Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

രേത് സമാധി പറയുന്നത്

ആസന്നമായ വിനാശത്തിന്റെ മുന്നിലും പ്രതീക്ഷയുടെ കൈത്തിരിവെളിച്ചം പകരുന്ന ഒരു ഊര്‍ജ്ജമുണ്ട്. ബുക്കര്‍ പുരസ്‌കാരം ആ ഊര്‍ജ്ജത്തെ അത് എത്തുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഗീതാഞ്ജലി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 28, 2022, 05:00 am IST
in Main Article
പുസ്തകം പരിഭാഷപ്പെടുത്തിയ ഡെയ്സി റോക്ക് വെലിനൊപ്പം ഗീതാഞ്ജലി

പുസ്തകം പരിഭാഷപ്പെടുത്തിയ ഡെയ്സി റോക്ക് വെലിനൊപ്പം ഗീതാഞ്ജലി

”ബുക്കര്‍ എന്റെ സ്വപ്‌നത്തിലേ ഉണ്ടായിരുന്നില്ല. എഴുത്തിന്റെ പ്രതിഫലമാണ് പുരസ്‌കാരം എന്ന ഒരു ധാരണ എനിക്കുണ്ട്. പക്ഷേ ഇത് വലിയ ബഹുമതിയാണ്. ആശ്ചര്യമാണ് ആദ്യവികാരം. പിന്നെ ആഹ്ലാദവും, പുരസ്‌കാരത്തെ ബഹുമാനിക്കുന്നു, വിനയത്തോടെ സ്വീകരിക്കുന്നു.” ബുക്കര്‍ പ്രൈസിന് അര്‍ഹമായ പുസ്തകത്തിന് ഗീതാഞ്ജലി ശ്രീ സ്വന്തം ഭാഷയില്‍ നല്കിയ പേര് ‘രേത് സമാധി’ എന്നാണ്. മണലിന്റെ സമാധി. ഡെയ്സി റോക്ക് വെല്‍ അത് ഇംഗ്ലീഷിലേക്ക് പകര്‍ത്തിയപ്പോള്‍ ടോംബ് ഓഫ് സാന്‍ഡ് എന്നായി പേര്. മണലിന്റെ ശവകുടീരം. സമാധിക്ക് ശവകുടീരമെന്ന പരിഭാഷ ആ ഭാഷയുടെ പരിമിതിയാണ്. 2022ല്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയത്.

”അവാര്‍ഡ് ലഭിച്ചതിന്റെ ആനന്ദത്തിന് ഗീതാഞ്ജലി നല്കിയ പേര് വിഷാദ സംതൃപ്തി എന്നാണ്. ഒറ്റപ്പെടലിന്റെ ആഴത്തില്‍ കിടക്കയില്‍ വീണുപോകുന്ന വയോവൃദ്ധകളുടെ കാഴ്‌ച്ചകളിലൂടെ മുമ്പും ഗീതാഞ്ജലി വായനക്കാരനെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. അവര്‍ സന്ദര്‍ശകരെ അഭിമുഖീകരിക്കാതെ കിടക്കയില്‍ പുറംതിരിഞ്ഞ് പകലത്രയും കിടക്കാന്‍ വിധിക്കപ്പെട്ടവരാണ്. ശരിക്കും സന്ദര്‍ശകര്‍ക്കുനേരെയാണോ അതോ ജീവിതത്തോടുതന്നെയാണോ അവര്‍ മുഖം തിരിക്കുന്നത് എന്ന ചോദ്യം കഥകളിലൂടെ എഴുത്തുകാരി പല തവണ ഉയര്‍ത്തിയിട്ടുണ്ട്.  

