Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കുറ്റസമ്മതമോ കുതന്ത്രമോ?

പോപ്പുലര്‍ ഫ്രണ്ടിന് സഹായമാവുന്ന വിധത്തിലാണ് പാലക്കാട് ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ സമാധാന യോഗം സംഘടിപ്പിച്ചത്. ഇങ്ങനെയൊരു യോഗം നടക്കുന്ന ദിവസംതന്നെ മന്ത്രി എം.വി. ഗോവിന്ദന്‍ പ്രകോപനമായ പ്രസ്താവന നടത്തിയത് കരുതിക്കൂട്ടിയാണ്. ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ അപകടകരം ഭൂരിപക്ഷ വര്‍ഗീയതയാണെന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതും അങ്ങേയറ്റം നിരുത്തരവാദപരവുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 06:00 am IST
inEditorial

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത് ഇടതുഭരണത്തിന്റെ ഒത്താശയോടെയാണെന്ന് സര്‍ക്കാരിനുതന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. മതതീവ്രവാദികള്‍ നടത്തുന്ന ആസൂത്രിതമായ ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മന്ത്രിമാരായ എം.വി. ഗോവിന്ദനും കെ.കൃഷ്ണന്‍ കുട്ടിയും എഡിജിപി വിജയ് സാഖറെയും പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പരോക്ഷമായി പറഞ്ഞിരിക്കുകയാണ്. പാലക്കാട്ട് ഒരു പോപ്പുലര്‍ ഫ്രണ്ടുകാരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ മണിക്കൂറുകള്‍ക്കകം ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്‍ കൊലചെയ്യപ്പെട്ടത് പോലീസിന്റെ അനാസ്ഥമൂലമാണെന്നും, തൊട്ടുമുന്‍പ് സ്ഥലത്തെ പോലീസ് കാവല്‍ പിന്‍വലിച്ചത് കൊലപാതകികളായ മതതീവ്രവാദികളെ സഹായിക്കാനാണെന്നും വിമര്‍ശനമുയരുകയുണ്ടായി. ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തിനിടയാക്കിയതും പോലീസിന്റെ ഭാഗത്തെ വീഴ്ചയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആസൂത്രിതമായ കൊലപാതകങ്ങള്‍ തടയാനാവില്ലെന്ന് വിജയ് സാഖറെ പറഞ്ഞത് മതതീവ്രവാദികള്‍ക്ക് പച്ചക്കൊടി കാട്ടുന്നതാണ്. ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനോട് പോലീസ് മൃദുസമീപനമാണ് പുലര്‍ത്തുന്നത്. പോലീസ് വിചാരിച്ചാല്‍ ഇവരെ അടിച്ചമര്‍ത്താനും, ഇവര്‍ നടത്തുന്ന കൊലപാതകങ്ങളെ ഒഴിവാക്കാനും കഴിയും. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് പ്രശ്‌നം. പോപ്പുലര്‍ ഫ്രണ്ടുകാരുള്‍പ്പെടുന്ന കൊലക്കേസുകളില്‍ പ്രതികളെ കണ്ടെത്താനും ശിക്ഷ ഉറപ്പ് വരുത്തുന്നതിനും പോലീസ് താത്പര്യം കാണിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു തെളിയുകയാണ്.

