Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നെല്‍കര്‍ഷകരുടെ നടുവൊടിക്കരുത്

കൃഷിയില്ലാതെ ഒരു രാജ്യവും രക്ഷപ്പെട്ട ചരിത്രമില്ല. മാറിവരുന്ന കാലത്തിനും കാലാവസ്ഥയ്‌ക്കും അനുസൃതമായി ശാസ്ത്രീയമായ അറിവുകള്‍ കൃഷിക്ക് ഉപയുക്തമാക്കണം. എന്നാല്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഇങ്ങനെയൊരു ചിന്തയില്ല. നെല്‍കൃഷിയെയാണ് ഈ അജ്ഞത ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 21, 2022, 05:00 am IST
in Editorial

വേനല്‍മഴ കനത്തതോടെ കണ്ണീര്‍ വാര്‍ക്കുന്നത് കേരളത്തിലെ നെല്‍കര്‍ഷകരാണ്. ഈ കണ്ണീരു വീണ് നെല്ലറകള്‍ നിറയുന്നു. വിതയ്‌ക്കാനും കൊയ്യാനും കഴിയാതെ വലിയൊരു വിഭാഗം കര്‍ഷകര്‍ വലയുമ്പോള്‍ കൊയ്തുകൂട്ടിയ നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ തയ്യാറാവാത്തത് കര്‍ഷകരെ പിച്ചപ്പാളയെടുപ്പിക്കുകയാണ്. നിലം ഉഴുന്നതു മുതല്‍ നെല്ല് സഭരിക്കുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും കര്‍ഷകര്‍ കണ്ണില്‍ച്ചോരയില്ലാത്ത ചൂഷണത്തിനിരയാവുന്നു. പല പണികള്‍ക്കും വേണ്ടത്ര തൊഴിലാളികളെ കിട്ടുന്നില്ല. ധാരണകളൊക്കെ കാറ്റില്‍പ്പറത്തി ട്രാക്ടറുകള്‍ വന്‍തുകയാണ് ഈടാക്കുന്നത്. ഈര്‍പ്പത്തിന്റെ പേരുപറഞ്ഞ് നെല്ല് സംഭരിക്കാന്‍ മടിക്കുന്നവര്‍ കുറഞ്ഞ വിലയ്‌ക്ക് വില്‍ക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുകയാണ്. നെല്ല് തൂക്കിവാങ്ങുന്നതില്‍ പോലും തട്ടിപ്പുകള്‍ വ്യാപകം. ഒരു ഭാഗത്ത് യൂണിയനും  മറുഭാഗത്ത് ഉദ്യോഗസ്ഥരും നെല്‍കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കാതെ ഞെരുക്കുകയാണ്. കടക്കെണിയാണ് ഒട്ടുമിക്ക കര്‍ഷകരുടെയും നീക്കിയിരുപ്പ്. തോരാമഴയില്‍ കൃഷിനാശം സംഭവിക്കുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ മുമ്പില്‍ കാണുന്നില്ല. ജീവിതം വഴിമുട്ടി എത്ര കര്‍ഷകര്‍ മരണം വരിച്ചാലും ഭരണാധികാരികളുടെ മനസ്സ് മാറുന്നില്ല.

