Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; പിന്നില്‍ മലപ്പുറം സ്വദേശികള്‍; 400 സിമ്മുകള്‍ പിടിച്ചെടുത്തു; കേരളത്തിലെത്തി പിടികൂടി കര്‍ണാടക പോലീസ്

പ്രതികളെല്ലാവരും ഗള്‍ഫില്‍ ജോലി ചെയ്ത നാട്ടിലേക്ക് മടങ്ങിയവരാണ്. ഗള്‍ഫില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കാന്‍ ശ്രമിക്കുന്നതിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വേണ്ടി കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രതികള്‍ തട്ടിപ്പ് തുടര്‍ന്നിരുന്നു. കോളുകള്‍ വണ്‍വേയാണ്. സ്വീകര്‍ത്താവിന് തിരികെ വിളിക്കാന്‍ കഴിയില്ല.സംഘം ഇന്ത്യയില്‍ വന്ന അന്താരാഷ്‌ട്ര കോളുകള്‍ പരിവര്‍ത്തനം ചെയ്യുകയും മുന്‍കൂട്ടി സജീവമാക്കിയ സിം കാര്‍ഡുകള്‍ മൊത്തമായി വാങ്ങുകയും ചെയ്തുവെന്ന് സിറ്റി പോലീസ് മേധാവി സി. എച്ച്. പ്രതാപ് റെഡ്ഡി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 10:01 pm IST
inIndia

ബെംഗളൂരു: ബെംഗളൂരുവില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച മലയാളികളടക്കം ആറ് പേര്‍ പിടിയില്‍. അന്താരാഷ്‌ട്ര കോളുകളെ പ്രാദേശിക കോളുകളാക്കി പരിവര്‍ത്തനം ചെയ്ത് ടെലികോം കമ്പനികള്‍ക്ക് വരുമാനം നഷ്ടപ്പെടുത്തിയ എറണാകുളം, മലപ്പുറം സ്വദേശികളായ സുബൈര്‍, എം.എം. മനു, ഇസ്മായില്‍ അബ്ദുള്‍, ജൗഹര്‍ ഷരീഫ്, ഷാഹിര്‍, ബെംഗളൂരുവില്‍ നിന്നുള്ള രവിചന്ദ്ര എന്നിവരെ സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു.  

സംഭവത്തില്‍ നാലുപേരെ ബെംഗളൂരുവില്‍ നിന്നും രണ്ടുപേരെ കേരളത്തില്‍ നിന്നും പിടികൂടി. സംഘത്തില്‍ നിന്ന് 17 സിം ബോക്‌സുകള്‍, രണ്ട് സെഷന്‍ ഇനിഷ്യേഷന്‍ പ്രോട്ടോക്കോള്‍ (എസ്‌ഐപി) ട്രങ്ക് കോള്‍ ഉപകരണങ്ങള്‍, ഒമ്പത് െ്രെപമറി റേറ്റ് ഇന്റര്‍ഫേസ് (പിആര്‍ഐ) ഉപകരണങ്ങള്‍, അഞ്ച് ലാപ്‌ടോപ്പുകള്‍, രണ്ട് ഡെസ്‌ക്ടോപ്പുകള്‍, ഒമ്പത് മൊബൈല്‍ ഫോണുകള്‍, ആറ് റൂട്ടറുകള്‍, 205 ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായ സുബൈറും ഇസ്മായിലുമാണ് സംഘത്തിന്റെ സൂത്രധാരന്മാരെന്ന് സിസിബി അധികൃതര്‍ പറഞ്ഞു.  

സംഭവത്തില്‍ രണ്ടു വ്യത്യസ്ഥ കേസുകളിലായാണ് പ്രതികള്‍ മുഴുവന്‍ പിടിയിലായത്. സിം ബോക്‌സ് തട്ടിപ്പുമായി ബന്ധപ്പെട്ട് മെയ് 18ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ രവിചന്ദ്ര, സുബൈര്‍, മനു എന്നിവരെ അറസ്റ്റ് ചെയ്തപ്പോള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി വെര്‍ട്ടിക്കല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ പരാതിയെ തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ പിടിയിലായത്. അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയുയര്‍ത്തുന്നതിനൊപ്പം വകുപ്പിന് നഷ്ടമുണ്ടാക്കിയതായി അധികൃതര്‍ പറഞ്ഞു.  

പ്രതികളെല്ലാവരും ഗള്‍ഫില്‍ ജോലി ചെയ്ത നാട്ടിലേക്ക് മടങ്ങിയവരാണ്. ഗള്‍ഫില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കാന്‍ ശ്രമിക്കുന്നതിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വേണ്ടി കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രതികള്‍ തട്ടിപ്പ് തുടര്‍ന്നിരുന്നു. കോളുകള്‍ വണ്‍വേയാണ്. സ്വീകര്‍ത്താവിന് തിരികെ വിളിക്കാന്‍ കഴിയില്ല.സംഘം ഇന്ത്യയില്‍ വന്ന അന്താരാഷ്‌ട്ര കോളുകള്‍ പരിവര്‍ത്തനം ചെയ്യുകയും മുന്‍കൂട്ടി സജീവമാക്കിയ സിം കാര്‍ഡുകള്‍ മൊത്തമായി വാങ്ങുകയും ചെയ്തുവെന്ന് സിറ്റി പോലീസ് മേധാവി സി. എച്ച്. പ്രതാപ് റെഡ്ഡി പറഞ്ഞു.  

ഏകദേശം 400 സിം കാര്‍ഡുകള്‍ 16 സിം ബോക്‌സുകളില്‍ പ്ലഗ് ചെയ്ത് 8,000 മണിക്കൂര്‍ സംസാര സമയം ലോക്കല്‍ കോളുകളാക്കി പ്രതികള്‍ മാറ്റി. ഒരു പിആര്‍ഐ ലൈനില്‍, ഏകദേശം 30 നമ്പറുകള്‍ പ്ലഗ് ചെയ്യുകയും 720 മണിക്കൂര്‍ സംസാര സമയം പരിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.  

ഈ സിം കാര്‍ഡുകള്‍ എങ്ങനെയാണ് വിതരണം ചെയ്തതെന്നും എസ്‌ഐപി ട്രങ്ക് കോളും മറ്റ് ഉപകരണങ്ങളും വാങ്ങിയ ഉപഭോക്താക്കളുടെ ക്രെഡന്‍ഷ്യലുകള്‍ പരിശോധിക്കാന്‍ ടെലികോം സേവന ദാതാവ് എന്ത് നടപടിക്രമം പാലിച്ചുവെന്നും സിസിബി അന്വേഷിക്കും. സംഘത്തെ സഹായിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റെഡ്ഡി വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളില്‍ രവിചന്ദ്ര സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.  

മഹാദേവപുരയില്‍ ഐക്കണ്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന കമ്പനി സ്ഥാപിക്കാന്‍ രവിചന്ദ്ര തന്റെ ദീര്‍ഘകാല സുഹൃത്തായ സുബൈറിന് തന്റെ രേഖകള്‍ കടം നല്‍കിയിരുന്നു. രേഖകള്‍ കോള്‍ സെന്ററിനായി ഉപയോഗിക്കുമെന്ന് പറഞ്ഞാണ് പ്രതിമാസം 30,000 മുതല്‍ 40,000 രൂപ വരെ നല്‍കിയിരുന്നത്. തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്ന് രവിചന്ദ്ര പോലീസിനോട് പറഞ്ഞു. ഇതിനിടെ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ മനു, ഇന്ത്യയിലെ കുടുംബാംഗങ്ങളെ സ്ഥിരമായി ഫോണ്‍ വിളിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഡാറ്റ ലഭിക്കുന്നതിന് സാങ്കേതിക പിന്തുണ നല്‍കി.

എക്‌സ്‌ചേഞ്ച് സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും ഷെരീഫ് തന്റെ സാങ്കേതിക വൈദഗ്‌ദ്ധ്യം ഉപയോഗിച്ചു. ഷാഹിര്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ സിം കാര്‍ഡുകള്‍ സിം ബോക്‌സുകളില്‍ പ്ലഗ് ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. അതേസമയം മാര്‍ച്ചില്‍ ചില അക്രമികള്‍ മഹാദേവപുര എക്‌സ്‌ചേഞ്ച് വഴി മൂന്ന് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ദക്ഷിണ കന്നഡയിലെ പുത്തൂരില്‍ നിന്നുള്ള രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകനായ എം. ചന്ദ്രഹാസയ്‌ക്് (24) ഭീഷണി കോളുകള്‍ ചെയ്തതായി സിസിബി വെളിപ്പെടുത്തി.

Tags: keralamalappuramബസവരാജ് ബൊമ്മെകര്‍ണാടക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം

കാലഘട്ടത്തിന്റെ കാവലാള്‍

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

വിവാഹ ചിത്രം. കെ.ജി. മാരാരോടൊപ്പം

അപ്രതീക്ഷിതം, ഈ വേര്‍പാട്

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

വിട, ഹൃദയപൂര്‍വ്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.