പോപ്പുലര്‍ ഫ്രണ്ടിന് സഹായമാവുന്ന വിധത്തിലാണ് പാലക്കാട് ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ സമാധാന യോഗം സംഘടിപ്പിച്ചത്. ഇങ്ങനെയൊരു യോഗം നടക്കുന്ന ദിവസംതന്നെ മന്ത്രി എം.വി. ഗോവിന്ദന്‍ പ്രകോപനമായ പ്രസ്താവന നടത്തിയത് കരുതിക്കൂട്ടിയാണ്. ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ അപകടകരം ഭൂരിപക്ഷ വര്‍ഗീയതയാണെന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതും അങ്ങേയറ്റം നിരുത്തരവാദപരവുമാണ്. ന്യൂനപക്ഷവര്‍ഗീയത എന്നുമാത്രം പറഞ്ഞ് ഇസ്ലാമിക മതഭീകരതയെ ലളിതവല്‍ക്കരിക്കുകയാണ് മന്ത്രി ചെയ്യുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടുന്ന നിരവധി കൊലപാതകങ്ങളും മറ്റ് ഭീകരപ്രവര്‍ത്തനങ്ങളും നടന്നിട്ടും മന്ത്രിയുടെ പാര്‍ട്ടിയായ സിപിഎം ഇപ്പോഴും അവരെ മതതീവ്രവാദികളായോ ഭീകരവാദികളായോ കാണുന്നില്ല എന്നത് അതിശയകരമാണ്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ത്തത് അസുഖകരമായ സത്യങ്ങള്‍ പുറത്തുവരരുതെന്ന ഉദ്ദേശ്യത്തോടെയാണ്. മതതീവ്രവാദികള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് താത്പര്യം കാണിക്കാത്തതും കൊലചെയ്യപ്പെടുന്നത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെങ്കില്‍ സമാധാന യോഗം വിളിക്കാത്തതുമൊക്കെ സര്‍ക്കാര്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കുന്നു. സിപിഎമ്മും സര്‍ക്കാരുമായി മതഭീകരര്‍ ഉണ്ടാക്കുന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നതെന്ന് വിശ്വസിക്കേണ്ടിവരുന്ന സ്ഥിതിവിശേഷമാണുള്ളത്.

ആസൂത്രിതമായ കൊലപാതകങ്ങള്‍ തടയാനാവില്ലെന്ന് ഒരു പോലീസ് മേധാവിതന്നെ പറയുന്ന സാഹചര്യം അത്യന്തം ഗുരുതരമാണ്. ഇത് വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും. ഔദ്യോഗികമായി ശേഖരിക്കുന്ന രഹസ്യവിവരങ്ങള്‍ പോലീസുകാര്‍തന്നെ മതതീവ്രവാദ സംഘടനയ്‌ക്ക് ചോര്‍ത്തി നല്‍കുകയും അഗ്നിരക്ഷാ സേന ഇത്തരക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ വേണം ഇക്കൂട്ടര്‍ക്ക് കീഴടങ്ങുന്ന തരത്തിലുള്ള വാക്കുകള്‍ പോലീസ് മേധാവിയില്‍നിന്ന് ഉണ്ടായിരിക്കുന്നതിനെ കാണാന്‍. യഥാര്‍ത്ഥത്തില്‍ മതതീവ്രവാദികളെ അടിച്ചമര്‍ത്താന്‍ പോലീസിന് കഴിയാഞ്ഞിട്ടില്ല. അതിനുള്ള സ്വാതന്ത്ര്യം കൊടുക്കാത്തതുകൊണ്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെയാണ് പോപ്പുലര്‍ ഫ്രണ്ട് പിന്തുണച്ചത്. സംഘടനയുടെ പേരില്‍തന്നെയാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മതതീവ്രവാദികള്‍ വോട്ടുപിടിച്ചത്. തെരഞ്ഞെടുപ്പ് വിജയാഘോഷവും ഒരുമിച്ചായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പോപ്പുലര്‍ ഫ്രണ്ടുമായി സിപിഎം കൈകോര്‍ത്തു. പത്തനംതിട്ട നഗരസഭയിലും മറ്റ് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും  ഇരുപാര്‍ട്ടികളും ഒരുമിച്ചാണ് ഭരിക്കുന്നത്. ഇതിനൊന്നും മടിക്കാത്തവര്‍, അക്രമവും കൊലപാതകവും നടത്തുന്നതില്‍ നിന്ന് തീവ്രവാദികളെ തടയാനാവില്ലെന്ന് പറയുന്നതിന്റെ പൊരുള്‍ വ്യക്തമാണല്ലോ. കുറ്റസമ്മതത്തെക്കാള്‍ ഒരു കുതന്ത്രമാണ് ഇതിനു പിന്നിലുള്ളത്. ഈ അവിശുദ്ധ ബന്ധത്തെ തുറന്നുകാട്ടി ജനങ്ങള്‍ക്കിടയില്‍ രണ്ടുകൂട്ടരെയും ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.

Tags: കൊലപാതകംപാലക്കാട്പോപ്പുലര്‍ ഫ്രണ്ട്കേരള സര്‍ക്കാര്‍ഇസ്ലാമിക തീവ്രവാദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.