Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇത് ക്ഷണിച്ചു വരുത്തിയ പ്രതിസന്ധി

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ഒരു ആകസ്മിക സംഭവമല്ല. മറിച്ച് കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് ഭരണകൂടം മനഃപൂര്‍വം വരുത്തിവെച്ചതാണ്. വികസനമില്ലാതെ, ആസ്തികള്‍ വര്‍ധിപ്പിക്കാതെ, നിരന്തരം കടമെടുത്ത് അതുകൊണ്ടു നിത്യനിദാനച്ചെലവും ആര്‍ഭാടവും നടത്തുകയും ചെയ്ത ഇടതു- വലതു മുന്നണികളുടെ 'ഭരണകൂട ഭീകരതയുടെ' ഇരകളാണ് മലയാളികള്‍

Janmabhumi Editorial Desk by Janmabhumi Editorial Desk
May 15, 2022, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

പി.ആര്‍. ശിവശങ്കര്‍

സാമ്പത്തിക പ്രതിസന്ധി പലപ്പോഴും വരാറുള്ളത് മുന്നറിയിപ്പില്ലാതെയാണ്. അതുകൊണ്ടാണതിനെ ഫലപ്രദമായി നേരിടാന്‍ പല സര്‍ക്കാരുകള്‍ക്കും സാധിക്കാതെ വരുന്നത് എന്നാണ് പറയാറുള്ളത്. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ അത് സുനിശ്ചിതമായ ഒന്നായിരുന്നു. വര്‍ഷങ്ങളായി നമ്മള്‍ മലയാളികള്‍ കേട്ടു തഴമ്പിച്ച ഒരു മുന്നറിയിപ്പ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പല സര്‍ക്കാരുകളും അവയെ നിഷ്‌കരുണം അവഗണിക്കുകയും ഫലപ്രദമായ ഭരണപരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതില്‍ നിന്നു പിന്തിരിയുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ സാമ്പത്തിക പ്രതിസന്ധിയെ നമ്മുടെ ഭരണാധികാരികള്‍ ക്ഷണിച്ചുവരുത്തിയ പ്രതിസന്ധിയായെ കണക്കാക്കുവാന്‍ സാധിക്കൂ.

ധൂര്‍ത്തപുത്രന്മാരുടെ സ്വന്തം നാട്

കെ.എം. മാണി  ധനമന്ത്രിയായിരുന്ന 1977 ല്‍ സംസ്ഥാന കടം 524 കോടി രൂപയായിരുന്നു. 1982ല്‍ അത് 1133 കോടിയായി ഉയര്‍ന്നു. 2011 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുമ്പോള്‍ കടം 78673 കോടിയായിരുന്നു. 2016 ല്‍ അത് 157370 കോടി രൂപയായി ഉയര്‍ന്നു. ഒന്നാം  പിണറായി സര്‍ക്കാരിന്റെ ഭരണ കാലത്ത് ആ കടം 327655 കോടി രൂപയായി. 2014-15 ല്‍ 16431 കോടി രൂപ കടമെടുത്തപ്പോള്‍ സംസ്ഥാനത്ത് വികസനം നടത്തി ആസ്തികള്‍ വര്‍ധിപ്പിച്ചത് 4083 കോടി രൂപയ്‌ക്കുമാത്രമാണ്. 2015-16 കാലഘട്ടത്തില്‍ 22290 കോടി രൂപ കടമെടുത്തപ്പോള്‍ വികസന ആസ്തികള്‍ കൂടിയത് 7206 കോടി രൂപയുടെ മാത്രം. പട്ടിക താഴെ.  

വര്‍ഷം എടുത്ത  കടം (കോടിയില്‍) കൂടിയ വികസന ആസ്തികള്‍ (കോടിയില്‍)
2016-17  29084  8622
2017-18  24308  7808
2018-19  24869  7606
2019-20  24680  7814
2020-21  36507  ലഭ്യമല്ല
2021-22  30837  ലഭ്യമല്ല

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ഒരു ആകസ്മിക സംഭവമല്ല. മറിച്ച് കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് ഭരണകൂടം മനഃപൂര്‍വം വരുത്തിവെച്ച പ്രതിസന്ധിയാണ്. വികസനമില്ലാതെ, ആസ്തികള്‍ വര്‍ധിപ്പിക്കാതെ,  നിരന്തരം കടമെടുത്ത് അതുകൊണ്ടു നിത്യനിദാനച്ചെലവും ആര്‍ഭാടവും നടത്തിയ ഇടതു- വലതു മുന്നണികളുടെ  ‘ഭരണകൂട ഭീകരതയുടെ’ ഇരകളാണ് മലയാളികള്‍. ഇതുകൊണ്ടാണ് അവര്‍ ബോധപൂര്‍വ്വം കേരളത്തെ ചതിക്കുഴിയില്‍പ്പെടുത്തുകയായിരുന്നു എന്ന്  സ്വതന്ത്ര സാമ്പത്തിക വിദഗ്ധര്‍ വിശ്വസിക്കുന്നത്.  

പറഞ്ഞു കബളിപ്പിച്ച ബജറ്റ്, കണക്കുകളും ധനമന്ത്രിമാരും

കൊവിഡ് മൂലം വിപണി അടഞ്ഞു കിടന്നപ്പോള്‍ അടച്ചിട്ടിരുന്ന കടകളില്‍ നിന്നും വില്‍പ്പന നികുതിയും ജിഎസ്ടിയും കിട്ടും എന്നു നമ്മളെ നിര്‍ബന്ധപൂര്‍വം വിശ്വസിപ്പിച്ചാണ് അന്നത്തെ ധനമന്ത്രി  ഡോ. തോമസ് ഐസക്  2021-22 ലെ ബജറ്റ് തയ്യാറാക്കിയത്. കേരളത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ  വില്‍പ്പന നികുതിയുടേയും ജിഎസ്ടിയുടേയും വരുമാന  കണക്കുകള്‍ അദ്ദേഹം നല്കിയതിങ്ങനെ.

വര്‍ഷം വരുമാന നികുതി   ജിഎസ്ടി   ആകെ  മൊത്തം  നികുതി വരുമാനം (കോടി രൂപയില്‍
2017-18   24577.81 12007.69   36585.50  46459.61
2018-19   19225.75   21014.71   40240.46   50644.10
2019-20   19649.64  20446.95   40096.59  50323.14
2020-21  16998.41  18999.57   35997.98   45272.15
2021-22  24038.73   36922.45  60961.18  73120.63

കൊവിഡ് പശ്ചാത്തലത്തില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ  നിര്‍ദേശ പ്രകാരം സംസ്ഥാന ആസൂത്രണ ബോര്‍ഡും ധനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയും നികുതി വരുമാനത്തെപ്പറ്റിയും വിദഗ്ധപഠനം നടത്തിയിരുന്നു. കൊവിഡിന്റെ ഭാഗമായുണ്ടായ സാമ്പത്തിക- വാണിജ്യ നിശ്ചലാവസ്ഥയുടെ ഭാഗമായി അടുത്ത രണ്ടുവര്‍ഷമെങ്കിലും സംസ്ഥാന നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പഠനങ്ങള്‍ രണ്ടും ചൂണ്ടിക്കാട്ടിയത്. പഠനങ്ങളെ അക്ഷരംപ്രതി ശരിവെച്ചുകൊണ്ടു കൊവിഡ് കാലഘട്ടത്തില്‍ സംസ്ഥാന വില്‍പ്പനനികുതി 19649 കോടി രൂപയില്‍ നിന്നും 16998 കോടി രൂപയായി കുറഞ്ഞു. (2020-21) ജിഎസ്ടി ആകട്ടെ  20447 കോടിയില്‍ നിന്നും 18999 കോടി രൂപയായി കുറഞ്ഞു. ചുരുക്കത്തില്‍ വാണിജ്യനികുതി 40097 കോടി രൂപയില്‍ നിന്നും  35998 കോടി രൂപയായി കുറഞ്ഞു.  

ഒന്നാം  പിണറായി സര്‍ക്കാരിന്റെ അവസാനബജറ്റില്‍ സംസ്ഥാന നികുതി വരുമാനം കുറയും എന്നു വ്യക്തമായി അറിയാമായിരുന്നിട്ടും വില്‍പ്പന നികുതിയിലും ജിഎസ്ടിയിലും വന്‍വര്‍ധനയുണ്ടാകുമെന്നായിരുന്നു ഐസക്കിന്റെ  കണക്കുകൂട്ടല്‍. 2020-21 ല്‍ 16998 കോടിയായിരുന്ന വില്‍പ്പന നികുതി 2021-22ല്‍ 24039 കോടി രൂപയായി ഉയരുമെന്നായിരുന്നു ബജറ്റില്‍ എഴുതിയത്. ഒറ്റവര്‍ഷം കൊണ്ട് 41 ശതമാനം നികുതിവര്‍ധന എന്നത് കേരളത്തില്‍ എന്നല്ല, രാജ്യത്തെ വ്യാവസായിക പുരോഗതി കൈവരിച്ച സംസ്ഥാനങ്ങളില്‍ പോലും അസംഭവ്യമാണ്. ജിഎസ്ടിയാകട്ടെ 18999 കോടി രൂപയില്‍ നിന്നും 36922 കോടിയായി ഒറ്റ വര്‍ഷം കൊണ്ട് വര്‍ധിക്കും എന്നായിരുന്നു ഐസക്കിന്റെ ബജറ്റ് കണക്ക്. ഒറ്റ വര്‍ഷം കൊണ്ട് ജിഎസ്ടി നികുതി വരുമാനം 94 ശതമാനം കൂടുമെന്ന ഐസക്കിന്റെ പ്രതീക്ഷ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും കേരളത്തെ കടക്കെണിയിലാക്കുവാനുള്ള കുറുക്കന്റെ തന്ത്രമായിരുന്നു. ഈ അടിസ്ഥാനമില്ലാത്ത വരുമാന വര്‍ധനവ് ബജറ്റില്‍ കാണിച്ചത് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പള വര്‍ധന നല്കാനുള്ള സാമ്പത്തിക ശേഷി കേരളത്തിനുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ വേണ്ടി മാത്രമായിരുന്നു. കേരളത്തേക്കാള്‍ സാമ്പത്തിക വളര്‍ച്ചയും കരുത്തുമുള്ള പല സംസ്ഥാനങ്ങളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയായി കുറച്ചപ്പോഴാണ് കടക്കെണിയിലും, സാമ്പത്തിക പ്രതിസന്ധിയിലുമുള്ള കേരളസര്‍ക്കാര്‍, തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് സംഘടിത വിഭാഗത്തിന്, കേരളത്തിന്റെ സാമ്പത്തിക ഭദ്രതവീണ്ടും തകര്‍ത്ത് ജനങ്ങളെ അടിയറവച്ചത്.  

‘ ണല  രമി’ േീെഹ്‌ല ുൃീയഹലാ െയ്യ ൗശെിഴ വേല മൊല സശിറ ീള വേശിസശിഴ ംല ൗലെറ ംവലി ംല രൃലമലേറ വേലാ’. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഏറെ പ്രസിദ്ധമായ ഉദ്ധരണിയാണിത്. അത് അന്വര്‍ത്ഥമാക്കുകയാണിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.  

കേരളത്തിന്റെ സാമ്പത്തിക അവസ്ഥ അപകടകരമാണെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ അതിന്റെ ഉത്തരവാദികള്‍തന്നെ അവരുടെ അതേ സാമ്പത്തികനയങ്ങള്‍ക്കൊണ്ടും അതേ സാമ്പ്രദായിക നടപടികള്‍ക്കൊണ്ടും അവയെ മറികടക്കുമെന്ന് വിശ്വസിക്കുന്നത് അതിലേറെ അപകടകരമായിരിക്കും.

Tags: keralacrisisfinancial crisis
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

Kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies