Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജിജോ ജോസഫ് തൃശ്ശൂരിന്റെ സന്തോഷം; കാണികള്‍ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു കേരളം ജയിക്കുമെന്ന്

'നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടപ്പോള്‍ സമ്മര്‍ദ്ദത്തിലായെന്നത് സത്യമാണ്. മത്സരത്തിലുടനീളം ടീമംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെയാണ് കളിച്ചത്. ടീമിന്റെ പ്രകടനം കണ്ടപ്പോള്‍ കാണികള്‍ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു കേരളം ജയിക്കുമെന്ന്.

എം.എ. ഷാജി by എം.എ. ഷാജി
May 4, 2022, 12:20 pm IST
in Football
തിരൂരിലെ വീട്ടിലേക്ക് സഹതാരങ്ങള്‍ക്കൊപ്പമെത്തിയ ജിജോ ജോസഫ് സഹോദരി ഭര്‍ത്താവ് ജോണ്‍ പോളിനും കുട്ടിയ്ക്കുമൊപ്പം സെല്‍ഫിയെടുത്തപ്പോള്‍

തിരൂരിലെ വീട്ടിലേക്ക് സഹതാരങ്ങള്‍ക്കൊപ്പമെത്തിയ ജിജോ ജോസഫ് സഹോദരി ഭര്‍ത്താവ് ജോണ്‍ പോളിനും കുട്ടിയ്ക്കുമൊപ്പം സെല്‍ഫിയെടുത്തപ്പോള്‍

തൃശ്ശൂര്‍ : ‘കാണികളുടെ പ്രതീക്ഷയും വിശ്വാസവും നിറവേറ്റാനായതില്‍ വളരെ സന്തോഷം. ടീമിലെ ഓരോരുത്തരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. കളിക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് സന്തോഷ് ട്രോഫി കിരീടം.’ ഏഴാം സന്തോഷ് ട്രോഫി കിരീടത്തില്‍ കേരളം മുത്തമിട്ടപ്പോള്‍ ടീം ക്യാപ്റ്റന്‍ ജിജോ ജോസഫ് അതിരറ്റ സന്തോഷത്തിലാണ്.  ‘കേരള ജനതയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും  മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെത്തിയ കാണികളുടെ ഉറച്ച പിന്തുണയും കിരീട നേട്ടത്തിന് പിന്നിലുണ്ട്. അതിനാല്‍ കിരീടം കേരളത്തിന് പെരുന്നാള്‍ സമ്മാനമായി സമര്‍പ്പിക്കുന്നു. – ജിജോ ജോസഫ് ‘ജന്മഭൂമി’യോട് പറഞ്ഞു.  

‘നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടപ്പോള്‍ സമ്മര്‍ദ്ദത്തിലായെന്നത് സത്യമാണ്. മത്സരത്തിലുടനീളം ടീമംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെയാണ് കളിച്ചത്. ടീമിന്റെ പ്രകടനം കണ്ടപ്പോള്‍ കാണികള്‍ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു കേരളം ജയിക്കുമെന്ന്.  

എക്‌സട്രാ ടൈമില്‍ ഒരുഗോളിന് പിന്നിലായപ്പോഴും ടീമിന് നിരാശയുണ്ടായില്ല. ബംഗാളുമായി മുമ്പ് നടന്ന മത്സരത്തിലും ടീം അവസാന നിമിഷങ്ങളിലാണ് ഗോള്‍ മടക്കിയത്. അതിനാല്‍ ഫൈനലിലും അതാവര്‍ത്തിക്കുമെന്ന കാണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കരുതെന്ന നിശ്ചയത്തോടെയും ആത്മവിശ്വാസത്തോടെയുമായിരുന്നു എല്ലാവരും കളിക്കളം നിറഞ്ഞ് കളിച്ചത്. കാണികള്‍ അവസാന നിമിഷം വരെ പിന്തുണയും ഊര്‍ജ്ജവും നല്‍കിയപ്പോള്‍ എക്ട്രാ ടൈമില്‍ കേരളത്തിന് ഗോള്‍ മടക്കാനായി. കാണികളുടെ വിശ്വാസം സഫലമാക്കാനായതിനാലും സ്വന്തം നാട്ടില്‍ വെച്ച് കപ്പില്‍ മുത്തമിടാനായതിലും ഇരട്ടി സന്തോഷമുണ്ട്. മറക്കാനാവാത്ത അനുഭവമാണ് ഫൈനല്‍ മത്സരം സമ്മാനിച്ചത്’- കിരീട നേട്ടത്തെ കുറിച്ച് ജിജോ ജോസഫ്  പറയുന്നു.  

1992-93ന് ശേഷം ആദ്യമായി കേരളത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കേരള ടീം കപ്പ് ഉയര്‍ത്തിയപ്പോള്‍  നായകന്‍ തൃശ്ശൂര്‍ മുളങ്കുന്നത്ത്കാവ് സ്വദേശി ജിജോ ജോസഫ് (30) തന്നെയാണ് ടൂര്‍ണമെന്റിലെ മികച്ച താരം. ഇന്നലെ രാവിലെ മഞ്ചേരിയില്‍ നിന്ന് മടങ്ങിയ ജിജോ ജോസഫ് ഉച്ചതിരിഞ്ഞ് 3.30ന് വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. മികച്ച താരത്തിന് ലഭിച്ച ട്രോഫി മകന്‍ സമ്മാനിച്ചപ്പോള്‍ തിരൂര്‍ കൊഞ്ചിറ റോഡില്‍ അന്തിക്കാട്ട് വീട്ടില്‍ ജോസഫിന്റേയും മേരിയുടെയും കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു.  

സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊന്നും വീട്ടിലെത്തുന്ന വിവരം അറിയിച്ചിരുന്നില്ല. അഞ്ച് മിനിറ്റ് മാത്രം വീട്ടുകാരുമായി ചെലവഴിച്ചതിന് ശേഷം കെഎഫ്എ നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുന്നതിന് ജിജോ ജോസഫ് എറണാകുളത്തേക്ക് തിരിച്ചു.  

എസ്ബിഐ തിരുവനന്തപുരം ശാഖയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ജിജോ ജോസഫിനെ തേടി രാജ്യത്തെ മികച്ച പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ നിന്ന് ‘വിളി’യെത്തിയിട്ടുണ്ട്. അതിനാല്‍ ബാങ്ക് അധികൃതരുമായി അവധിയുടെ കാര്യം സംസാരിച്ചതിന് ശേഷം ഫുട്‌ബോളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

Tags: keralaസന്തോഷ് ട്രോഫിJijo joseph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.