Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുടത്തിലെ ഭൂതത്തെ അഴിച്ചുവിടാന്‍ ബിജെപി വിരുദ്ധര്‍; പ്രായോഗികമല്ലാത്ത ജാതി സെന്‍സസിലൂടെ ഹിന്ദു ഐക്യം തകര്‍ക്കാന്‍ 2024 ലാക്കാക്കി ഗൂഢാലോചന

ബീഹാറില്‍ ബിജെപിയുടെ എതിര്‍പ്പിനെ വകവെയ്‌ക്കാതെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജാതി സെന്‍സസിന് ഉത്തരവിട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുമതത്തിലെ പിന്നാക്കവിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ ജാതി വിഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിച്ച് യോഗി ആദിത്യനാഥ് ഭരണം പിടിച്ചപ്പോള്‍ തന്നെ ബുദ്ധിജീവികള്‍ ഉപദേശിച്ച തന്ത്രം ഇതാണ്. ജാതി സെന്‍സസ് ശക്തമാക്കുക, ജാതി ചിന്ത വളര്‍ത്തുക- അതുവഴി ഹിന്ദു ഐക്യത്തെ ഇല്ലായ്‌മ ചെയ്യുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 06:39 pm IST
in India

ന്യൂദല്‍ഹി: ബീഹാറില്‍ ബിജെപിയുടെ എതിര്‍പ്പിനെ വകവെയ്‌ക്കാതെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജാതി സെന്‍സസിന് ഉത്തരവിട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുമതത്തിലെ പിന്നാക്കവിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ ജാതി വിഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിച്ച് യോഗി ആദിത്യനാഥ് ഭരണം പിടിച്ചപ്പോള്‍ തന്നെ ബുദ്ധിജീവികള്‍ ഉപദേശിച്ച തന്ത്രം ഇതാണ്. ജാതി സെന്‍സസ് ശക്തമാക്കുക, ജാതി ചിന്ത വളര്‍ത്തുക- അതുവഴി ഹിന്ദു ഐക്യത്തെ ഇല്ലായ്‌മ ചെയ്യുക വഴി 2024ല്‍ ബിജെപിയുടെ കുതിപ്പിന് തടയിടാം എന്നാണ് ബുദ്ധിജീവികളുടെ കണക്കുകൂട്ടല്‍.  

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗി ജയിച്ചപ്പോള്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത് ഇതാണ്: “ഉത്തര്‍പ്രദേശില്‍ ജാതി ഇല്ലാതായിരിക്കുന്നു. ഇത് ജാതിക്കപ്പുറത്തുള്ള ഹിന്ദുത്വത്തിന്റെ വിജയമാണ്.” എന്നാല്‍ ഹിന്ദുത്വത്തിന്റെ ജാതി വേര്‍തിരിവുകള്‍ക്കപ്പുറമുള്ള ഐക്യത്തെയാണ് ഇടത്-ലിബറല്‍ ബുദ്ധിജീവികള്‍ ഭയക്കുന്നത്. അതുകൊണ്ട് ജാതി ഭൂതത്തെ കുടത്തില്‍ നിന്നും തുറന്നുവിട്ട് ഇന്ത്യയുടെ ഐക്യം തകര്‍ക്കുക വഴി ദുര്‍ബലമായ ഏതെങ്കിലും കൂട്ടുമുന്നണിയെ അധികാരത്തിലെത്തിക്കാം എന്നതാണ് ഇവരുടെ ലക്ഷ്യം. അങ്ങിനെയെങ്കില്‍ മാത്രമേ ഇവരുടെ ഗൂഢ അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയൂ.  

1931ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിയ്‌ക്കുമ്പോഴാണ് ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് ഒടുവില്‍ നടന്നത്. ഭിന്നിപ്പിച്ചു ഭരിയ്‌ക്കുക എന്ന തന്ത്രം പയറ്റുന്ന ബ്രിട്ടീഷുകാര്‍ക്കും ഹിന്ദു മതത്തെ ജാതികളായി വിഭജിക്കുക എന്നത് ഇന്ത്യക്കാരെ ഹിന്ദുക്കളും മുസ്ലിങ്ങളുമായി വിഭജിക്കുന്നതുപോലെ തന്നെയുള്ള ഗൂഢ തന്ത്രമായിരുന്നല്ലോ. അന്ന് അവര്‍ 52 ശതമാനം മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ ഇന്ത്യയില്‍ ഉണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ അടിസ്ഥാനമാക്കിയാണ് മണ്ഡല്‍ കമ്മീഷന്‍ ഇന്ത്യയില്‍ മറ്റ് പിന്നാക്ക വിഭാഗം 52 ശതമാനമുണ്ടെന്ന് കണക്കാക്കിയത്.  

2011ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ജാതി സെന്‍സസിന് ഉത്തരവിട്ടതാണ്. എന്നാല്‍ ഇത്തരം സെന്‍സസുകളില്‍ സ്ഥിരത നിലനിര്‍ത്തുക വിഷമകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് വേണ്ടെന്ന് വെച്ചു. 2021ല്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍റ് എംപവര്‍മെന്‍റ് മന്ത്രാലയം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ജാതി സെന്‍സസ് എന്തുകൊണ്ട് അപ്രായോഗികം എന്ന് വിശദീകരിച്ചിട്ടുണ്ട്. “മുന്‍കാലങ്ങളില്‍ ജാതി സെന്‍സസിന്റെ സാധ്യതകളെക്കുറിച്ച് വിവിധ ഘട്ടങ്ങളില്‍ ആഴത്തില്‍ പരിശോധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിന്നാക്കവിഭാഗത്തില്‍പ്പെട്ടവരുടെ ജാതിക്കണക്ക് എടുക്കുക എന്നതിന് പിന്നില്‍ ഭരണനിര്‍വ്വഹണത്തില്‍ തന്നെ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യതയും സമഗ്രതയും നിലനിര്‍ത്തുക എന്നത് ബുദ്ധിമുട്ടാണ്.  അതുകൊണ്ട് തന്നെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കുക പ്രായോഗികവുമല്ല. “- സത്യവാങ്മൂലം പറയുന്നു.  

ബീഹാറില്‍ പിന്നാക്ക വിഭാഗങ്ങളെ ഉയര്‍ത്തി നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് നിതീഷ് കുമാറിന്റെ ജെഡിഎസും തേജസ്വി യാദവിന്റെ ആര്‍ജെഡിയും ജാതി സെന്‍സസിന് കുഴലൂതുന്നത്. ബീഹാറിന് പിന്നാലെ മഹാരാഷ്‌ട്ര, ഒഡീഷ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളും ജാതി സെന്‍സസിനുള്ള പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഇതുവഴി ജാതി അടിസ്ഥാനത്തിലുള്ള പാര്‍ട്ടികളെ ഉയര്‍ത്തിക്കൊണ്ട് വന്ന് ഹിന്ദുത്വ ഐക്യം തകര്‍ക്കാമെന്ന ഗൂഡാലോചനയാണ് ഇടതുപാര്‍ട്ടികള്‍ക്കും ജാതി പാര്‍ട്ടികള്‍ക്കും ലിബറലുകള്‍ക്കും ഉള്ളത്. ഹിന്ദുഐക്യം ദുര്‍ബലമാക്കുക വഴി വീണ്ടും അധികാരത്തില്‍ പിടി ഉറപ്പിക്കാമെന്ന് ഇസ്ലാമിക ശക്തികളും കണക്കുകൂട്ടുന്നു.  

പണ്ട് മണ്ഡല്‍ കമ്മീഷന്‍ വഴി ബിജെപിയെ തടഞ്ഞുനിര്‍ത്തിയതുപോലെ ഹിന്ദുക്കളെ ജാതീയമായി വിഘടിപ്പിച്ച്  2024ല്‍ നേട്ടങ്ങള്‍ കൊയ്യാമെന്ന് കോണ്‍ഗ്രസും ബിജെപി വിരുദ്ധപാര്‍ട്ടികളും മനപ്പായസമുണ്ണുന്നു.  

വാസ്തവത്തില്‍ ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തിയാണ് ബീഹാര്‍ ജാതി സെന്‍സസിന് ഒരുങ്ങുന്നത്. വാസ്തവത്തില്‍ സെന്‍സസ് എന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിഷയമാണ്. സെന്‍സസ് നടത്താന‍് തീരുമാനിച്ചാല്‍ ആ സര്‍വ്വേയുടെ നടപടിക്രമങ്ങള്‍ തീരുമാനിക്കുക മാത്രമാണ് സംസ്ഥാന മന്ത്രിസഭകളുടെ ഉത്തരവാദിത്വം. 

Tags: Mandal commission reportജാതി സെന്‍സസ്ഡിവൈഡ് ആന്‍റ് റൂള്‍bjpഹിന്ദുവിനെ വിഭജിക്കല്‍Biharഹിന്ദു ഐക്യംഒബിസിജാതി വിഭജനംആര്‍ജെഡിNitish Kumarജെഡിഎസ്ഹിന്ദു മതംHindu Nation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.