Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വ്വേ എജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ സമയം നല്‍കും; കെ റെയിലുമായി മുന്നോട്ട് പോകും, സമൂഹികാഘാത പഠനം നിര്‍ത്തിവെയ്‌ക്കില്ലെന്ന് മന്ത്രി

പോലീസ് സംരക്ഷണിലെത്തി പ്രദേശത്ത് കല്ല് നാട്ടി പോകുന്നത് പോലെ സാമൂഹികാഘാത പഠനത്തിന് സാധിക്കില്ല. അതിനാല്‍ ജനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനാല്‍ നിലവില്‍ പഠനം അപ്രായോഗികമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 01:48 pm IST
in Kerala

തിരുവനന്തപുരം : കെ റെയില്‍ സമൂഹികാഘാത പഠനം നിര്‍ത്തിവെയ്‌ക്കില്ല. സര്‍വ്വേയുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ജനങ്ങളില്‍ നിന്നുള്ള നിസ്സഹകരണം മൂലം എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിങ്ങനെ മൂന്ന് ജില്ലകൡലെ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവെക്കുന്നതായി സര്‍വ്വേ ഏജന്‍സി അറിയിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  

സില്‍വര്‍ ലൈന്‍ സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകും. വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയതാണ്. സര്‍വ്വേ നടത്തുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ എജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ സമയം കൂടുതല്‍ അനുവദിച്ചു കൊടുക്കാന്‍ കഴിയും. സര്‍വ്വേ നടത്തുന്ന വിവിധ സ്വകാര്യ എജന്‍സികളില്‍ ഒന്ന് മാത്രമാണ് രാജഗിരിയെന്നും അദ്ദേഹം പ്രതികരിച്ചു.

കെ റെയില്‍ നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തെ ജനങ്ങളില്‍ നിന്നും വിവരം ശേഖരിക്കുന്നതിനായി സര്‍വ്വേ സംഘം ചോദ്യാവലി തയ്യാറാക്കിയിരുന്നു. എന്നാല്‍ ജനങ്ങളുടെ നിസ്സഹകരണം മൂലം ഇതുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ല. അതിനാല്‍ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവെയ്‌ക്കുന്നതായി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തിരുന്നു. അവര്‍ ഇത് റവന്യൂ വകുപ്പിനെ അറിയിക്കുകയായിരുന്നു. സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞശേഷം ആയിരിക്കും തുടര്‍ നടപടി.  

സാമൂഹ്യമായും പാരിസ്ഥിതികമായും സാമ്പത്തികമായും പ്രദേശവാസികള്‍ക്ക് ആ മേഖലയിലുമുണ്ടാകുന്ന നഷ്ടങ്ങള്‍ കണ്ടറിഞ്ഞ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് പഠനം നടത്തുന്നത്. പോലീസ് സംരക്ഷണിലെത്തി പ്രദേശത്ത് കല്ല് നാട്ടി പോകുന്നത് പോലെ സാമൂഹികാഘാത പഠനത്തിന് സാധിക്കില്ല. അതിനാല്‍ ജനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനാല്‍ നിലവില്‍ പഠനം അപ്രായോഗികമാണ്.  

കൊച്ചി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഔട്ട് റീച്ച് വിഭാഗത്തിനാണ് എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ സാമൂഹ്യ ആഘാത പഠനം നടത്താന്‍ റവന്യു വകുപ്പ് ചുമതല നല്‍കിയത്. എന്നാല്‍ രാജഗിരിയുടെ പഠന സംഘത്തെ ശനിയാഴ്ച എറണാകുളത്ത് തടഞ്ഞിരുന്നു. ജില്ലയില്‍ സംഘം ആദ്യമെത്തിയ അങ്കമാലി പാറക്കടവില്‍ ഒരൊറ്റ വീട്ടില്‍ പോലും പഠനസംഘത്തെ പ്രവേശിപ്പിച്ചില്ല. പരിസരത്ത് ഏറെ നേരം ചിലവഴിച്ചെങ്കിലും പദ്ധതി വേണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ച നിന്ന പ്രദേശവാസികള്‍ മറ്റ് കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് പ്രതിസന്ധി ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഏജന്‍സി തീരുമാനിച്ചത്. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ചോറ്റാനിക്കര, പിറവം എന്നിവിടങ്ങളിലെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് പുനരാരംഭിക്കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.

Tags: കെ. രാജന്‍ministerസര്‍വേകേരള സര്‍ക്കാര്‍K railസില്‍വര്‍ ലൈന്‍ പദ്ധതിRevenue departmentrajagiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

പുതിയ വാര്‍ത്തകള്‍

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.