Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പറയ’ പ്രയോഗത്തില്‍ കുടുക്കി അണ്ണാമലൈയുടെ ചിറകരിയാന്‍ ഡിഎംകെ ശ്രമം; താന്‍ ‘പറയര്‍’ എന്നല്ല ‘പറയ’ എന്നാണ് ഉപയോഗിച്ചതെന്ന് അണ്ണാമലൈ

മെയ് 30ന് ട്വിറ്ററില്‍ നടത്തിയ പോസ്റ്റിലൂടെ കീഴ്ജാതിയെ അധിക്ഷേപിച്ചെന്ന് കാട്ടി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയെ നിരവധി കേസുകളില്‍ കുടുക്കി ചിറകരിയാന്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ശ്രമം. ഇതില്‍ അധകൃതന്‍ എന്നതിന് ഇംഗ്ലീഷിലെ പറയ എന്ന വാക്കാണ് അണ്ണാമലൈ ഉപയോഗിച്ചത്. ഇതില്‍ കയറിപ്പിടിച്ചാണ് ഡിഎംകെ ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ പാര്‍ട്ടികള്‍ അണ്ണാമലൈയ്‌ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസ് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 04:16 pm IST
in India

ചെന്നൈ: മെയ് 30ന് ട്വിറ്ററില്‍ നടത്തിയ പോസ്റ്റിലൂടെ കീഴ്ജാതിയെ അധിക്ഷേപിച്ചെന്ന് കാട്ടി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയെ നിരവധി കേസുകളില്‍ കുടുക്കി ചിറകരിയാന്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ശ്രമം. ധര്‍മ്മപുരം അദീനം സ്വാമിയുടെ പട്ടണപ്രവേശച്ചടങ്ങിനെച്ചൊല്ലിയുടെ വിവാദം, ക്രിസ്ത്യന്‍ സ്കൂളില്‍ മതംമാറ്റാന്‍ ശ്രമിച്ചതിന്റെ സമ്മര്‍ദ്ദത്തില്‍ ജീവനൊടുക്കിയ ലാവണ്യ എന്ന വിദ്യാര്‍ത്ഥിനിയുടെ പ്രശ്നം തുടങ്ങി വിവിധ വിഷയങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയും ഡിഎംകെയും മുട്ടുകുത്തിച്ച അണ്ണാമലൈയെ ഏതെങ്കിലും വിവാദത്തില്‍ കുടുക്കി തളച്ചിടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഡിഎംകെയും കൂട്ടരും. അതുവരി കുതിച്ചുയരുന്ന ബിജെപി യുവനേതാവിന്റെ ചിറകരിയാമെന്നും ഡിഎംകെ കണക്കുകൂട്ടുന്നു.  

തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയ എന്ന വാക്ക് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് അണ്ണാമലൈയ്‌ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കയ്യേറ്റം തടയല്‍ നിയമമനുസരിച്ച് കേസെടുക്കണമെന്ന ആവശ്യം ഡിഎംകെ ഉള്‍പ്പെടെയുള്ള വിവിധ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് അണ്ണാമലൈ മെയ് 30ന് നടത്തിയ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. ബൃഹദാരണ്യക ഉപനിഷത്തിലെ ശാന്തി മന്ത്രത്തിന്റെ (അസതോ മാ സദ്ഗമയ) മാതൃകയില്‍ ആണ് ഈ വിവാദട്വീറ്റ്.  

“നിരാശയില്‍ നിന്നും പ്രത്യാശയിലേക്ക്,  

സങ്കുചിത ചിന്താഗതിയില്‍ നിന്നും രാജ്യമാദ്യം എന്ന ചിന്തയിലേക്ക്,  

മനശ്ചാഞ്ചല്യത്തില്‍ നിന്നും ദൃഢനിശ്ചയത്തിലേക്ക്,  

ഏകപക്ഷീയനിലപാടില്‍ നിന്നും സമഗ്രവികസനത്തിലേക്ക്,  

അധകൃതനില്‍ നിന്നും വിശ്വഗുരുവിലേക്ക്” എന്ന അണ്ണാമലൈയുടെ ട്വീറ്റാണ് വിവാദമായിരിക്കുന്നത്.  

