Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തളരുന്ന ശ്രീലങ്കയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; ഡീസല്‍ക്ഷാമത്തില്‍ വലയുന്ന രാജ്യത്തിന് ഇന്ത്യയിലെ കപ്പല്‍ എത്തിച്ചത് 40,000 മെട്രിക് ടണ്‍ ഡീസല്‍

സാമ്പത്തിക, ഊര്‍ജ്ജപ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ഇന്ത്യ എത്തി. ഏകദേശം 40000 ടണ്‍ ഡീസല്‍ നിറച്ച് കപ്പലാണ് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ ശനിയാഴ്ച എത്തിച്ചേര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 04:24 pm IST
in India

ന്യദല്‍ഹി: സാമ്പത്തിക, ഊര്‍ജ്ജപ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ഇന്ത്യ എത്തി. ഏകദേശം 40000 മെട്രിക് ടണ്‍ ഡീസല്‍ നിറച്ച് കപ്പലാണ് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ ശനിയാഴ്ച എത്തിച്ചേര്‍ന്നത്.

ശ്രീലങ്കയ്‌ക്ക് ഇന്ത്യ നല്‍കുന്ന 100 കോടി ഡോളര്‍ ധനസഹായത്തിന്റെ ഭാഗമായാണ് ഡീസല്‍ എത്തിച്ചത്. ശനിയാഴ്ച വൈകീട്ട് തന്നെ ശ്രീലങ്കയിലെ വിവിധ ഭാഗങ്ങളില്‍ ഈ ഡീസല്‍ വിതരണം ചെയ്യും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഈ സഹായം എത്തിക്കുന്നത്ശ്രീലങ്കയിലെ മിക്ക പമ്പുകളും ഡീസല്‍ക്ഷാമം മൂലം അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ഓട്ടോ-ടാക്‌സികള്‍ ബസുകള്‍ എന്നിവ പോലും ഡീസല്‍ ക്ഷാമം മൂലം നിരത്തിലിറങ്ങാന്‍ കഴിയാത്ത സ്ഥിതിവിശേഷത്തിലാണ്. ഇന്ത്യയില്‍ നിന്നെത്തിയ ഡീസല്‍ അല്‍പ ദിവസങ്ങളിലേക്ക് ആശ്വാസമാകുമെന്ന് കരുതുന്നു.

ശ്രീലങ്കയില്‍ വെള്ളിയാഴ്ച തന്നെ പ്രസിഡന്‍റ് ഗോതബായ രാജപക്‌സ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പ്രതിപക്ഷപാര്‍ട്ടിയായ മൈത്രിപാല സിരിസേനയുടെ ഫ്രീഡം പാര്‍ട്ടിയും ഭരണപാര്‍ട്ടിയുമായി കൈകോര്‍ത്ത് പിടിക്കുകയാണ്. അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പോലും വിദേശനാണ്യശേഖരമില്ലെന്നതാണ് ശ്രീലങ്കയുടെ ഏറ്റവും വലിയ പ്രതിസന്ധി. ഇതില്‍ നിന്നും കരകയറാന്‍ ഐഎംഎഫ് പോലുള്ള സ്ഥാപനങ്ങള്‍ സഹായിക്കേണ്ടി വരും എന്ന സ്ഥിതിവിശേഷമാണ്. ഇപ്പോള്‍ ശ്രീലങ്കയിലെ നാണ്യപ്പെരുപ്പം 18.7 ശതമാനമാണ്. അതുകൊണ്ട് തന്നെ ഒരു കിലോ അരിയ്‌ക്ക് 200 ശ്രീലങ്കന്‍ രൂപയാണെങ്കില്‍ ഒരു മുട്ടയ്‌ക്ക് 35 ശ്രീലങ്കന്‍ രൂപയാണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനം പ്രക്ഷോഭവുമായി വെള്ളിയാഴ്ച രാത്രി തെരുവിലിറങ്ങിയിരുന്നു. എന്നാല്‍ പൊലീസ് ഈ പ്രക്ഷോഭം അടിച്ചമര്‍ത്തി.  ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോവില്‍ ഉയര്‍ന്ന തോതിലുള്ള കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ശ്രീലങ്കയുടെ പ്രധാനവരുമാനമാര്‍ഗ്ഗമായ ടൂറിസം തകര്‍ന്നു. പുറത്തുനിന്നുള്ള പണത്തിന്റെ ഒഴുക്കും കുറഞ്ഞു. കാര്‍ഷിക മേഖല ഒറ്റയടിക്ക് ജൈവകൃഷിയിലേക്ക് മാറിയതും തകര്‍ച്ചയ്‌ക്ക് കാരണമായി. അതോടൊപ്പം ഭരിയ്‌ക്കുന്നവരുടെ പിടിപ്പ് കേടും വര്‍ഷങ്ങളായുള്ള കടമെടുപ്പ് വര്‍ധിച്ചതും തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടി. 

Tags: പവര്‍കട്ട് ലങ്കcrisisശ്രീലങ്കdieselIndian Oil Corporationഐഒസിഊര്‍ജ്ജ പ്രതിസന്ധിശ്രീലങ്ക പ്രതിസന്ധിശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

Kerala

അത്ഭുതപ്പെട്ട് ലോകം: മോദി സർക്കാർ 30 രൂപവരെ ഇന്ധന വില വർദ്ധന ഉപേക്ഷിച്ചു, ലോക രാജ്യങ്ങൾ വില ഇരട്ടിയോളമാക്കിയപ്പോൾ ഈ നടപടി

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

World

ലോകത്തിന്റെ ഡീസല്‍ ക്ഷാമം തീരുന്നു; ഇനി ട്രംപില്‍ നിന്നും ഡീസല്‍ വാങ്ങാം; അമേരിക്കയിലെ എണ്ണശുദ്ധീകരണശാലകള്‍ വീണ്ടും തുറക്കുന്നു

പുതിയ വാര്‍ത്തകള്‍

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.