Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗ്രാമീണ ഭാരതത്തിന്റെ സമഗ്ര പുരോഗതിക്ക്

സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള വെറുമൊരു മുദ്രാവാക്യം മാത്രമല്ലെന്നും, ജനജീവിതത്തിന്റെ പുരോഗതി ഉറപ്പുവരുത്താനുള്ള ആത്മാര്‍ത്ഥതയില്‍നിന്ന് ഉയര്‍ന്നുവന്നതാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞതാണ്. അടിസ്ഥാന മേഖലകളുടെ വികസനം, ജനക്ഷേമ പദ്ധതികള്‍ എന്നിവയ്‌ക്കായി എട്ടുവര്‍ഷംകൊണ്ട് 100 ലക്ഷത്തോളം കോടി രൂപയാണ് മോദി സര്‍ക്കാര്‍ ചെലവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2022, 06:00 am IST
in Editorial

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്രമായ പുരോഗതിയും കാര്യക്ഷമതയും ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതി നാല് വര്‍ഷത്തേക്കുകൂടി നീട്ടിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം രാജ്യത്ത് എട്ടു വര്‍ഷമായി തുടരുന്ന ജനക്ഷേമ ഭരണത്തിന്റെ നാഴികക്കല്ലുകളിലൊന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗമാണ് ചരിത്രപരമായ ഈ തീരുമാനമെടുത്തത്. 2026 ലെ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതുവരെ നീട്ടിയിരിക്കുന്ന പദ്ധതിക്കായി 6000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2018 ല്‍ തുടക്കമിട്ട ഈ പദ്ധതിയിലൂടെ പട്ടിണിയില്ലാത്തതും ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നതും, അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നതുമായ ശിശു സൗഹൃദ ഗ്രാമം കെട്ടിപ്പടുക്കലാണ് ലക്ഷ്യംവയ്‌ക്കുന്നത്. ഇതുവഴി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്നവിധം ഗ്രാമസഭകളെ ശക്തിപ്പെടുത്തി സാമൂഹ്യനീതിയും സാമ്പത്തിക വികസനവും ഉറപ്പുവരുത്തും. 2021-22 സാമ്പത്തികവര്‍ഷംവരെ 2400 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രാമസ്വരാജ് അഭിയാനുവേണ്ടി അനുവദിച്ചത്. ഇതിനു പിന്നാലെയാണ് 6000 കോടി രൂപകൂടി വകയിരുത്തിക്കൊണ്ടുള്ള സുപ്രധാനമായ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസനത്തിനുള്ള കാര്യപദ്ധതിയുടെ ഭാഗമായ പ്രധാനപ്പെട്ട വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഗ്രാമീണ ഭാരതത്തെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് രാഷ്‌ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍. 2015 ല്‍ യുഎന്‍ അംഗരാജ്യങ്ങളെല്ലാം അംഗീകരിച്ച ഈ കാര്യപരിപാടിയുടെ ആദ്യ ലക്ഷ്യം 2030 പിന്നിടുന്നതോടെ എല്ലാ രൂപത്തിലുമുള്ള ദാരിദ്ര്യം അവസാനിപ്പിക്കുകയെന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്ന പദ്ധതി ഒന്‍പത് മേഖലകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഗ്രാമങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കി ഉപജീവനമാര്‍ഗം വികസിപ്പിക്കുക, ഗ്രാമീണ ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുക, ഗ്രാമങ്ങളെ ശിശുസൗഹൃദമാക്കുക, മതിയായ തോതില്‍ വെള്ളമെത്തിക്കുക, ശുചിത്വമുള്ളതും ഹരിത സൗഹൃദവുമാക്കുക, സ്വയംപര്യാപ്തതയ്‌ക്ക് അടിസ്ഥാന സൗകര്യങ്ങള്‍  സജ്ജീകരിക്കുക, സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുക, സദ്ഭരണം പ്രദാനം ചെയ്യുക എന്നിവയാണിത്. പദ്ധതിയുടെ ഭാഗമായ എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം പഞ്ചായത്തുകളായിരിക്കും. പദ്ധതികള്‍ നടത്തിപ്പില്‍ വരുത്തുന്നതിന് പഞ്ചായത്തുതലത്തില്‍ പട്ടികജാതി-വര്‍ഗങ്ങളില്‍നിന്നും വനിതകളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കും. സാമ്പത്തിക വികസനവും സാമൂഹ്യനീതിയും സമന്വയിപ്പിക്കുന്നതിനാണിത്.

സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള വെറുമൊരു മുദ്രാവാക്യം മാത്രമല്ലെന്നും, ജനജീവിതത്തിന്റെ പുരോഗതി ഉറപ്പുവരുത്താനുള്ള ആത്മാര്‍ത്ഥതയില്‍നിന്ന് ഉയര്‍ന്നുവന്നതാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞതാണ്. അടിസ്ഥാന മേഖലകളുടെ വികസനം, ജനക്ഷേമ പദ്ധതികള്‍ എന്നിവയ്‌ക്കായി എട്ടുവര്‍ഷംകൊണ്ട് 100 ലക്ഷത്തോളം കോടി രൂപയാണ് മോദി സര്‍ക്കാര്‍ ചെലവിട്ടത്. എന്നാല്‍ 2007 മുതല്‍ 10 വര്‍ഷം അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിട്ടത് 49 ലക്ഷം കോടി രൂപമാത്രവും. അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് ഈ തുകയുടെ ഗുണംപോലും ജനങ്ങള്‍ക്ക് ലഭിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്കു നല്‍കിയ ഓയില്‍ ബോണ്ടിന്റെ ബാധ്യതപോലും തീര്‍ക്കുന്നത് മോദി സര്‍ക്കാരാണ്. 2026 വരെ ഇതിനായി ഒന്നരലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നല്‍കേണ്ടിവന്നത്. ഇങ്ങനെയൊരു ബാധ്യത ഇല്ലായിരുന്നുവെങ്കില്‍ അന്താരാഷ്‌ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനവ് കണക്കിലെടുക്കാതെതന്നെ കുറഞ്ഞ നിരക്കില്‍ ഇന്ധനം വിതരണം ചെയ്യാന്‍ കഴിയുമായിരുന്നു. ഭക്ഷണം, എണ്ണ, വളം എന്നിവയുടെ സബ്സിഡിക്കായി മോദി സര്‍ക്കാര്‍ ഇതുവരെ 25 ലക്ഷം കോടി രൂപ ചെലവിട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ ചെലവിട്ടത് 14 ലക്ഷം കോടി രൂപ മാത്രമാണ്. ബിജെപി സര്‍ക്കാരിന് എന്തുകൊണ്ട് ഭരണത്തുടര്‍ച്ച ലഭിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി ഈ കണക്കുകളിലുണ്ട്.

Tags: indiavillageരാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.