ഇതില്‍ അധകൃതന്‍ എന്നതിന് ഇംഗ്ലീഷിലെ പറയ എന്ന വാക്കാണ് അണ്ണാമലൈ ഉപയോഗിച്ചത്. ഇതില്‍ കയറിപ്പിടിച്ചാണ് ഡിഎംകെ ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ പാര്‍ട്ടികള്‍ അണ്ണാമലൈയ്‌ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസ് നല്‍കിയിരിക്കുന്നത്. തിരുനെല്‍വേലി പൊലീസ് സ്റ്റേഷനിലാണ് ഡിഎംകെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ) പ്രവര്‍ത്തകനായ മുരുകന്‍  കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പറയ എന്ന പദം ലോകമെമ്പാടുമുള്ള അധകൃതരെ ഉദ്ദേശിക്കുന്ന ഒന്നാണെന്നും എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് അധിക്ഷേപപദമാണെന്നുമാണ് മുരുകന്റെ വാദം. പണ്ട് അസ്പൃശ്യരെയും കീഴ്ജാതിക്കാരെയും ഉദ്ദേശിച്ചാണ് ഈ പദം ഉപയോഗിച്ചിരുനനതെന്നും മുരുകന്‍ വാദിക്കുന്നു.  

“ഐുപിഎസ് ഓഫീസറായ അണ്ണാമലൈയ്‌ക്ക് ഇന്ത്യന്‍ സമൂഹത്തെയും നിയമത്തെയും കുറിച്ച് അറിയാം. ബിജെപി അധ്യക്ഷപദവിയില്‍ ഇരുന്നിട്ടും ഒരു പ്രത്യേക സമൂദയത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിക്കുകയാണ് അണ്ണാമലൈ. ഇത് പിന്നീട് സമൂഹത്തെ സാമൂഹ്യ, ജാതീയ സംഘര്‍ഷങ്ങളിലേക്ക് നയിക്കും. ഇത് തടയാന്‍ അണ്ണാമലൈയ്‌ക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണം. “- മുരുകന്‍ പറയുന്നു.  

കോയമ്പത്തൂരില്‍ തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം പ്രതിനിധികളും അണ്ണാമലൈയ്‌ക്കെതിരെ  പട്ടികജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി നേതാവ് കെ. രാമക‍ൃഷ്ണനാണ് കേസ് നല്‍കിയിരിക്കുന്നത്. പറയ എന്ന വാക്കുപയോഗിച്ചത് ഒരു സമുദായത്തെ അധിക്ഷേപിക്കാനാണെന്നാണ് വാദം.  

എല്‍ടിടിഇ നേതാവ് പ്രഭാകരനെ അന്താരാഷ്‌ട്ര പറയ എന്ന് സുബ്രഹ്മണ്യം സ്വാമി വിളിച്ചതിനെച്ചൊല്ലി വന്‍ വിവാദം ഉയര്‍ന്നതാണ്. പിന്നീട് സ്വാമി മാപ്പ് പറയേണ്ടിവന്നു. – രാമകൃഷ്ണന്‍ വാദിക്കുന്നു.  

എന്നാല്‍ വൈകാതെ അണ്ണാമലൈ ഈ വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തി. പറയര്‍ എന്ന വാക്കും താന്‍ ഉപയോഗിച്ച പറയ എന്ന വാക്കും രണ്ടും രണ്ടാണ്. പറയര്‍ എന്ന വാക്ക് സമൂഹത്തിലെ ഏറെ ബഹുമാനിക്കുന്ന ശിവ സാംബവ ഹിന്ദു സമുദായത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അണ്ണാമലൈ പറയുന്നു.  

ഈ രണ്ട് പരാതികളിലും പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. വാസ്തവത്തില്‍ പറയ എന്നത് പിന്നോക്കാവസ്ഥയെയും അധകൃതാവസ്ഥയെയും ചൂണ്ടിക്കാട്ടാന്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദമാണ്. ഇന്ത്യയിലെ പിന്നാക്ക ജാതിയെ ആസ്പദമാക്കിയാണ് ഇംഗ്ലീഷ് ഭാഷ ഈ വാക്ക് സൃഷ്ടിച്ചത്. എന്തായാലും പറയര്‍ എന്ന ഇന്ത്യയിലെ സവിശേഷ അസ്പൃശ്യ സമൂഹത്തെ ഉദ്ദേശിച്ചല്ല ഇംഗ്ലീഷ് ഭാഷയില്‍ ഈ വാക്ക് പ്രയോഗിക്കുന്നത്. 

Tags: പറയതന്തൈ പെരിയാര്‍ ദ്രാവിഡ കഴകംവിടുതലൈ ചിരുതൈഗള്‍ കച്ചിപ്രധാനമന്ത്രി മോദിപറയര്‍bjpഎം.കെ. സ്റ്റാലിന്‍അണ്ണാമലൈനരേന്ദ്രമോദിഡിഎംകെK Annamalaiവിടുതലൈ ചിരുതഗൈ കച്ചി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.