന്ന വിജയം കൈവരിക്കുകയും ചെയ്തു. രാഷ്‌ട്രീയ നേതാവും എംഎല്‍എയും മന്ത്രിയും ഗവര്‍ണറുമൊക്കെയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ദ്രൗപദിക്ക് ജനപ്രതിനിധിയെന്ന നിലയ്‌ക്കും ഭരണാധികാരിയെന്ന നിലയ്‌ക്കും രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. അതുകൊണ്ടുതന്നെ വളരെ സ്വാഭാവികമാണ് അവരുടെ സ്ഥാനാര്‍ത്ഥിത്വം. ഝാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന ബഹുമതിയുള്ള അവര്‍  തെരഞ്ഞെടുക്കപ്പെട്ടാല്‍, പ്രതിഭാ പാട്ടീലിനുശേഷം രാഷ്‌ട്രപതി സ്ഥാനാത്തെത്തുന്ന ആദ്യ  വനിതയെന്ന ബഹുമതിയും കരസ്ഥമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെക്കുറിച്ച് പറഞ്ഞത് ഏറെ അര്‍ത്ഥപൂര്‍ണമാണ്. ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് , പ്രത്യേകിച്ച് പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ചവര്‍ക്ക്, ദ്രൗപദിയുടെ ജീവിതത്തില്‍നിന്ന് കരുത്താര്‍ജിക്കാന്‍ കഴിയുമെന്നും അവര്‍ മികച്ച രാഷ്‌ട്രപതിയാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ദ്രൗപദിയുടെ സ്ഥാനാ

ര്‍ത്ഥിത്വത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ഗോത്ര ജനതയുടെ പ്രതിനിധിയാണവര്‍. ഒഡിഷയില്‍നിന്നുള്ള ദ്രൗപദി ഉത്തരഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ഗണ്യമായ തോതിലുള്ള വനവാസി വിഭാഗമായ സാന്താള്‍ ഗോത്രക്കാരിയാണ്. ദളിത് വിഭാഗത്തില്‍നിന്നും വനിതകളില്‍നിന്നുമൊക്കെ നമുക്ക് രാഷ്‌ട്രപതിമാരുണ്ടായപ്പോള്‍ ഏറ്റവും അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ളവര്‍ ഈ പരമോന്നത പദവിയിലേക്ക് വന്നില്ല എന്നത് ഒരു കുറവു തന്നെയായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വര്‍ഷം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ ഈ കുറവ് നികത്തുന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഒരു ജനതയെന്ന നിലയ്‌ക്ക് ഭാരതീയര്‍ക്ക് മുഴുവന്‍ അതില്‍ അഭിമാനിക്കാം. കാലം മാറുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടയില്‍ നിന്ന് പുതിയ കാലത്തിന്റെ സന്ദേശവുമായി ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നത് സ്വാഭാവികം.

കക്ഷി രാഷ്‌ട്രീയ പരിഗണനയോടെയല്ല ദ്രൗപദീ മുര്‍മൂവിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍ഡിഎ പ്രഖ്യാപിച്ചിട്ടുള്ളത്. രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചര്‍ച്ച നടത്തിയിരുന്നു. ആരുടെയെങ്കിലും പേരുകള്‍ മുന്നോട്ടു വയ്‌ക്കാനുണ്ടോയെന്ന് ആരായുകയും ചെയ്തു. എന്നാല്‍ ഇതിന് പ്രതിപക്ഷ കക്ഷികള്‍ തയ്യാറായില്ല. ഇതിനിടെ ശരത് പവാര്‍, ഫറൂഖ് അബ്ദുള്ള, ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിങ്ങനെയുള്ള പേരുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ചെങ്കിലും പല കാരണങ്ങളാല്‍ ഇവരൊക്കെ  പിന്മാറുകയായിരുന്നു. ഒടുവില്‍ മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ സിന്‍ഹയുടേത് മത്സരത്തിനുവേണ്ടിയുള്ള മത്സരമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുപോലും അറിയാം. അതേസമയം എന്‍ഡിഎക്കു പുറത്തുനിന്നും ദ്രൗപദിക്ക് പിന്തുണ ലഭിക്കുമെന്നുറപ്പാണ്. സ്വന്തം സംസ്ഥാനത്തുനിന്നുള്ളയാളെ പിന്തുണയ്‌ക്കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രഖ്യാപിച്ചു കഴിഞ്ഞു. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന്  ആദ്യമായി രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നയാളെന്ന നിലയ്‌ക്ക് ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്ന്  അപ്രതീക്ഷിത വോട്ടുകള്‍ ലഭിച്ചേക്കും. ഇപ്പോഴത്തെ നിലയ്‌ക്ക് വലിയ ഭൂരിപക്ഷത്തോടെ ദ്രൗപദി തെരഞ്ഞെടുക്കപ്പെടുമെന്നതില്‍ സംശയം വേണ്ട.

Tags: indiaDraupadi Murmuരാഷ്ട്രപതി തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.