നെല്‍കൃഷിയുടെ കാര്യത്തില്‍ അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാരിന് ഒരു കൃഷിവകുപ്പുണ്ട്. അതിനൊരു മന്ത്രിയുമുണ്ട്. ഉദ്യോഗസ്ഥരുടെ ഒരു വന്‍പടയുമുണ്ട്. എന്നിട്ടും നെല്‍കൃഷി മെച്ചപ്പെടുത്താന്‍ ഇവര്‍ക്കാവുന്നില്ല. കൂടുതല്‍ കൃഷിക്കാരെ രംഗത്തിറക്കാനോ കൃഷിഭൂമിയുടെ വിസ്തൃതി വര്‍ധിപ്പിക്കാനോ കൃഷി ലാഭകരമാക്കാനോ ആത്മാര്‍ത്ഥമായ യാതൊരു പ്രവര്‍ത്തനവും ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നതാണ് വാസ്തവം. അഴിമതിയുടെ കൊയ്‌ത്തു മാത്രമാണ് എവിടെയും. രണ്ടും കല്‍പ്പിച്ച് കൃഷിയിറക്കാന്‍ രംഗത്തിറങ്ങുന്ന കര്‍ഷകരെ എങ്ങനെയൊക്കെ ദ്രോഹിക്കാമോ അതൊക്കെ ചെയ്തിരിക്കും. അവന്റെ നടുവൊടിച്ചേ പിന്‍മാറൂ. അഞ്ച് രൂപയുടെ സബ്‌സിഡി അനുവദിച്ചാല്‍ അതില്‍ നാലു രൂപയും കൈക്കൂലിയായി വിതരണം ചെയ്യപ്പെടും. ഒരു രൂപ മാത്രമാണ് കര്‍ഷകന്റെ കയ്യിലെത്തുക. തരിശുഭൂമിയില്‍ കൃഷിയിറക്കുമെന്ന് സ്ഥാനമേറ്റെടുക്കുന്ന കൃഷിമന്ത്രിമാരൊക്കെ വലിയ പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. മാധ്യമങ്ങള്‍ക്കു മുന്നില്‍ ചില പ്രഹസനങ്ങള്‍ അരങ്ങേറാറുണ്ടെങ്കിലും നെല്‍കൃഷിയുടെ വിസ്തൃതി നാള്‍  ചെല്ലുന്തോറും കുറഞ്ഞുവരികയാണെന്ന വസ്തുത  ആര്‍ക്കും നിഷേധിക്കാനാവില്ല. േനരെമറിച്ചാണ് തമിഴ്‌നാട്ടിലെ അവസ്ഥ. അവിടെ വര്‍ഷംതോറും കൃഷിഭൂമിയുടെ വിസ്തൃതി വര്‍ധിച്ചുവരികയാണ്.

കൃഷിയില്ലാതെ ഒരു രാജ്യവും രക്ഷപ്പെട്ട ചരിത്രമില്ല. മാറിവരുന്ന കാലത്തിനും കാലാവസ്ഥയ്‌ക്കും അനുസൃതമായി ശാസ്ത്രീയമായ അറിവുകള്‍ കൃഷിക്ക് ഉപയുക്തമാക്കണം. എന്നാല്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഇങ്ങനെയൊരു ചിന്തയില്ല. നെല്‍കൃഷിയെയാണ് ഈ അജ്ഞത ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. മഴ പെയ്ത് വെള്ളം കയറി നെല്‍കൃഷി നശിച്ചു എന്ന മുറവിളിയാണ് എങ്ങും. എത്ര വെള്ളം പൊങ്ങിയാലും നശിക്കാത്ത ഒരു നെല്ലിനം നമുക്കുണ്ടായിരുന്നു- പൊക്കാളി. ഉപ്പുവെള്ളംപോലും പ്രശ്‌നമല്ലായിരുന്നു. കുട്ടനാട്ടിലും മറ്റും ഒരുകാലത്ത് ഈ ഇനം സമൃദ്ധമായി കൃഷി ചെയ്തിരുന്നു. നല്ല വിളവ് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പൊക്കാളി ഏറെക്കുറെ അന്യംനിന്നു കഴിഞ്ഞു. കൃഷിയില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിക്കാത്തതിന്റെ പ്രശ്‌നമാണിത്. കേരളത്തിന് ഒരു കാര്‍ഷിക സര്‍വ്വകലാശാലയുണ്ടെങ്കിലും നെല്‍കൃഷി മെച്ചപ്പെടുത്തുന്നതില്‍ എന്ത് പങ്കാണ് ഈ സ്ഥാപനം വഹിക്കുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സിഎംഎഫ്ആര്‍എയും കുഫോസുമൊക്കെ മത്‌സ്യകൃഷി അഭിവൃദ്ധിപ്പെടുത്താന്‍ കര്‍ഷകരിലേക്കിറങ്ങുന്നതുപോലെയുള്ള ശ്രമങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. ഈ നില തുടരാന്‍ അനുവദിച്ചാല്‍ കേരളത്തിന് അതിജീവിക്കാനാവില്ല. നവകേരളത്തിന് വേണ്ടത് സില്‍വര്‍ലൈനല്ല, നെല്‍കൃഷിയാണെന്ന് തിരിച്ചറിയുന്ന ഭരണാധികാരികള്‍ അധികാരത്തിലേറിയാലല്ലാതെ പ്രതീക്ഷയ്‌ക്ക് വകയില്ല.

Tags: crisiskeralaകര്‍ഷകര്‍നെല്‍കര്‍ഷകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.