പക്ഷേ, 2018ല്‍ പുറത്തിറങ്ങിയ ‘രേത് സമാധി’, മാ എന്ന എണ്‍പതുകാരിയുടെ വിഷാദാത്മക ചിന്തകളില്‍ തുടങ്ങി അവര്‍ ജീവിച്ചുവളര്‍ന്ന ഒരു നാടിന്റെ ഓര്‍മ്മകളിലേക്കുള്ള പറിച്ചുനടലാണ്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ഒറ്റപ്പെടലില്‍ അവര്‍ നയിച്ച ധ്യാനജീവിതമാണ് സമാധി. വീണ്ടും ഒരു ബാല്യത്തിലേക്കും കൗമാരത്തിലേക്കുമുള്ള ഭാവാത്മകയാത്രയുടെ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന വിഷാദമാണ് കഥയുടെ ഭാവം. അത് കെടുതികളുടെ നീണ്ട രാത്രികള്‍ സമ്മാനിച്ച രാഷ്‌ട്രവിഭജനത്തിന്റെ കയ്‌പേറിയ മുഹൂര്‍ത്തങ്ങളിലൂടെയാകുമ്പോള്‍ കഥയില്‍ ചരിത്രത്തിന്റെ മുറിപ്പാടുകളും കൂട്ടിയിണക്കപ്പെടുന്നു. വിഷാദ സംതൃപ്തി എന്ന ഒറ്റവാക്കില്‍ ഗീതാഞ്ജലി ഒതുക്കിയ പ്രതികരണത്തില്‍ത്തന്നെ രേത് സമാധിയുടെ മുഴുവന്‍ ഭാവവും അന്തര്‍ലീനമാണ്. ഭൂതകാലജീവിതത്തിലേക്ക്, വിഭജനത്തിന് മുമ്പുള്ള തന്റെ ജന്മനാട്ടിലേക്ക് മടങ്ങാനുള്ള വൃദ്ധയുടെ ആഗ്രഹം, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ അരാജകത്വം, കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെയും പടിയറക്കപ്പെടുന്ന പ്രണയങ്ങളുടെയും നിസ്സഹയാതകള്‍… ഇത് നാം അധിവസിക്കുന്ന ലോകത്തിന്റെ കഥയാണ്. ആസന്നമായ വിനാശത്തിന്റെ മുന്നിലും പ്രതീക്ഷയുടെ കൈത്തിരിവെളിച്ചം പകരുന്ന ഒരു ഊര്‍ജ്ജമുണ്ട്. ബുക്കര്‍ പുരസ്‌കാരം ആ ഊര്‍ജ്ജത്തെ അത് എത്തുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഗീതാഞ്ജലി.

പുസ്തകം ഗീതാഞ്ജലി സമര്‍പ്പിച്ചത് പ്രിയപ്പെട്ട ഗുരു കൃഷ്ണ സോബ്തിക്കാണ്. 93-ാം വയസ്സില്‍ അന്തരിച്ച സോബ്തിയുടെ ജീവിതയാത്രകള്‍ രേത് സമാധിക്ക് പ്രേരണയായിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന വീക്ഷണങ്ങളും സമയക്രമങ്ങളും എണ്‍പത് വയസ്സുള്ള ഒരു സ്ത്രീയുടെ ജീവിതത്തിലേക്കും ആശ്ചര്യപ്പെടുത്തുന്ന ഭൂതകാലത്തിലേക്കുമാണ് നമ്മളെ നയിക്കുന്നതെന്ന് ബുക്കര്‍ പ്രൈസ് ജഡ്ജിമാര്‍ നോവലിനെ വിലയിരുത്തി.

Tags: prize
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

World

ഭൗതികശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

Kerala

12 കോടിയുടെ വിഷു ബമ്പര്‍ ഭാഗ്യവാനെ 28 ന് അറിയാം, ഇതിനകം വിറ്റഴിഞ്ഞത് 42 ലക്ഷം ടിക്കറ്റുകള്‍

Kerala

ക്രിസ്മസ് പുതുവത്സര ബമ്പര്‍:20 കോടിയുടെ ടിക്കറ്റ് ബാങ്കിലെത്തിച്ച് ഇരിട്ടി സ്വദേശി സത്യന്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.