Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി

കേന്ദ്രം തീരുവ കുറച്ചതിനെത്തുടര്‍ന്ന് സ്വാഭാവികമായി സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവു വന്നിട്ടുണ്ട്. ഇത് സംസ്ഥാനം കുറച്ചതാണെന്നു പറഞ്ഞ് ബഹുമതി നേടാന്‍ ശ്രമിക്കുകയാണ് ധനമന്ത്രി ബാലഗോപാല്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 23, 2022, 05:00 am IST
in Editorial

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ തീരുവ വലിയതോതില്‍ കുറച്ചതോടെ ഇന്ധനവില ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. പണപ്പെരുപ്പം കുറച്ചുകൊണ്ടുവന്ന് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സ്വീകരിച്ചിട്ടുള്ള ഈ നടപടി രാജ്യമെമ്പാടും ജനങ്ങള്‍ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെ ഇന്ധനവില കാര്യമായി കുറഞ്ഞിരുന്നു. ഈ രീതി പിന്തുടര്‍ന്നുകൊണ്ടാണ് ഒരിക്കല്‍ക്കൂടി തീരുവയില്‍ കുറവു വരുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ആദ്യ പരിഗണന ജനങ്ങളാണെന്നും, ഇന്ധനവില കുറച്ചത് വിവിധ മേഖലകളില്‍ പ്രതിഫലിക്കുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ്. ഇന്ധനവില വെട്ടിക്കുറച്ചതിനൊപ്പം വിലക്കയറ്റം കുറയ്‌ക്കാനുതകുന്ന മറ്റു ചില നടപടികളും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. പ്ലാസ്റ്റിക്, ഇരുമ്പ്, ഉരുക്ക് എന്നിവയ്‌ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ തീരുവയും, ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവയും കുറച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് പന്ത്രണ്ട് സിലിണ്ടറുകള്‍ക്കുവരെ 200 രൂപ സബ്സിഡി നല്‍കാനും തീരുമാനിച്ചിരിക്കുന്നു. ഈ വകയിലും ഇന്ധന തീരുവ കുറച്ചതിലും ഒരു ലക്ഷത്തി ആറായിരം കോടി രൂപയുടെ വരുമാന നഷ്ടമാണ് കേന്ദ്രസര്‍ക്കാരിനുണ്ടാവുക. ജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്തരം നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.

ഇന്ധനവിലവര്‍ധനവിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേന്ദ്രം ഏകപക്ഷീയമായി വില വര്‍ധിപ്പിക്കുകയായിരുന്നില്ല, അന്താരാഷ്‌ട്ര വിപണിയില്‍ നവംബര്‍ മുതല്‍ എണ്ണവില കുതിച്ചുയുര്‍ന്നതാണ് ഇന്ധനവില വര്‍ധനക്ക് ഇടവരുത്തിയത്. ഇക്കാര്യം മറച്ചുപിടിച്ച് പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റി വിചാരണ ചെയ്യുകയായിരുന്നു ചില മാധ്യമങ്ങള്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്‌ട്രീയപ്രേരിതമായ പ്രസ്താവനകള്‍ക്ക് അമിതപ്രാധാന്യം നല്‍കി ജനങ്ങളെ സര്‍ക്കാരിനെതിരാക്കാനാവുമോ എന്നാണ് ഈ മാധ്യമങ്ങള്‍ നോക്കിയത്. സ്വന്തം ഭരണകാലത്ത് പെട്രോളിന്റെ വില നിര്‍ണയത്തിനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കി വിലവര്‍ധനയ്‌ക്ക് വഴിയൊരുക്കിയ കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ഇക്കാര്യത്തില്‍ ആത്മവഞ്ചനയാണ് നടത്തിയത്. മന്‍മോഹന്‍സിങ്ങിന്റെ ഭരണം എണ്ണക്കമ്പനികള്‍ക്ക് കടപ്പത്രം നല്‍കിയതിന്റെ ബാധ്യത പോലും മോദി സര്‍ക്കാരാണ് കൊടുത്തുതീര്‍ക്കുന്നത്. അവര്‍ക്ക് ഇന്ധന വിലവര്‍ധനവിന്റെ പേരില്‍ മോദിസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ യാതൊരു അവകാശവുമില്ല. പക്ഷേ തത്വദീക്ഷയോ രാഷ്‌ട്രീയ സദാചാരമോ പുലര്‍ത്താത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും കുപ്രചാരണം നടത്തുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച ഇന്ധന വിലക്കുറവ് ജനങ്ങളെ കബളിപ്പിക്കാനാണെന്ന കണ്ടുപിടിത്തമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്.

കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ കുറവുവരുത്തിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആനുപാതികമായി വില കുറച്ചില്ല. ഇന്ധനവില കുറയ്‌ക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പിന്നീട് വാക്കുമാറ്റി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പത്ത് രൂപ വച്ചാണ് കുറച്ചത്. ആരുടെ ഭരണമാണ് ജനപക്ഷത്തുള്ളതെന്ന് ഇതില്‍നിന്ന് വ്യക്തമാവുകയുണ്ടായി. കഴിഞ്ഞതവണ നികുതി കുറയ്‌ക്കാത്ത സര്‍ക്കാരുകളടക്കം നികുതി കുറയ്‌ക്കണമെന്ന് തീരുവ കുറച്ച തീരുമാനം പുറത്തുവിട്ട കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതൊന്നും സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല. കേന്ദ്രം തീരുവ കുറച്ചതിനെത്തുടര്‍ന്ന് സ്വാഭാവികമായി സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവു വന്നിട്ടുണ്ട്. ഇത് സംസ്ഥാനം കുറച്ചതാണെന്നു പറഞ്ഞ് ബഹുമതി നേടാന്‍ ശ്രമിക്കുകയാണ് ധനമന്ത്രി ബാലഗോപാല്‍. ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന തീരുമാനങ്ങളെടുക്കുന്നതിനു പകരം അവരെ നുണ പറഞ്ഞു കബളിപ്പിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഇത്തരമൊരു ധനമന്ത്രിയെ കേരളം കണ്ടിട്ടില്ല. ധാര്‍ഷ്ട്യം മാത്രം കൈമുതലാക്കിയുള്ള ഈ മന്ത്രിയുടെ നിലവാരത്തകര്‍ച്ചയാണ് ഇതിലൂടെ തെളിയുന്നത്. ഒരു വസ്തുവിനും വില വര്‍ധിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് അധികാരത്തില്‍ വന്നവരുടെ ഭരണത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മാനം മുട്ടുകയാണ്. എന്നിട്ടും പിന്നെയും വാഗ്ദാനം വാരിവിതറുകയാണ്. ജനങ്ങളെ മാനിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് എന്തൊക്കെയാണ് പറയാന്‍ പാടില്ലാത്തത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇതിന്റെ തിരിച്ചടി ഉറപ്പാണ്.

Tags: കേന്ദ്ര സര്‍ക്കാര്‍taxഇന്ധനവില
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

World

ദമ്പതികൾക്ക് ചൈനയുടെ കിടപ്പുമുറി നിർദ്ദേശം; കാരണം കേട്ടാൽ ആരും അത്ഭുതപ്പെടും

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Kerala

കേരളത്തില്‍ നിന്നുളള അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കും

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.