ഹൈദരബാദ്: 17കാരിയെ കാറില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി പോലീസ്.സംഭവത്തിന് ശേഷം ഇവര്‍ കാര്‍ തുടച്ചുവൃത്തിയാക്കി.ഇത് തെളിവുകള്‍ ഇല്ലാതാക്കാനായിരുന്നു.കേസില്‍ അഞ്ച് പ്രതികളില്‍ മൂന്ന് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.തെളിവ് നശിപ്പിച്ചെന്ന് മനസിലായതോടെ ഇവര്‍ക്കെതിരെ തെളിവ് നശിപ്പിക്കാനുളള കുറ്റം കൂടി ചുമത്തുമെന്ന് പോലീസ്.
ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയില്‍ കാറില്‍ നിന്ന് സ്രവവും, തലമുടിയും, ലഭിച്ചു കൂടാതെ കമ്മലും പാദരക്ഷകളും തെളിവായി ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ 28ന് പബ്ബില്‍ പാര്‍ട്ടി കഴിഞ്ഞ് പോവുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലാക്കാം എന്ന് പറഞ്ഞാണ് ഇവര്‍ കാറില്‍ കയറ്റിയത്.പിന്നീട് ബഞ്ചറഹില്‍സില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.രാത്രി 7.30 ഓടെ പബ്ബിന് മുന്നില്‍ തന്നെ ഇറക്കിവിട്ടു.
കേസിലെ പ്രതികള്‍ എല്ലാം തന്നെ ഉന്നതരുടെ മക്കളാണ്.ഹൈരദാബാദിലെ ഉന്നത കുടുംബത്തില്‍പ്പെട്ട ഒമര്‍ ഖാന്,ടി.ആര്.എസ് നേതാവിന്റെ മകന് സദുദ്ദീന്‍ മാലിക്ക് ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരും ഉള്‍പ്പെടുന്നു.ഇവരില്‍ ഒരാള്‍ ടി.ആര്.എസ് നേതാവിന്റെ മകനാണ്.മറ്റൊരാള്‍ ഗ്രേറ്റര്‍ ഹൈദരാബാദിലെ മുന്‍സിപ്പല്‍ കോര്പ്പറേഷന് അംഗത്തിന്റെ മകനും, മൂന്നാമന് സംഗറെഡ്ഡിയില്‍ നിന്നുളള ടി.ആര്.എസ് നേതാവിന്റെ മകനുമാണ്.
കേസുമായി ബന്ധപ്പെട്ട് രണ്ട് കാറുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇതില്‍ ഒന്ന് ആഡംബകാറാണ്.ആദ്യം പെണ്‍കുട്ടിയെ പബ്ബിന് മുന്നില്‍ നിന്ന് ആഡംബരകാറില്‍ കയറ്റിയതിന് ശേഷം മറ്റൊരു കാറിലേക്ക് മാറ്റിയുരുന്നു.ഈ കാറിലാണ് പീഡനം നടന്നത്.ഈ കാര്‍ മൊയ്നാബാദിലെ ഫാം ഹൗസില്‍ നിന്നാണ് കണ്ടെത്തിയത്. ഫാം ഹൗസ് ഉന്നതരാഷ്ടട്രീയ ബന്ധമുളള സ്ത്രീയുടെതാണ്.
സംഭവത്തില്‍ പോലീസിന് അനാസ്ഥ ഉണ്ടായതായി ശക്തമായ ആരോപണമുണ്ട്. ഇതില്‍ എതിര്‍പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധം ഉന്നയിച്ചു. സംഭവത്തില്‍ തെലങ്കാന ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.കൂടാതെ ബാലാവകാശകമ്മീഷനും വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: