Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി കലാപത്തിന് കാരണമായ ഉമര്‍ഖാലിദിന്റെ അമരാവതിയിലെ പ്രസംഗം: ‘ഇത് പ്രകോപനപരവും നിന്ദ്യവും വിദ്വേഷമയവു’മാണെന്ന് ദല്‍ഹി ഹൈക്കോടതി

പൗരത്വ ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ 2020ല്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിന് കാരണമായ ഉമര്‍ ഖാലിദിന്റെ പ്രസംഗത്തില്‍ വിദ്വേഷപരാമര്‍ശം ഉണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ദല്‍ഹി ഹൈക്കോടതി. ഉമര്‍ ഖാലിദ് 2020 ഫിബ്രവരിയില്‍ അമരാവതിയില്‍ നടത്തിയ പ്രസംഗം വിദ്വേഷപരവും നിന്ദ്യവും പ്രകോപനപരവും ആണെന്നാണ് ദല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച വിലയിരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 05:25 pm IST
in India

ന്യൂദല്‍ഹി:  പൗരത്വ ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി  വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ 2020ല്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിന് കാരണമായ  ഉമര്‍ ഖാലിദിന്റെ പ്രസംഗത്തില്‍ വിദ്വേഷപരാമര്‍ശം ഉണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ദല്‍ഹി ഹൈക്കോടതി. ഉമര്‍ ഖാലിദ് 2020 ഫിബ്രവരിയില്‍ അമരാവതിയില്‍ നടത്തിയ പ്രസംഗം വിദ്വേഷപരവും നിന്ദ്യവും പ്രകോപനപരവും ആണെന്നാണ് ദല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച വിലയിരുത്തിയത്.

ഉമര്‍ ഖാലിദിന്റെ അമരാവതിയിലെ പ്രസംഗം ദല്‍ഹിയില്‍ വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ച ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇദ്ദേഹത്തിനെതിരെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ആരോപിക്കുന്നു. ‘ഇത് പ്രകോപനപരമാണ്, നിന്ദ്യവുമാണ്. താങ്കള്‍ക്ക് അങ്ങിനെ തോന്നുന്നില്ലേ? ഇതിലെ പ്രയോഗങ്ങള്‍ അങ്ങേയറ്റം ആളുകളെ പ്രകോപിപ്പിക്കാനുള്ളതാണെന്ന് തോന്നുന്നില്ലെ? നിങ്ങളുടെ പൂര്‍വ്വീകര്‍(ഹിന്ദുക്കള്‍) ബ്രിട്ടീഷുകാരുമായി ഇടപാടു നടത്തുന്നവരായിരുന്നില്ലേ…എന്ന പ്രയോഗം അങ്ങേയറ്റം പ്രകോപനപരമല്ലേ? ഈ പ്രയോഗം തനിയെ എടുത്ത് പരിശോധിച്ചാല്‍ അങ്ങേയറ്റം പ്രകോപനപരമാണ്. ഇത് ആദ്യമായല്ല താങ്കള്‍ പ്രസംഗിക്കുന്നത്. ഈ പ്രസംഗത്തില്‍ അഞ്ച് തവണ താങ്കള്‍ ഈ പ്രയോഗം ആവര്‍ത്തിച്ചിട്ടുണ്ട്. താങ്കള്‍ പറയുന്നത് കേട്ടാല്‍ ഒരു സമുദായം മാത്രമേ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടുള്ളൂ എന്ന് തോന്നും,’- ഹിന്ദുക്കളെ അടിമുടി പുച്ഛിക്കുന്ന തരത്തിലുള്ള ഉമര്‍ ഖാലിദിന്റെ പ്രസംഗത്തെക്കുറിച്ച് ദല്‍ഹി ഹൈക്കടോതി ഡിവിഷന്‍ ബെഞ്ച് ജഡ്ജിമാരായ സിദ്ധാര്‍ത്ഥ് മൃദുലും രജ്‌നീഷ് ഭട്ട്‌നഗറും ചോദിക്കുന്നു.

ഇതിന് തൊട്ട് മുന്‍പ് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ വിവാദ പ്രസംഗത്തിന്റെ ഉള്ളടക്കം കോടതിയെ ധരിപ്പിച്ചിരുന്നു. ഉമര്‍ ഖാലിദിന്റെ ജാമ്യം കീഴ്‌ക്കോടതി തള്ളിയതിനെതിരായുള്ള അപ്പീല്‍ വാദം കേള്‍ക്കുകയായിരുന്നു ദല്‍ഹി ഹൈക്കോടതി. ‘ഇത് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുമെന്നറിയില്ലേ? ഗാന്ധിജി എപ്പോഴെങ്കിലും ഇത്തരം ഒരു ഭാഷ ഉപയോഗിച്ചിട്ടുണ്ടോ? ഭഗത് സിങ്ങ് ഇംഗ്ലീഷുകാര്‍ക്കെതിരെ പ്രസംഗിക്കുമ്പോഴും ഇങ്ങിനെയൊരു ഭാഷ ഉപയോഗിച്ചിട്ടുണ്ടോ? ഇന്ത്യക്കാരെയും അവരുടെ പൂര്‍വ്വീകരേയും കുറിച്ച് ഇതുപോലെ സമചിത്തതയില്ലാത്ത വാക്കുകള്‍ ഉപയോഗിക്കാനാണോ ഗാന്ധിജി പഠിപ്പിച്ചത്? സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഞങ്ങള്‍ എതിരല്ല. പക്ഷെ എന്താണ് താങ്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്? ‘- ദല്‍ഹി ഹൈക്കോടതി ചോദിക്കുന്നു.

ഇത് വ്യക്തിയുടെ അഭിപ്രായമാണ് പ്രസംഗത്തില്‍ പറയാനുദ്ദേശിച്ചതെന്നും ഇതില്‍ പ്രകോപത്തിന്റെ വിഷയമുദിക്കുന്നില്ലെന്നും ഇതിന് ശേഷം പൊതുജനത്തിനിടയില്‍ യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും ഉമര്‍ ഖാലിദിന് വേണ്ടി വാദിച്ച സീനിയര്‍ അഭിഭാഷകന്‍ അഡ്വ. തൃദീപ് പൈസ് പറഞ്ഞു. എന്നാല്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനം ഇത്രയ്‌ക്ക് നിന്ദ്യമായ പ്രസ്താവനകള്‍ നടത്തുന്ന തലം വരെ പോകാമോ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഈ അഭിപ്രായപ്രകടനം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, 153 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ അര്‍ഹിക്കുന്നില്ലേ എന്നും കോടതി ചോദിച്ചു. ഇത് ഒറ്റനോട്ടത്തില്‍ തന്നെ സ്വീകാര്യമല്ലെന്നാണ് പറയാനുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു. മറ്റെല്ലാം ജനാധിപത്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും നാല് മൂലകള്‍ക്കുള്ളില്‍ ഒതുക്കാം, പക്ഷെ ഇത് അങ്ങിനെ ചെയ്യാനാവില്ല- കോടതി പറഞ്ഞു.

കോടതി കൈകാര്യം ചെയ്യുന്നത് യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) കേസാണെന്നും അതില്‍ തീവ്രവാദത്തിപ്രവര്‍ത്തനമാണ് ഉമര്‍ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നതെന്നും അഭിഭാഷകന്‍ പൈസ് പറഞ്ഞു. ഇന്ന് ഒരു കൂട്ടം ആളുകളുടെ പരാതിയില്‍ കുറ്റപത്രം തയ്യാറാക്കി ആര്‍ക്കെതിരെയും യുഎപിഎ ചുമത്താമെന്നും പൈസ് പറഞ്ഞു.

ജാമ്യാപേക്ഷയില്‍ അനന്തമായി വാദം നീട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസിനോട് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി ബോധിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഇനി ഏപ്രില്‍ 27ന് വീണ്ടും വാദം കേള്‍ക്കും.

Tags: delhiപ്രസംഗംdelhi riotsദല്‍ഹി ഹൈക്കോടതിdelhi riotഅമരാവതിവിദ്വേഷപ്രസംഗംഉമര്‍ ഖാലിദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

News

ദൽഹിയിൽ സ്‌കൂളുകൾക്ക് ബോംബു ഭീഷണി, തിരച്ചിൽ നടക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.