ന്യൂദല്‍ഹി: റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ കുറ്റപ്പെടുത്തില്ലെന്ന് ജര്‍മ്മന്‍ നയതന്ത്ര പ്രതിനിധി വാള്‍ട്ടര്‍ ജെ ലിന്‍ഡ്നര്‍. നിരവധി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ റഷ്യയുടെ എണ്ണയെയും കര്ക്കരിയെയും ഗ്യാസിനെയും ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയോട് തത്വം പ്രസംഗിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഓരോ രാജ്യങ്ങള്‍ക്കും അവരവരുടേതായ ഭൂതകാലമുണ്ട്. അവരവരുടേതായ പരസ്പര ആശ്രിതത്വങ്ങളുമുണ്ട്. ഇത് മനസ്സിലാക്കണം. ഇവിടെ നമ്മള് തത്വം പ്രസംഗിക്കേണ്ടതില്ല.’- ലിന്‍ഡ്നര്‍ പറഞ്ഞു.
‘യൂറോപ്പിലെ നിരവധി രാഷ്ട്രങ്ങള്‍ റഷ്യയുടെ എണ്ണയെ ആശ്രയിക്കുന്നുണ്ട്. പക്ഷെ ഒരു സുപ്രഭാതത്തില്‍ റഷ്യ അയല്‍രാഷ്ട്രത്തെ ആക്രമിക്കുമെന്ന് ആരും കരുതിയില്ല. ഞങ്ങള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ കുറച്ചു. ഈ വര്‍ഷം അവസാനത്തോടെ റഷ്യയെ ആശ്രയിക്കുന്നത് നിര്‍ത്തും. എങ്ങിനെയെങ്കിലും യുദ്ധം നിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.’-അദ്ദേഹം പറഞ്ഞു.
അതേ സമയം ഉക്രൈനിലെ യുദ്ധം ഇല്ലാതാക്കാന്‍ ആര്‍ക്കും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സമീപിക്കാവുന്നതാണെന്നും ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ നയതന്ത്രസാധ്യത ഓര്‍മ്മപ്പെടുത്തി ലിന്‍ഡ്നര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: